കുറച്ചു ദിവസമായിട്ട് പൂ കെട്ടുമ്പോൾ വലിയ വേദനയാണ് കൈവിരലുകളിൽ. 10 മാല കെട്ടിത്തീരുമ്പോഴേക്കും വിരലുകൾ തരിക്കാൻ തുടങ്ങും. കഴച്ച് നീരു വന്നു വീർക്കും. എന്നാൽ ഈ മാലകൾ ആരെങ്കിലും വാങ്ങുന്നുണ്ടോ എന്നു ചോദിച്ചാൽ അതിനുമില്ല ഒരുത്തരം. വല്ലപ്പോഴുമൊക്കെ ആരെങ്കിലും വാങ്ങിയാലായി. തിരക്കുള്ള ഈ പാതയരികിൽ തന്‍റെ പൂമാല വാങ്ങാനായി ഒരു നിമിഷം നിൽക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ്.

സത്യം പറഞ്ഞാൽ ഈ പാതയോരത്തെ പടർന്നു പന്തലിച്ച ഗുൽമോഹർ മരത്തിനു കീഴിൽ ഇരുട്ടിൽ പടർന്ന ചെറിയൊരു ശ്രീകോവിലും അതിനുള്ളിലെ കരിപിടിച്ച പ്രതിമയും ആരും ശ്രദ്ധിക്കാറില്ല.

വല്ലപ്പോഴും മരത്തണൽ കണ്ട് അവിടെ എത്തുന്ന കോളേജ് കുട്ടികളോ ചെറുപ്പക്കാരായ ഓഫീസ് ജോലിക്കാരോ ഒക്കെ, മരത്തിൽ ചാരി നിൽക്കും. ബസ് കാത്തു നിൽക്കുകയോ, ഫോൺ ചെയ്യുകയോ ഒക്കെയാവും അവർ. മരത്തിൽ ചാരിയും കാൽ ചവിട്ടിയുമൊക്കെ നിൽക്കാൻ തുടങ്ങുമ്പോൾ അംബാൾ അവരേ നയത്തിൽ ഓർമ്മിപ്പിക്കും.

ഇത് ഒരു ചെറിയ ശ്രീകോവിലാണ്. അൽപം നീങ്ങി നിന്നോളൂ എന്ന്. അതു കേൾക്കുമ്പോൾ ഞെട്ടി പെട്ടെന്ന് കൈ കൂപ്പി പിന്മാറും.

ബാംഗ്ലൂരിന്‍റെ തിരക്കൊഴിഞ്ഞ വീഥികളിൽ ഇടയ്ക്കൊക്കെ നിങ്ങൾക്ക് അത് കാണാം. ചെറിയ ക്ഷേത്രങ്ങൾ. ക്ഷേത്രം എന്നൊന്നും ഇതിനെ വിളിക്കാൻ പറ്റില്ല.

വലിയ മരങ്ങൾക്കു കീഴെ സ്ട്രീറ്റ് ജംഗ്ഷനുകളിൽ, വലിയ കെട്ടിടങ്ങൾക്കു മുന്നിൽ ഒക്കെ ഇങ്ങനെ ഒരു കരിപിടിച്ച പ്രതിമയും എണ്ണക്കറ പിടിച്ച്, വിളറി കത്തുന്ന വിളക്കും കാണാം. ഇത്തരം സ്‌ഥലങ്ങളാണ് ചെറിയ പൂക്കച്ചവടക്കാർ തങ്ങളുടെ താവളമാക്കുന്നത്.

വീട്ടിൽ നിന്ന് തൊട്ടടുത്തായതിനാൽ അംബാൾ ഈ ഇടം തെരഞ്ഞെടുത്തു. രണ്ടുകിലോ മീറ്റർ നടന്നാൽ നഗരത്തിലെ പ്രശസ്തമായ ഗണേശ ക്ഷേത്രമുണ്ട്. അവിടെ പൂക്കൾക്ക് വലിയ ചെലവാണ്. പക്ഷേ ഭാരമേറിയ പൂക്കൊട്ടയുമായി അത്ര ദൂരം നടന്നു പോകാൻ വയ്യ. മാത്രമല്ല അമ്പലത്തിനു ചുറ്റും ഭിക്ഷക്കാരുടെ തിരക്കാണ്. ആ കാഴ്ച അറപ്പുളവാക്കാറുണ്ട്. ഭിക്ഷക്കാർ തങ്ങളുടെ ബിസിനസ്സ് കേന്ദ്രമാക്കി കയ്യടക്കി വച്ചിരിക്കുകയാണ് ആ പരിസരം. അങ്ങനെയാണ് അത്ര ബിസിനസൊന്നുമില്ലെങ്കിലും താരതമ്യേന ശാന്തമായ ഒരിടവും, എല്ലാരും അവഗണിച്ച ഒരു കുഞ്ഞു ശ്രീകോവിലും.

തൊട്ടടുത്തുള്ള ഒരു നിർമ്മാണ കമ്പനിയിൽ നിന്ന് എടുത്ത കുറച്ചു കല്ലുകളും മരക്കഷണവും ഉപയോഗിച്ചുണ്ടാക്കിയ ചെറിയൊരു കട. അതിലാണ് അംബാളിന്‍റെ പൂക്കച്ചവടം. കല്ലുകൾക്കു മേലെ നിരത്തിയ മരപ്പലകയിൽ അവൾ പൂക്കൾ നിരത്തി വയ്‌ക്കും. വാഴയിലയിൽ വെള്ളം തളിച്ച് അതിനു മുകളിലാണ് ഭംഗിയായി ഒരുക്കി വയ്‌ക്കുന്നത്. പൂക്കളുടെ ഹൃദ്യമായ സുഗന്ധം മാത്രം മതിയായിരുന്നു അംബാളിന്‍റെ മനസ്സിൽ സന്തോഷം നിറയ്ക്കാൻ.

ഒരു ചെറിയ അങ്ങാടിത്തെരുവ് തന്നെയാണ് ഈ റോഡും. രാവിലെ 9 മണി കഴിഞ്ഞാൽ റോഡും പരിസരവും തിക്കും തിരക്കുമാവും. അതിരാവിലെ പൂക്കൊട്ടയുമായി എത്തുന്ന വേളയിൽ ഇവിടം ശാന്തമായിരുന്നു. അടിപിടി കൂടുന്ന തെരുവു നായ്ക്കളും, ഒറ്റയ്ക്കും കൂട്ടമായും വരുന്ന ജോഗേഴ്സും മാത്രമാണ് റോഡിലുണ്ടാവുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...