ഓഫീസിൽ നിന്നും ക്ഷീണിച്ച് വീട്ടിൽ മടങ്ങി എത്തിയപ്പോൾ എന്‍റെ പ്രിയ പത്നി കോപാകുലയായി മുറിയിൽ ഇരുന്ന് കരയുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഇതിനുമുമ്പ് അവളെ ഇങ്ങനെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. ഇനി എന്‍റെ അമ്മായിയമ്മ എങ്ങാനും ഈശ്വരന് പ്രിയങ്കരിയായി പോയോ എന്ന് ആശ്ചര്യത്തോടെ ഞാൻ അകത്തേക്ക് ചെന്നു.

ഞാൻ അവളുടെ അടുത്തുചെന്ന് സ്നേഹത്തോടെ ചോദിച്ചു, "എന്താ കാര്യം?"

പക്ഷേ എന്നെ കണ്ടതും അവൾ അലമുറയിട്ടു കരയുവാൻ തുടങ്ങി. സത്യം പറഞ്ഞാൽ അവളുടെ വാവിട്ടുള്ള കരച്ചിൽ കണ്ടപ്പോൾ സിംഹം വാ പിളർക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അല്പം പരിഭ്രമത്തോടെ അവളോട് ചോദിച്ചു: “എന്താ, എന്താ ജയേ കാര്യം?”

ഭാര്യ സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു: “ഇന്നെനിക്ക് ഭയങ്കര വിഷമം തോന്നുന്നു.”

“എന്താ കാര്യം?”

“ഇന്ന് ഷോപ്പിങ്ങിനായി മാർക്കറ്റിൽ പോയപ്പോൾ വെയിറ്റ് നോക്കുന്ന മെഷീൻ കണ്ടു. ഞാൻ അതിൽ കയറിനിന്ന് ഒരു രൂപയുടെ കുയിൽ അതിലേക്ക് ഇട്ടതും…”

അവൾ സംസാരം ഇടയ്ക്ക് വെച്ച് നിർത്തിയത് കണ്ട് സംഭാഷണം മുറിയാതിരിക്കാൻ ഞാൻ ചോദിച്ചു. പിന്നെ എന്തുണ്ടായി…  നാണയം പഴയതായിരുന്നു അതോ മെഷീൻ കേടായോ?

മെഷിനോ നാണയത്തിനോ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. മെഷീനിൽ നിന്നും ഇത് മനുഷ്യന്‍റെ ഭാരം നോക്കുവാനുള്ള യന്ത്രം ആണെന്നും മൃഗങ്ങൾ കയറി നിൽക്കുവാൻ പാടില്ല എന്നും രേഖപ്പെടുത്തിയ ഒരു ടിക്കറ്റ് പുറത്തേക്ക് വന്നു. ഇത്രയും പറഞ്ഞ് അവൾ ഉച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. എനിക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി. പക്ഷേ ചിരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചപ്പോൾ നിശബ്ദനായി നിന്നു. മുഖത്ത് ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു: “അതിന് നിനക്ക് അധികം വണ്ണം ഇല്ലല്ലോ?”

“അല്ലെന്നേ…  ഇന്ന് വഴിയിൽ വച്ച് ഒന്ന് രണ്ടു പയ്യന്മാർ എന്നെ ആന്‍റി എന്ന് വിളിച്ചു. അവൾ പരിഭവത്തോടെ പറഞ്ഞു.”

“ശരി ആദ്യം ചായ ഉണ്ടാക്കി തരൂ പിന്നെ ആലോചിക്കാം എന്താ ചെയ്യേണ്ടത് എന്നൊക്കെ.”

ഞാൻ ഗഗനമായ ആലോചനയിൽ മുഴുകി. ഇനിമുതൽ രാവിലെ എഴുന്നേറ്റ് ഓടാൻ പറഞ്ഞാൽ നാട്ടുകാരെല്ലാം എന്നെ നോക്കി ചിരിക്കും. ഏവരും പറയും: ദേ സർക്കസിലെ ആന ഓടുന്നുവെന്ന്. എന്‍റെ ഭാര്യ ഒരു പരിഹാസ പാത്രം ആകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഞാൻ വീണ്ടും ആലോചനയിൽ മുഴുകി.

എന്‍റെ ഭാര്യ ചായയും പത്രവുമായാണ് മടങ്ങിവന്നത്. ഞാൻ ചായ കുടിക്കുന്നതിനിടയിൽ പേപ്പറിലേക്ക് നോക്കിയപ്പോൾ ഒരു സന്തോഷവാർത്ത കണ്ടു. ഞാൻ ജയയെ വിളിച്ചു. വണ്ണമുള്ള ഒരു സ്ത്രീ ഒരു മെഷീനിൽ കൂടി പ്രവേശിക്കുന്നതും തൊട്ടടുത്ത ചിത്രത്തിൽ വണ്ണം കുറഞ്ഞ ഒരു സ്ത്രീ മെഷീനിൽ നിന്ന് ഇറങ്ങി വരുന്നതുമായ പരസ്യം ആയിരുന്നു പത്രത്തിൽ.

ഭാര്യയുടെ ഇങ്ങനെ മാറാൻ പോകുന്ന രൂപലാവണ്യത്തെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ ആകെ പുളകിതനായി. ഉടൻതന്നെ ചായക്കപ്പ് താഴെ വച്ച് ഞാൻ അവളെ ആ പരസ്യം കാണിച്ചുകൊടുത്തു. സ്വന്തം വീട്ടിൽ നിന്നും ആരെങ്കിലും അതിഥിയായി വരുമ്പോൾ ഉണ്ടാകുന്ന സന്തോഷ ഭാവം അവളിൽ പ്രകടമായി. അടുത്തദിവസം ഞാൻ ഓഫീസിൽ നിന്നും അവധിയെടുത്ത് അവളെയും കൊണ്ട് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി. എന്‍റെ ഭാര്യയെക്കാളും വണ്ണമുള്ള സുമോ മോഡലുകൾ ആയ സ്ത്രീകൾ അവിടെ സന്നിഹിതരായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...