ആത്മവിശ്വാസത്തിന്‍റെ അധിക നിക്ഷേപമുള്ളവരാണ് കാലത്തെയും പ്രായത്തെയും പിന്തള്ളി വലിയ വിജയങ്ങൾ എത്തിപ്പിടിക്കുന്നത്. ദിവ്യ വാണിശേരി ഈ ക്ലബിലെ സ്ഥിരാംഗമാണ്! മിസിസ് ഇന്ത്യ റണ്ണർഅപ്പ് പട്ടം നേടിയ ദിവ്യയുടെ അപൂർവ്വ ജീവിതം ഒരു ഫീൽഗുഡ് സ്റ്റോറിയാണ്. ഞാൻ കാണാൻ എത്തുമ്പോൾ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ബോഡിഫിറ്റിൽ സുംബ-വർക്കൗട്ട് സെഷനിലായിരുന്നു ദിവ്യ. വർക്കൗട്ട് ഫിനിഷ് ചെയ്‌ത് വിയർത്തു കുളിച്ച് വന്ന് ദിവ്യ പറഞ്ഞു തുടങ്ങിയത് തന്നെ തന്‍റെ വ്യായാമത്തെക്കുറിച്ചാണ്.

ആരാണ് ദിവ്യ എന്നല്ലേ? 2017 ലെ മിസിസ് ഇന്ത്യ റണ്ണർ അപ്പ് ദിവ്യ വാണിശേരി. ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ, ഷീ ഈസ് ഇന്ത്യ മത്സരത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക മത്സരാർത്ഥി ആണ് ദിവ്യ. മൂന്നു കുട്ടികളുടെ അമ്മയായ ദിവ്യയ്ക്ക് കൗമാരത്തിന്‍റെ ചുറുചുറുക്കുണ്ട്. തനിക്ക് ഈ പദവി സ്വന്തമാക്കാൻ കഴിഞ്ഞത് തന്‍റെ കൃത്യമായ വ്യായാമ ശീലങ്ങൾ തന്ന ആത്മവിശ്വാസം തന്നെയാണെന്ന് ദിവ്യ പറഞ്ഞാൽ അതിൽ അതിശയിക്കാനില്ല. “രണ്ടു ദിവസം അടുപ്പിച്ച് വർക്കൗട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും മൂഡ് ഓഫ് ആകും എനിക്ക്. അത്രയും ഇഷ്‌ടമാണ് വ്യായാമവും, സുംബ ഡാൻസും.” ബോഡിഫിറ്റിലെ സുംബ ഇൻസ്ട്രക്റ്റർ കൂടിയാണ് ദിവ്യ.

സ്വപ്നം കാണാനുള്ള മനസ്സും ആത്മവിശ്വാസവും മികച്ച വ്യായാമശീലങ്ങളും. മിസിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ ദിവ്യയ്ക്ക് ഉണ്ടായിരുന്ന പ്ലസ്പോയിന്‍റുകൾ ഇതൊക്കെയാണ്. പിന്നെ ഒരു സ്ത്രീയുടെ വിജയത്തിന് എപ്പോഴും തിളക്കം നൽകുന്നത് കുടുംബത്തിന്‍റെ പിന്തുണയാണ്. “ബോബിയും, എന്‍റെ മൂന്നു മക്കളും എനിക്ക് കട്ട സപ്പോർട്ട് ആയിരുന്നു. എന്തു കാര്യത്തിനും അവർ കൂടെ ഉണ്ട്. എന്‍റെ പാഷൻ അദ്ദേഹത്തിന് നന്നായിട്ടറിയാം. എനിക്ക് വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടമല്ല. എന്തെങ്കിലുമൊക്കെ ചെയ്യണം. ബോഡിഫിറ്റ് എന്ന സ്ഥാപനം തുടങ്ങിയതും എന്‍റെ ചിരകാല സ്വപ്നമായിരുന്നു.”

നിറമുള്ള സ്വപ്നങ്ങൾ

“പ്രായം ഒരു സ്വപ്നത്തിനും തടസമല്ല. ഞാൻ 13-ാം വയസ്സിൽ കണ്ട സ്വപ്നമാണ് 36-ാം വയസ്സിൽ നടന്നത്. കുട്ടിക്കാലത്ത് സുസ്മിത സെന്നിനെപ്പോലെ സൗന്ദര്യ മത്സരവേദിയിൽ പെർഫോം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അതൊക്കെ ഞാൻ വിഷ്വലൈസ് ചെയ്യും. മിസ് എന്ന പദവി മാറി മിസിസ് ആയി അമ്മയായി. പക്ഷേ ഞാനെന്‍റെ സ്വപ്നം കൈവിട്ടില്ല. ഒരു അവസരം കൈവരും എന്നുറച്ചു വിശ്വസിച്ചു. കാത്തിരുന്നു. 3 കുട്ടികളുടെ അമ്മയായ ശേഷം എനിക്ക് റാമ്പിൽ കയറാൻ കഴിഞ്ഞു. കാറ്റ്‍വാക്ക് ചെയ്യാൻ സാധിച്ചു. എന്നെപ്പോലൊരു സ്ത്രീക്ക് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റാർക്കും ചെയ്യാം” ദിവ്യ പറയുന്നു.

“ആഗ്രഹിച്ചാൽ എന്തും നടക്കും. ഇക്കാര്യത്തിൽ എന്‍റെ ലൈഫിൽ ഒന്നല്ല. ധാരാളം അനുഭവങ്ങൾ ഉണ്ട്. എനിക്കും ഉണ്ടായിരുന്നു ഒരു കാലം, ഒന്നും ചെയ്യാതെ കടന്നുപോയ കാലം. അതിൽ നിന്നാണ് ഞാൻ ബോഡിഫിറ്റ് എന്ന സ്‌ഥാപനത്തിലേക്കും, മിസിസ് ഇന്ത്യ റണ്ണർ അപ്പിലേക്കും കടന്നു വന്നത്.” ഓൺലൈനിൽ മത്സരത്തിന്‍റെ പരസ്യം കണ്ടാണ് ദിവ്യ അപേക്ഷിച്ചത്. “ഔപചാരികമായ ഒരു പരിശീലനവും എനിക്ക് ലഭിച്ചിട്ടില്ല. ഡൽഹിയിൽ മത്സരത്തിന് ഞാൻ ചെല്ലുമ്പോൾ 29 പേരുണ്ടായിരുന്നു. അവരിൽ പലരും സൗന്ദര്യമത്സരത്തിനുള്ള പരിശീലനമൊക്കെ നേടിയവരായിരുന്നു. വർക്കൗട്ടും സുംബയും മാത്രമാണ് എന്‍റെ കരുത്ത്. എന്നെക്കാൾ പ്രായം കുറഞ്ഞവരും ഉണ്ടായിരുന്നു മത്സരത്തിന്. ഇവർക്കിടയിൽ നിന്നൊക്കെ എനിക്ക് സെലക്ടാവാൻ കഴിഞ്ഞതെങ്ങനെ എന്നു ചോദിച്ചാൽ സ്വപ്നത്തിന്‍റെ ശക്‌തി ഇതാണെന്നു ഞാൻ പറയും. ടെലിഫോണിക് ഇന്‍റർവ്യൂ, വീഡിയോ ഇന്‍റർവ്യൂ തുടങ്ങിയ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ഡൽഹിയിൽ നടന്ന ഫൈനലിലേക്ക് സെലക്ട് ആയത്. അവിടെ 3 ദിവസത്തെ പരിശീലനം ഉണ്ടായിരുന്നു. കാറ്റ്‍വാക്ക് അടക്കമുള്ള ഗ്രൂമിംഗ് സെഷൻ. അതിനു ശേഷമായിരുന്നു ഫൈനൽ റൗണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...