കഴിഞ്ഞ ആറുമാസമായി ദുരന്തങ്ങൾ മാത്രമാണ് അശോകന്‍റെ വീട്ടിൽ സംഭവിക്കുന്നത്. ആദ്യം അയാളുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായി. ഒരു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. രണ്ടുലക്ഷം രൂപയാണ് ചെലവായത്. അച്ഛൻ ഒരുവിധം സുഖമായി വീട്ടിൽ മടങ്ങി എത്തിയപ്പോൾ പ്രമേഹ ബാധിതയായ അമ്മ ആശുപത്രിയിൽ. കാലിലെ മുറിവ് പഴുത്ത് ശരീരത്തിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. അറുപതിനായിരം രൂപയോളം ഈ ഇനത്തിൽ പൊടിഞ്ഞു. ഇങ്ങനെ ആശുപത്രിയിലും മറ്റുമായി അലഞ്ഞുതിരിഞ്ഞ് അശോകന്‍റെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങി.

മാലിനിക്ക് ഇതെല്ലാം കണ്ട് ദുഃഖം തോന്നി. രാത്രി കിടക്കയിൽ ഉറക്കമില്ലാതെ ഭർത്താവ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.

അവൾ അയാളെ മെല്ലെ തട്ടികൊണ്ട് സാവധാനത്തിൽ പറഞ്ഞു. ഈ തിരക്കിൽ നിന്ന് നമുക്ക് എങ്ങോട്ടെങ്കിലും പോകണം അശോക്… എനിക്കും മതിയായി, ഭയങ്കര ക്ഷീണം.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പെട്ടെന്ന് എങ്ങോട്ട് പോകാനാണ്? അതും അസുഖബാധിതരായ അച്ഛനമ്മമാരെ വിട്ട്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അശോകൻ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു.

അയാൾ നേരത്തെ ആഗ്രഹിച്ചത് പോലെ തിരക്കില്ലാതെ കിടക്കയിൽ കിടന്നാൽ മതി. പക്ഷേ മനസ്സ് ശാന്തമാവുമോ?

അശോകന്‍റെ വീട്ടിലെ കഷ്ടപ്പാട് കണ്ടപ്പോൾ അയൽവക്കക്കാർ പോലും പറഞ്ഞു തുടങ്ങി, നിങ്ങൾക്ക് വലിയ കഷ്ടകാലമാണെന്നാ തോന്നുന്നേ… കണ്ടകശനിയായിരിക്കണം. അതാണ് ഇങ്ങനെ രോഗം ദുരിതങ്ങൾ. എന്തെങ്കിലും പരിഹാരം കണ്ടു കൂടെ?

പലരും ഇങ്ങനെ പറഞ്ഞു പറഞ്ഞ് മാലിനിക്കും അത് ശരിയാണെന്ന് തോന്നി. ശനി ദോഷത്തിന് പരിഹാരം കാണണം. ഏതെങ്കിലും അമ്പലത്തിൽ പോയി വഴിപാട് കഴിക്കണം. ബ്രാഹ്മണർക്ക് ദാനം നടത്തണം.

രവിശങ്കർ പ്രശസ്തനായ ജോത്സ്യനാണ്. അദ്ദേഹത്തെ കണ്ട് പരിഹാരം തേടുന്നതാണ് നല്ലത്. അയൽവാസി രമ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല. മാലിനി അദ്ദേഹത്തെ കണ്ട് ചാർട്ട് എഴുതിച്ചു. ഒരു ചാർട്ടിന് 500 രൂപയായിരുന്നു ഫീസ്. രണ്ടുപേർക്കും പരിഹാരം ചെയ്യേണ്ടതുള്ളതു കൊണ്ട് ആയിരം രൂപ ചെലവായി.

ഇന്ദ്രനീലം പതിച്ച മോതിരം ഭാര്യയും ഭർത്താവും ധരിക്കണം. അശോകന്‍റേത് യമകണ്ടക ശനിയാണ്. ഇനിയും ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ ഇന്ദ്രനീലം മോതിരം ധരിച്ചാൽ കാര്യങ്ങൾ അല്പം മെച്ചപ്പെട്ടേക്കാം.

തീർന്നിട്ടില്ല പരിഹാരക്രിയകൾ. നവഗ്രഹ ക്ഷേത്രത്തിൽ പോയി ശനിപൂജ ചെയ്യുക, കറുത്ത വസ്ത്രം ധരിക്കുക, 11 ബ്രാഹ്മണർക്ക് വീതം 11 ആഴ്ചകളിൽ ഭക്ഷണം നൽകുക…

ജ്യോത്സ്യന്‍റെ പട്ടിക നീണ്ടു.

ആറു വർഷം കൂടി കഷ്ടകാലം ആണെന്നാ ജോത്സ്യൻ പറഞ്ഞത്. ഇനിയും അഞ്ചര വർഷം കൂടിയുണ്ട്.

ആലോചിക്കും തോറും അശോകന് തല പെരുത്തു. പക്ഷേ അതിലേറെ ടെൻഷൻ മാലിനിക്ക് ആയിരുന്നു. എല്ലായിടത്തും അവൾ തന്നെ പോകണം. വീട്ടിലെ കാര്യങ്ങൾ ഒറ്റയ്ക്ക് നടത്തണം. ദുരിതങ്ങൾ നേരിടാൻ ശക്തി തരണേ എന്ന് മാത്രമായിരുന്നു ഇപ്പോഴവളുടെ പ്രാർത്ഥന.

മാലിനി എല്ലാം ശനിയാഴ്ചയും ക്ഷേത്രദർശനം പതിവാക്കി. ബ്രാഹ്മണർക്ക് അന്നദാനം നടത്തി. ഇതിനിടെ ഒരു സന്യാസി പറഞ്ഞു. ഇത് കലികാലമല്ലേ മോളെ… ശനിദേവൻ കുപിതനാണ്. എപ്പോഴും ധാരാളം പേർ ഞങ്ങളെ ഊട്ടാൻ എത്തും. പക്ഷേ തുടർച്ചയായി ഭക്ഷണം കഴിക്കാൻ പറ്റുമോ… അതുകൊണ്ട് പണം ദാനം ചെയ്താലും മതി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...