ടെറസ്സിൽ തുണി ഉണക്കുവാനിട്ടു കൊണ്ടു നിന്നിരുന്ന അഞ്ജലി സഞ്ജീവിനെ തന്‍റെ വീടിന്‍റെ ഉമ്മറത്തു കണ്ട് ഞെട്ടിത്തരിച്ചു പോയി.

ഏകദേശം രണ്ടു വർഷം മുമ്പായിരുന്നു അഞ്ജലിയും അജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു മുമ്പ് അഞ്ജലിക്ക് സഞ്ജീവ് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളുടെ നിർബ്ബന്ധം കാരണം ഈ വിജാതീയ യുവാവുമായുള്ള അവളുടെ വിവാഹം നടന്നില്ല.

അഞ്ജലി നിന്നു വിറയ്ക്കുകയായിരുന്നു. ഇയാളെന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു വന്നിരിക്കുന്നത്? ഇതെങ്ങാനും അജയ് അറിഞ്ഞാലോ? അവൾക്കാകെ പേടിയായി. ശരീരം തളർന്ന്, തൊണ്ട വരണ്ട് അവളങ്ങനെ നിന്നു. അപ്പോഴാണ് അഞ്ജലിയുടെ നാത്തൂൻ ശില്പ ആഹ്ലാദപൂർവ്വം അയാളെ അകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നത് അവൾ കണ്ടത്.

“ഞാൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് അറിയാമോ? അറിയുമെങ്കിൽ തന്നെ ശില്പയോടു ഞങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടാകുമോ? അഞ്ജലിയുടെ മനസ്സ് പിന്നെയും സംഘർഷഭരിതമായി. അഞ്ജലി ടെറസ്സിൽ നിന്നും നേരെ അടുക്കളയിലേക്കു പോയി.

“ഏടത്തീ, ചേട്ടനെന്തു ചെയ്യുകയാ?” കുറച്ചു നേരത്തിനു ശേഷം ശില്പ വന്നു ചോദിച്ചു. അവൾ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

“മുറിയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്.” അഞ്ജലി മനസ്സിനെ ശാന്തമാക്കുവാൻ ബദ്ധപ്പെട്ട് മറുപടി നൽകി.

“ചേട്ടനെയൊന്നു സ്വീകരണ മുറിയിലയയ്ക്കൂ ഏടത്തീ. സഞ്ജീവ് ചേട്ടനെ കാണാൻ വന്നതാണ്.”

“ഏട്ടനെ കാണാൻ വന്നതിലെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?”

“ഉവ്വ്, ഏടത്തീ, ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു. വിവാഹത്തിന് നിങ്ങൾ രണ്ടുപേരുടെയും ആശീർവാദം വാങ്ങാൻ വന്നതാണ്.” ശില്പ അല്പം ലജ്ജയോടെ മറുപടി നൽകി.

“നീ സഞ്ജീവിനെ എന്നുമുതലറിയും? ഇത്രയും ചോദിച്ച് തന്‍റെ വിവശത മറച്ചുകൊണ്ട് അഞ്ജലി പുഞ്ചിരിച്ചു.

“ഏകദേശം 6 മാസമായി. ചേച്ചി എന്‍റെ സ്നേഹിത നിഷയുടെ വിവാഹമോർക്കുന്നില്ലേ?”

“ആ ചടങ്ങിൽ ഞാനും ഏട്ടനും നീയും പങ്കെടുത്തതല്ലേ?”

“അതെ, സഞ്ജീവ് ആദ്യമായി അവിടെ വച്ചാണ് എന്നെ കണ്ടതും ഇഷ്ടപ്പെട്ടതും.” ശില്പ മന്ദസ്മിതം തൂകി.

“അവിടെ വച്ച് അയാൾ ഞങ്ങളെയും പരിചയപ്പെട്ടിരുന്നുവോ?”

“ഇല്ല, പക്ഷെ നിങ്ങളെ രണ്ടുപേരെയും അന്നുമുതലറിയും. ഇപ്പോൾ ചേട്ടനെ ഇങ്ങോട്ടയക്കൂ ഏടത്തി. അതിനു ശേഷം ഞാൻ ഭക്ഷണമുണ്ടാക്കാൻ ഏടത്തിയെ സഹായിക്കാനായി വരാം.” ശില്പ സന്തോഷത്തോടെ സ്വീകരണ മുറിയിലേക്ക് മടങ്ങിപ്പോയി.

താൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് നന്നായറിയാമെന്ന കാര്യം അഞ്ജലിക്ക് പെട്ടെന്ന് മനസ്സിലായി. തങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ച് സഞ്ജീവ് ശില്പയോടു യാതൊന്നും പറഞ്ഞിട്ടില്ലെന്ന കാര്യവും അവൾക്ക് സ്പഷടമായി. എന്നാൽ ശില്പയുടെ ജീവിത പങ്കാളിയായി സഞ്ജീവ് അവളുടെ ജീവിതത്തിലേക്ക് വരുന്നത് അഞ്ജലിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു.

സഞ്ജീവിനുള്ള ഭക്ഷണം തയ്യാറാക്കുവാനായി ശില്പ ഏടത്തിയമ്മയെ സഹായിച്ചു. ഈയവസരത്തിൽ താനും സഞ്ജീവുമായുള്ള പ്രേമബന്ധത്തെക്കുറിച്ചവൾ പറഞ്ഞുകൊണ്ടേയിരുന്നു.

അഞ്ജലി ഭക്ഷണവുമായി സ്വീകരണ മുറിയിലേക്കു പോയി. വിവാഹശേഷം സഞ്ജീവുമായുള്ള ആദ്യ കൂടിക്കാഴ്ചയായതിനാൽ അവൾക്ക് തന്‍റെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനായില്ല.

അഞ്ജലിയും സഞ്ജീവും രണ്ടപരിചിതരെപ്പോലെ പരിചയപ്പെട്ടു. പ്രസന്നവദനനായ ഒരതിഥിയെപ്പോലെയായിരുന്നു സഞ്ജീവിന്‍റെ പെരുമാറ്റം.

സഞ്ജീവിനെ യാത്രയാക്കിയശേഷം അജയ് അദ്ദേഹത്തെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്‌തമാക്കി, “പയ്യൻ പ്രസന്നവദനനും ചേർച്ചയുള്ളവനുമാണ്. നമ്മുടെ ജാതിയിലും സമുദായത്തിലും പെട്ടവനല്ലെങ്കിലും പ്രശ്നമില്ല. എന്നെ സംബന്ധിച്ച് ശില്പ അയാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുമല്ലോ എന്നതുതന്നെയാണ് പ്രധാനം. ശില്പേ, നിന്‍റെ ഇഷ്ടം എനിക്ക് സ്വീകാര്യമാണ്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...