മാറാലകൾ മുകളിൽ നിന്ന് തുടച്ചു നീക്കുന്ന ശ്യാമയുടെ കണ്ണുകൾ എന്തെന്നില്ലാത്ത ആവേശത്തോടെ വീടിനകം മുഴുവൻ കറങ്ങുന്നുണ്ടായിരുന്നു.

കുഞ്ഞു... നീ വീഴാതെ കളിക്കണ്ടോ...

അമ്മയുടെ ആവലാതിയെല്ലാം നിറച്ച സ്വരം നിശബ്ദമായ ആ വീട്ടിൽ മൊത്തം നിറഞ്ഞു.

ഷെൽഫിൽ നിന്ന് പഴയ പുസ്തകങ്ങൾ പൊടിതട്ടി വെക്കുമ്പോളാണ് അപ്രതീക്ഷിതമായി ഓ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം കണ്ണിൽപ്പെട്ടത്.

കയ്യിലിരുന്ന പുസ്തകം റാക്കിലേക്ക് തള്ളിക്കയറ്റി ആ പുസ്തകം കൈയ്യിൽ എടുത്തു. രവി മാഷ്... മറക്കാൻ പറ്റാത്ത കഥാപാത്രം. പുസ്തകത്തിന്‍റെ പടർപ്പിലൂടെ കൈയോടിച്ച് ആദ്യ താള് മറിച്ചു.

ഘനശ്യാമൻ...

കൈ വിരലിന്‍റെ അറ്റത്തൂടെ മഞ്ഞുതുള്ളികൾ പോലെ എന്തോ ഒന്ന് ഒലിച്ചിറങ്ങി. ഹൃദയത്തിന്‍റെ കനം കൂടിയും കുറഞ്ഞും ഇടിക്കുന്ന ശബ്ദം എന്‍റെ അസ്വസ്ഥതകളെ കെട്ടി മുറുക്കി. തലമുടിയിലൂടെ അരിച്ചിറങ്ങിയ വിയർപ്പ് ഒച്ചിനെ പോലെ ഇഴഞ്ഞ് നീങ്ങി. മൈതാനത്തിൽ ധൂളിയിട്ട കലാലയത്തിലേക്ക് ഞാൻ അറിയാതെ എന്‍റെ മനസ്സ് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു. വേണ്ടെന്നു തോന്നിയിട്ടും നിരുത്സാഹം ഏറ്റുവാങ്ങി ഞാനും!

ഘനശ്യാമൻ... ഘനശ്യാമൻ...

ആവർത്തിച്ച് ആവർത്തിച്ച് എന്നിലേക്ക് ആ പേര് ഞാൻ ചേർത്തു നിർത്തി. ഭൂതകാലത്തിന്‍റെ ഓർമയിലേക്ക് ഊളിയിട്ട് ഒരു കൗമാരക്കാരിയുടെ അപക്വമായ ചെരുവിന്‍റെ ഓരത്തൂടെ ഞാൻ ചലിച്ചു.

മറന്നുവോ... കൃഷ്ണ...

അതിവേഗം പായുന്ന ഫുട്ബോളിനൊപ്പം കാരിരുക്കിന്‍റെ ശക്തിയോടെ ഊക്കോടെ പായുന്ന കാർവർണ്ണൻ. മഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ ബെഞ്ചുകളും ഡെസ്കുകളും ഒക്കെ കൂട്ടിയിട്ട പഴയ മുറിയുടെ നിശ്ശബ്ദമായ സാന്നിദ്ധ്യം. ഇളവെയിലിന്‍റെ ചെറിയ വെളിച്ചം ഞങ്ങളുടെ കൈകളിൽ മാറി മാറി അടിച്ചു കൊണ്ടേയിരുന്നു.

ആദ്യ ചുംബനം ആദ്യ സ്പർശനം അതൊക്കെ മറക്കാൻ കഴിയുമോ? ആത്മാവിൽ പ്രാണനുള്ളിടത്തോളം.

സ്വന്തം ഓർമ്മകളുടെ വേരുകൾ അറുത്തു കൊണ്ട് ആ താള് കീറി മാറാലയോടൊപ്പം ഇട്ട് കൊണ്ട് ഞാൻ നെടുവീർപ്പെട്ടു. അനശ്വര പ്രണയം... കവിതകൾ പാടിയുറക്കിയ കവീശ്വരൻമാർക്ക് പ്രണാമം.

ഗ്യാസ് അടുപ്പിൽ നിന്ന് തിളച്ച് പൊങ്ങിയ പാൽ തുടച്ച് കുപ്പി ഗ്ലാസ്സിലേക്ക് പകർന്ന് ചൂടോടെ ഞാൻ ഊതി കുടിച്ചു. പ്രണയത്തെ എപ്പോഴും പൂർണമാക്കുന്നത് ഇങ്ങനെയുള്ള ചില പ്രതീകങ്ങളാണ്. കരയുന്ന കുഞ്ഞിനെ മടിയിലേക്ക് എടുത്തു വച്ച് അവന്‍റെ വായിലേക്ക് മുല അമർത്തി കൊടുത്തു. വിശപ്പ് മാറുവോളം പാൽ ചുരത്തി കൊടുത്ത് അവന്‍റെ നെറ്റിയിൽ ഉമ്മ വെച്ചു ഞാൻ പറഞ്ഞു...

ഘനശ്യാമൻ...

- അശ്വതി എൻ.വി

കുടിയിറക്കം

malayalam 2 stories 660*430

വേദന കൊണ്ടയാൾ പുളയുകയായിരുന്നു. ഇടതു ചെവിയിൽ അമർത്തി തിരുമ്മിക്കൊണ്ട്‌ ഒരപസ്മാരരോഗിയെപ്പോലെ അയാൾ ഉറഞ്ഞു തുള്ളി. ചെവിക്കകത്ത്‌ കൊടുങ്കാറ്റടിക്കുന്നതു പോലെയും പടക്കുതിരകൾ കുതിക്കുന്നതായും അയാൾക്കു തോന്നി.

''ചെവിക്കായം പറക്കുന്നതാ, നിങ്ങളൊന്നടങ്ങിയിരിക്ക് ഞാനൊന്നു നോക്കട്ടെ.'' ഭാര്യയുടെ നിസ്സാരവൽക്കരിക്കൽ കേട്ട് അയാൾക്ക് അരിശവും വരുന്നുണ്ടായിരുന്നു. വേദന അമർത്താനുള്ള ശ്രമം പരാജയപ്പെട്ട് അയാൾ സോഫയിലേക്കിരുന്നു.

''നീയാ വെളിച്ചെണ്ണയെടുത്ത്‌ ചെവിയിലൊട്ടൊന്നിറ്റിച്ചുതാ വേദന സഹിക്കാമ്മേല'' അയാൾ ഭാര്യയോടു പറഞ്ഞു. അത് കേട്ടുകൊണ്ടാണ് മകൾ അവിടേക്കു വന്നത്.

''അച്ഛാ ചെവിക്കകത്ത് ഓയിലൊന്നും ഒഴിച്ചു കൂടെന്നാ ഡോക്‌ടർമാര് പറേണത്" അവളുടെ വൈദ്യവിജ്ഞാനം ശ്രദ്ധിക്കാതെ അയാൾ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് കണ്ണുകൾ പൂട്ടി അമർന്നിരുന്നു. ഭാര്യ അടുത്തു വന്ന് അയാളെ കുറേ നേരം നോക്കിയിരുന്നതൊന്നും അയാളറിയുന്നുണ്ടായിരുന്നില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...