പ്രണയത്തിന്‍റെ സൗന്ദര്യം അതിന്‍റെ ഏകാഗ്രതയിലും ഏകതയിലുമാണ് എന്ന് വിശ്വസിക്കുന്ന പ്രണയിനിയാണ് സാഹിത്യകാരിയായ സി.എസ് ചന്ദ്രിക. ആധിപത്യപരമായ എല്ലാ വ്യവസ്ഥകളെയും നേരിട്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും വഴിയിലൂടെ മുന്നോട്ട് പോകുകയാണ് ഈ എഴുത്തുകാരി. ജീവിതത്തിൽ പ്രണയത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ആ പരമാനന്ദത്തെക്കുറിച്ച് തന്‍റെ പ്രണയഭാഷയിൽ രചിച്ച പ്രണയ കാമസൂത്രത്തെക്കുറിച്ചും സി.എസ് ചന്ദ്രിക പറയുന്നു.

സാഹിത്യ ജീവിതം, വ്യക്തി ജീവിതം...

എനിക്ക് ഇരുപത്തി ആറ് വയസ്സുള്ളപ്പോഴാണ് സാഹിത്യം എഴുത്തായി എന്നിൽ നിന്ന് പുറപ്പെട്ടു വന്നത്. വായനയായിരുന്നു മറ്റാരേയും പോലെ സാഹിത്യവുമായി എനിക്കുള്ള ആദ്യബന്ധം. ആദ്യമെടുത്ത പോസ്റ്റ് ഗ്രാജുവേഷൻ മലയാള സാഹത്യത്തിലായിരുന്നു. സാഹത്യ അക്കാദമി ലൈബ്രറിയായിരുന്നു അന്നെന്‍റെ താവളം. എഴുത്തുകാരിയാവുമെന്ന് അന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴും അതിനു ശേഷവും ആകപ്പാടെ രണ്ടു കവിതകളെഴുതിയിട്ടുണ്ടായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒരു കഥയും. പിന്നെ അതൊക്കെ മറന്നും പോയി.

കുട്ടിക്കാലം മുതലേ വീട്ടിലും നാട്ടിലും സ്ക്കൂളിലും കോളേജിലും ഞാൻ ഏറെ ശ്രദ്ധിക്കപ്പെട്ടതും ആരാധിക്കപ്പെട്ടതും സംഗീതത്തിലും അഭിനയത്തിലുമായിരുന്നു. സ്ക്കൂളിലും കോളേജിലും മത്സരങ്ങളിൽ എപ്പോഴും ഒന്നാം സ്‌ഥാനം കിട്ടുന്ന ഗായികയായിരുന്നു. എംഎ പഠനകാലത്ത് സമത സ്ത്രീ നാടക സംഘത്തിലൂടെ അഭിനേത്രിയും ഗായികയും പ്രാസംഗികയുമൊക്കെയായി കേരളത്തിന്‍റെ പൊതു സാംസ്ക്കാരിക മണ്ഡലത്തിൽ പ്രവേശിച്ചു. പിന്നീടൊരുനാൾ എനിക്കു വേണ്ടി തന്നെ, എന്‍റെ മനസ്സിനേറ്റ ആഴമേറിയ മുറിവുകളിൽ നിന്നുള്ള അതിജീവനത്തിനെന്നതു പോലെ കഥയെഴുതുകയായിരുന്നു. എന്‍റെ മുറിഞ്ഞ മനസ്സിൽ നിന്ന് പിടഞ്ഞൊഴുകി വന്നതാണ് ആദ്യകഥ, നിലാവും സർപ്പങ്ങളും. ആ കഥ എൻ.കെ രവീന്ദ്രൻ എഡിറ്റ് ചെയ്‌ത മൗനത്തിന്‍റെ നാനാർത്ഥങ്ങൾ എന്ന ആന്തോളജിയിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എഴുത്ത് എന്‍റെ അതിജീവനം മാത്രമല്ല, ആനന്ദവുമാണെന്നറിഞ്ഞു തുടങ്ങി. പാട്ടും അഭിനയവുമൊക്കെ എഴുത്തിനു മുന്നിൽ കീഴടങ്ങി കൊണ്ട് മെല്ലെ പിന്മാറി പിറകിലേക്കൊതുങ്ങി നിന്നു. എഴുത്താണെന്‍റെ വഴി.

വ്യക്‌തി ജീവിതം തീർത്തും തുറന്നതും സുതാര്യവും വിപ്ലവകരവുമായി മുന്നേറുന്നു. അടിച്ചമർത്തപ്പെട്ടവർക്കും അധികാര രഹിതരായവർക്കുമൊപ്പമാണ് ജീവിതം. സ്വാതന്ത്യ്രവും നീതിയും എല്ലാവരുടേയും അവകാശമാണ്. അത് കയ്യടക്കി വച്ചവരിൽ നിന്ന് പിടിച്ച് വാങ്ങിയേ മതിയാവൂ. അങ്ങനെയാണ് ആക്ടിവിസ്റ്റ് കൂടിയായത്. ഇങ്ങനെയേ ജീവിക്കാനാവൂ. പലതരം അധികാര വ്യവസ്ഥകൾക്കുള്ളിൽ കീഴടങ്ങിക്കൊണ്ട്, അനുരഞ്ജനപ്പെട്ടു കൊണ്ട് ജീവിക്കുക വലിയ ബുദ്ധിമുട്ടായതിനാൽ ആധിപത്യപരമായ എല്ലാ വ്യവസ്‌ഥയ്ക്കും എതിർ നിന്നു കൊണ്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും ജീവിത വഴികൾ വെട്ടിത്തുറന്ന് മുന്നോട്ടു പോകുന്നു. സമ്പൂർണ്ണ സനേഹത്തിൽ മാത്രമേ വിശ്വാസമുള്ളൂ. അഹന്തയില്ലായ്മയും അസൂയയില്ലായ്മയുമാണ് ജീവിതത്തിലെ സ്വാസ്ഥ്യത്തിനടിസ്‌ഥാനം. നീതി ബോധമാണ് ആത്മബലം. ഇത്രയുമേ ഇപ്പോൾ പറയാനുള്ളൂ. മറ്റെല്ലാം ആത്മകഥയില്‍ എഴുതുന്നതായിരിക്കില്ലേ നല്ലത്!

പ്രണയ കാമസൂത്രം

ഇത് പരമാനന്ദത്തിന്‍റെ പുസ്തകമാണ്. സ്ത്രീ പുരുഷ പ്രണയത്തിനുള്ളിലെ തീവ്രമായ ആനന്ദം ഇതിലുണ്ട്. ജീവിതാനുഭവമില്ലാതെ ഇങ്ങനെയൊരു പുസ്തകം എഴുതാൻ പറ്റില്ല. ആത്മാനുഭവത്തിൽ നിന്ന് വന്ന ഭാഷയാണ് പ്രണയകാമസൂത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പ്രണയരതി എന്താണെന്ന വിചാര വികാര ലോകമാണ് ഈ പുസ്തകത്തിലുള്ളത്. എന്‍റെ ജീവിതാനന്ദമാണ് ഈ പുസ്തകം. ഈ അനുഭവം തുറന്നെഴുതാനുള്ള ഭാഷ ഉണ്ടാക്കണമായിരുന്നു എനിക്ക്. സ്ത്രീ ശരീരത്തിലെ അവയവങ്ങളുടെ പേരുകൾ പോലും തെറിയാണ് നമ്മുടെ നാട്ടിൽ. എന്‍റെ പുസ്തകത്തിന് വേണ്ടതായ രൂപവും കൽപ്പനകളും ഭാഷയും വേണം. അതിനു വേണ്ടി ഏകാഗ്രതയെ തപസ്സു ചെയ്തുണ്ടാക്കിയ ഭാഷയുടെ, ഇമേജറികളുടെ സഹായത്തിലാണ് ഞാനത് എഴുതിയത്. ഏകാഗ്രമായ പ്രണയം തന്നെയാണത്. യാഥാർത്ഥ്യങ്ങളിൽ നിന്ന് അതു മുകളിൽ പോയി നിൽക്കും. സാഹിത്യമാണോ യഥാർത്ഥ അനുഭവമാണോ എന്ന് വായനക്കാർ ശങ്കിക്കുമായിരിക്കും. ഈ പുസ്തകമെഴുതാനുള്ള ഭാഷയും സാഹിത്യരൂപവും സൃഷ്ടിക്കുക എന്നതു തന്നെയായിരുന്നു എനിക്കു മുമ്പിലുള്ള വലിയ വെല്ലുവിളി. ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ഇങ്ങനെയൊരു പുസ്തകം സ്ത്രീകൾക്ക് എഴുതാനായിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്‍റെ അറിവിൽ ഇല്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...