7 വർഷം മുമ്പുള്ള ഒരു ശനിയാഴ്ച, ഞാനവളെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർക്കുന്നു. രാത്രി ഏകദേശം 11 മണി, ഉറങ്ങുന്നതിന് മുമ്പായി വസ്ത്രം മാറാൻ പോകുന്ന നേരത്താണ് കടുത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഡോർബെൽ മുഴങ്ങിയത്. എന്‍റെ മുഖത്തേക്ക് നീരസത്തോടെ നോക്കി കൊണ്ട് ഭർത്താവ് പിറുപിറുത്തു, “ഈ നേരത്ത് ആരാ?”

“ആവോ അറിയില്ല” ഉറക്കച്ചടവോടെ അദ്ദേഹം കിടക്കയിൽ നിന്നുമെഴുന്നേറ്റ് വസ്ത്രം നേരെയാക്കി ഡോറിനടുത്തേക്ക് നടക്കുന്നതിനിടെ ഡോർബെൽ വീണ്ടും മുഴങ്ങി. വന്നയാൾക്ക് എന്തോ തിടുക്കമുള്ളതു പോലെ...

“ഛെ, ആരാ ഈ നേരത്ത്? വീട്ടിൽ വരാൻ കണ്ട സമയമാണോ ഇത്?” അദ്ദേഹം തെല്ലൊരു നീരസത്തോടെ പിറുപിറുത്തു കൊണ്ട് വാതിലിനടുത്തേക്ക് നടന്നു.

വാതിൽ തുറക്കുന്ന ശബ്ദത്തിനൊപ്പം പുറത്തു നിന്നും ഏതോ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതു പോലെ എനിക്ക് തോന്നി. തിടുക്കത്തിൽ എന്തോ പറയുന്നതുപോലെ. അവരുടെ അസമയത്തുള്ള വരവിൽ ഭർത്താവിനുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ചു കൊണ്ട് അവർ സംസാരിച്ചു തുടങ്ങി. അപ്പോഴേക്കും ഞാൻ മുറിയിൽ നിന്നും പുറത്തെ വാതിലിനടുത്തേക്ക് ചെന്നു.

“ഹലോ, നിങ്ങൾ രജ്ഞന അല്ലേ? ഞാൻ ദീപ്തി” എന്നു പറഞ്ഞു കൊണ്ട് അവൾ ഒട്ടും കൂസലില്ലാതെ എന്‍റെയടുത്തേക്ക് വന്ന് കൈനീട്ടി.

അവൾ എന്‍റെ കൈപിടിച്ചു കൊണ്ട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു.

“ഞാൻ നിങ്ങളുടെ കോളനിയിൽ തന്നെയാ താമസം. അങ്ങ് 251-ാം നമ്പർ വീട്. കുറെ നാളുകളായി നിങ്ങളെ കാണണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. സമയം ഒത്തു വന്നില്ല. ഇന്നോർത്തപ്പോൾ ഇങ്ങ് പോന്നു.”

“വരൂ” അൽപം നീരസത്തോടെയാണെങ്കിലും ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. നല്ല തളർച്ചയും ക്ഷീണവുമുള്ളതിനാൽ ആതിഥേയ മര്യാദയോടെ സംസാരിക്കാനുള്ള മൂഡിലുമായിരുന്നില്ല.

“അയ്യോ, ഇവിടെ വേണ്ട. നമുക്കൊരുമിച്ച് പുറത്തു പോയി കോഫി കുടിക്കാം. മെഡോ കോഫി ഷോപ്പിൽ പോകാം.”

“മെഡോയിലോ? ഈ സമയത്ത്? നാളെ പോകാം?”

“അയ്യോ അത് പറ്റില്ല. നാളെ നമ്മൾ കാണുമെന്ന് ആരറിഞ്ഞു. നമുക്ക് ഇന്ന് തന്നെ പോകാം. നല്ല രസമായിരിക്കും. കോഫി ഷോപ്പ് ലേറ്റ് നൈറ്റ് വരെയുണ്ടല്ലോ.”

അവർ എന്തെങ്കിലും പ്രതികരിക്കും മുമ്പെ ദീപ്തി വേഗം തന്നെ വാതിലും കടന്ന് പുറത്തേക്ക് പോയി. “വേഗം രണ്ടുപേരും റെഡിയായി വാ. ഡ്രസ് മാറേണ്ട ആവശ്യമില്ല. അതൊക്കെ ആര് ശ്രദ്ധിക്കാനാ. എന്‍റെ കാർ റോഡിൽ പാർക്ക് ചെയ്‌തിരിക്കുകയാ. അവിടെ അധികനേരം പാർക്ക് ചെയ്യാൻ പറ്റില്ല. ഞാനവിടെ വെയിറ്റ് ചെയ്യാം” എന്ന് അവൾ മടങ്ങുന്നതിനിടെ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. ഇതെന്ത് കഥ എന്നർത്ഥത്തിൽ ഞാനും ഭർത്താവും പരസ്പരം പകച്ചു നോക്കി. ദീപ്തി വീടിന് പുറത്താണ്. അതുകൊണ്ട് മറ്റ് പോംവഴിയൊന്നുമില്ലാതെ ഞങ്ങളിരുവരും പെട്ടെന്ന് ജീൻസും ടീഷർട്ടുമണിഞ്ഞ് ദീപ്തിയുടെ കാർ പാർക്ക് ചെയ്തയിടത്ത് എത്തി.

അപ്പോൾ അതായിരുന്നു ദീപ്തി. നല്ല ഊർജ്ജസ്വലയായ പുറം പൂച്ച് കാട്ടാത്ത പച്ചയായ സ്ത്രീ. മനസിലുള്ളത് അവൾ തുറന്ന് പറയും. അവൾ റോഡിലൂടെ നടന്നു പോകുന്നത് പലപ്പോഴും കണ്ടിരുന്നുവെങ്കിലും മുമ്പൊരിക്കലും അവളെ പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പക്ഷേ, എന്തു കൊണ്ടാണെന്നറിയില്ല. അവളെ പണ്ടുതൊട്ടെ എനിക്ക് പരിചയമുള്ളതു പോലെ തോന്നി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...