കഷ്‌ടപ്പെട്ട് നേടിയെടുത്ത വിജയത്തിന്‍റെ ലഹരിയിലാണിന്ന് മാനസി. ആധുനിക സജ്‌ജീകരണങ്ങളോടു കൂടിയ ഓഫീസ്, ഒരു പാട് ജീവനക്കാർ, ഏതൊരു ബിസിനസ്സുകാരിയും എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. എല്ലാം മാനസി സ്വന്തമാക്കിയിരിക്കുന്നു. അതിന്‍റെ സന്തോഷം ഇന്ന വളുടെ ജീവിതത്തിലുണ്ട്.

മകളുടെ വളർച്ച കണ്ട് അച്‌ഛനമ്മമാരും ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ അവരെ ഏറെ വേദനിപ്പിച്ചത് ചിത്രകാരാനായ ശശിധരനെ വിവാഹം കഴിക്കാനുള്ള മാനസിയുടെ തീരുമാനമായിരുന്നു.

ഓഫീസിൽ തിരക്കൊഴിഞ്ഞ ദിവസം വെറുതെ എന്തോ ഓർത്തിരിക്കുമ്പോഴാണ് ഒരു കുയിൽ നാദം മാനസി കേട്ടത്. ഈ കോൺക്രീറ്റ് കാടുകളിലും ഒരു പക്ഷി ജീവിതമോ അവൾ അതിശയിച്ചു. കസേര തിരിച്ച് ജനാലിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും കുയിലിനെ കണ്ടില്ല. പകരം ഓർമ്മകൾ ഓടി വന്നു.

ശശിധരൻ ആദ്യമായി തന്‍റെ ഓഫീസിൽ ജോലി അന്വേഷിച്ച് വന്നത്. തടിമിടുക്കുള്ള വെളുത്ത നിറത്തിലൊരു ആൺ രൂപം. നീല ജീൻസും ഓറഞ്ച് ടീ ഷർട്ടും അയാൾക്ക് നന്നേ ചേർന്നിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ശശിയെ സ്വന്തമാക്കാൻ മാനസി ആഗ്രഹിച്ചിരുന്നു. അയാളുടെ പെയിന്‍റിംഗ് കണ്ടപ്പോഴാണ് അവൾ ഓർത്തത്. സ്രഷ്‌ടാവിനേക്കാൾ മനോഹരമാണ് സൃഷ്‌ടി. ക്രിയാത്മകമായ ചിത്രങ്ങളായിരുന്നു എല്ലാം. തേടി നടന്നതെന്തോ ലഭിച്ച സന്തോഷമായിരുന്നു അന്നവൾക്ക്.

ഒന്നിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാളി തൊഴിലാളി സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അവർ പോലുമറിഞ്ഞില്ല. മാനസി ശശിയോട് വിവാഹാഭ്യാർത്ഥന നടത്തി. തന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില അത്ര മെച്ചമല്ലാതിരുന്നതിനാൽ ശശി ആദ്യമൊന്ന് മടിച്ചു.

ശശി നാട്ടിൻ പുറത്താണ് ജനിച്ചു വളർന്നത്. അയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് വീട്ടുകാർ ജീവിച്ചിരുന്നത്. എന്നാൽ മാനസിയുടേത് ആർഭാട ജീവിതമായിരുന്നു. ആവശ്യത്തിലധികം പണം, പ്രൗഢി, പ്രതാപം... മാനസി എന്താഗ്രഹിച്ചാലും അതു നേടിയെടുക്കും. ഒടുവിൽ മാനസിയുടെ ആഗ്രഹം സഫലമായി.

വിവാഹത്തിനു ശേഷം അവർ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. രണ്ട് വർഷങ്ങൾക്കു ശേഷം അവർക്ക് ഓമനത്തമുള്ള ഒരു മകൾ ജനിച്ചു. അവൾക്ക് മൃദുല എന്ന് പേരിട്ടു.

പിന്നീടുള്ള നാളുകളിൽ മാനസി കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ജോലിത്തിരക്കു കാരണം മാനസിക്ക് മൃദുലയുടെ കാര്യം പോലും ശ്രദ്ധിക്കാൻ തീരെ സമയം കിട്ടിയിരുന്നില്ല. മുത്തശ്ശനും മത്തശ്ശിയുമാണ് മൃദുലയെ വളർത്തിയത്.

മോളുടെ കാര്യത്തിൽ പോലും മാനസിക്ക് തീരെ ശ്രദ്ധയില്ലാതായപ്പോൾ ശശിക്ക് പ്രതികരിക്കാതിരിക്കാനായില്ല. പക്ഷേ മാനസിയെ ഉപദേശിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വിഫലമായി.

ന്യായങ്ങൾ നിരത്തി ശശിയുമായി വഴക്കിടുന്നതും മാനസിക്കു ശീലമായി. മാനസിയുടെ വാശിയെക്കുറിച്ച് നന്നായി അറിയാമായിരുന്നതു കൊണ്ട് ശശി പലപ്പോഴും ഒന്നും കണ്ടില്ലെന്നു ഭാവിക്കും. എങ്കിലും അവളുടെ ഉത്തരവാദിത്തമില്ലായ്‌മ പലപ്പോഴും അയാളെ കുപിതനാക്കി.

ചിലപ്പോഴൊക്കെ മാനസി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകും. പിന്നീട് കുറേ ദിവസങ്ങളോളം അവിടെത്തന്നെ താമസിക്കും. ആദ്യമാദ്യം ശശി മാനസിയെ വിളിച്ചുകൊണ്ടു വരുമായിരുന്നു. എങ്കിലും മാനസിയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും കണ്ടില്ല. അവർക്കൊന്നിച്ച് ജോലി ചെയ്യാൻ സാധിക്കാതായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...