നാട്ടിൽ പോകണമെന്ന് പലവട്ടം ഗീതു പറഞ്ഞിട്ടുള്ളതാണ്. കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു പ്രാവശ്യമേ അവളുടെ വീട്ടിലേയ്ക്ക് പോയിട്ടുള്ളൂ. അവൾക്ക് അവധി കിട്ടാൻ പ്രയാസമില്ല. എന്നാൽ രവി ജോലി ചെയ്യുന്ന സ്‌ഥാപനത്തിന് ഒരാഴ്ച്‌ചക്കാലം അവധി നൽകാൻ കഴിയാത്ത അവസ്‌ഥയാണ്.

കുമരകത്തെക്കുറിച്ച് ഒരു ഫീച്ചർ വായിച്ചപ്പോൾ പെട്ടെന്ന് തോന്നി, ശരി ഒന്നു പോകണം കുമരകത്ത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സ്വർഗ്ഗത്തിലേയ്ക്ക്. ഗീതുവിനോട് പറഞ്ഞപ്പോൾ, ഭർത്താവിന്‍റെ തിടുക്കം കണ്ട് അവൾ അമ്പരന്നു. ശനിയും ഞായറും അവധിയാണ്. തിങ്കളാഴ്‌ച ഒരു ദിവസത്തെ അവധി മാത്രമെടുത്തു രണ്ടാളും.

കുമരകത്തിന്‍റെ പ്രകൃതിസൗന്ദര്യം, സിനിമകളിൽ കണ്ട് ആസ്വദിച്ചിട്ടുണ്ട്. വീടിന്‍റെ തൊട്ടടുത്താണെങ്കിലും ഇതുവരെ ഒന്നു പോകാൻ സാധിച്ചിട്ടില്ല. എന്നെങ്കിലും ഒരിക്കൽ കുമരകത്തു പോകണം. എന്നിട്ട് അവിടമെല്ലാം ചുറ്റി നടന്നു കാണണം.

ഗീതുവിന്‍റെ മനസ്സിൽ അത്തരമൊരു ആശയുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് ചേർത്തലയിലെത്തുമ്പോൾ സമയം പത്തു മണിയായിരുന്നു. കേരളത്തിലെ കാലാവസ്‌ഥയ്ക്ക് വലിയ കുഴപ്പമൊന്നും തോന്നിയില്ല. ചൂട് അധികമില്ല. എന്നാലും വിയർത്തിരുന്നു.

ചേർത്തലയിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് കുമരകത്തേക്ക്. പെട്ടെന്നായിരുന്നെങ്കിലും യാത്ര രസകരമായിരുന്നു. കണ്ട ദൃശ്യങ്ങൾ ഉള്ളിൽ തട്ടി.

രവിയുടെ അടുത്തേയ്ക്ക് ഗീതു നീങ്ങിയിരുന്നു. രവി അവളുടെ വലത് കൈ തന്‍റെ കയ്ക്കുള്ളിലാക്കി ആ കൈകളു ടെ സ്പർശനം തന്നെ ഒരു ധൈര്യം, ഒരു രക്ഷാകവചം പോലെ തോന്നി. മുൻസീറ്റിൽ, കാറോടിച്ചു കൊണ്ടിരിക്കുന്ന മോഹൻ ഉണ്ടെന്നുള്ള കാര്യം അവർ മറന്നു.

ബോട്ടിന്‍റെ ഇരമ്പൽ കേട്ടു. കുമരകത്ത് എത്തിയെന്ന് മനസ്സിലായി.

“എന്താ ഹണിമൂൺ ആണോ?" മോഹൻ ചിരിച്ചുകൊണ്ടു ചോദിച്ചു

ചമ്മിപ്പോയി രണ്ടുപേരും. മോഹൻ അവരെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു. ഹോട്ടൽ റൂമിൽ വച്ച് രവി ഗീതുവിനോട് ചോദിച്ചു, “അയാൾ ചോദിച്ചത് ശരിയാണോ?” ഗീതു ചിരിച്ചുകൊണ്ട് തല കുനിച്ചു.

“ഈ യാത്രയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്.” രവി പറഞ്ഞു.

"ഉദ്ദേശ്യമോ?"

“ങും, ഉദ്ദേശ്യം നടക്കുമോ എന്നറിയില്ല. ശ്രമിക്കണം.”

“സസ്പെൻസാണോ?”

“അല്ല, സസ്പെൻസല്ല. എന്‍റെ ജീവിതം പോലെ."

എന്തോ രഹസ്യം ആ വർത്തമാനത്തിൽ ഒളിഞ്ഞിരിപ്പുള്ളതായി തോന്നി. ഈ യാത്രയ്ക്കുള്ള കാരണവും അതു തന്നെയായിരിക്കും. എന്തായാലും കാര്യങ്ങൾ ഇതുവരെ തന്നോടുപോലും പറഞ്ഞിട്ടില്ല.

ഗീതുവിനെ കണ്ടെത്തുന്നതുവരെ രവിക്ക് മോഹങ്ങളേ ഉണ്ടായിരുന്നില്ല. നല്ല ഓർമ്മകളുണ്ടായിരുന്നില്ല. ഒരു ഓർമ്മയെ തൊടാനാണ് ഈ യാത്രയെന്ന് അയാൾ ഭാര്യയോട് പറഞ്ഞതുമില്ല.

കുമരകത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുമ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചായാൻ തുടങ്ങിയിരുന്നു. സായാഹ്നം മാനത്തെ സിന്ദൂരരശ്‌മികളണിയിച്ച് സുന്ദരിയാക്കിയിരുന്നു.

അടിയൊഴുക്കുള്ള കായൽ. കായലിന്‍റെ മാറിൽ അങ്ങിങ്ങായി ഹൗസ്ബോട്ടുകൾ. കായൽപ്പരപ്പിലെ ശാന്തത കണ്ടാൽ അടിയിൽ ശക്തിയേറിയ ഒഴുക്കുണ്ടെന്ന് തോന്നുകയില്ല.

മോഹൻ മൂന്നുതവണ ടൂറിസ്റ്റു‌കളെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് അവന് കുമരകത്തോട് വലിയ താല്പര്യം തോന്നിയില്ല. ഒരു വള്ളക്കാരനെ ഏല്പ‌ിച്ചു തന്നു. അയാൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി. അത്രതന്നെ.

കായലിലൂടെ വള്ളത്തിലിരുന്ന് യാത്ര തുടങ്ങിയപ്പോൾ പുതിയൊരനുഭവം, പുതിയ കാഴ്ച‌കളിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ രോമാഞ്ചമണിഞ്ഞുപോയി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...