ഏറെ കാലം സ്വപ്നം കണ്ട് കാത്തിരുന്ന ഒരു യാത്രയായിരുന്നു അത്. പാസ്പോർട്ട് ഇല്ലാതെ കടന്ന് ചെല്ലാവുന്ന രാജ്യം. നമ്മുടെ ഒരു രൂപ അവിടത്തെ 1.6 രൂപയ്ക്ക് തുല്യം. മദ്യപാനികൾക്ക് ഫ്രണ്ട് ലിയായ കൺട്രി. പെട്ടിക്കടകളിൽ പോലും ലോകോത്തര ബ്രാന്‍റ് മദ്യങ്ങൾ. എവറസ്റ്റ് ഉൾപ്പെടെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന രാജ്യം. പ്രകൃതി രമണീയമായ സ്ഥലങ്ങൾ തുടങ്ങിയവ നേപ്പാൾ യാത്രയ്ക്ക് ആക്കം കൂട്ടി. രാജ ഭരണത്തിന്‍ കീഴിലായിരുന്ന നേപ്പാൾ ബഹുജന പ്രക്ഷോഭത്തെ തുടർന്നാണ് 2008 ൽ ആദ്യ തെരഞ്ഞെടുപ്പ് നടത്തി ഡെമോക്രാറ്റിക് ഫെഡറൽ റിപ്പബ്ലിക്ക് ആയി പ്രഖ്യപിച്ചത്.

ട്രെയിൻ അൽപം വൈകിയതു കാരണം ബോർഡർ അടക്കുന്നതിന് മുമ്പ് ഇന്ത്യൻ അതിർത്തി കടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞങ്ങളുടെ ട്രാവൽ ഏജൻസി ഗോരഖ്പൂരിൽ ഏർപ്പെടുത്തിയ ഒരു ഹോട്ടലിൽ തങ്ങി പിറ്റേന്ന് പുലർച്ചേ അതിർത്തി കടക്കാമെന്ന് തീരുമാനിച്ചു. നേപ്പാൾ എന്ന സ്വപ്നസുന്ദര ഭൂമിയും അക്കോസേട്ടനേയും ഉണ്ണിക്കുട്ടനേയും കുറിച്ചുള്ള ഓർമ്മകളും ഗോരഖ്പൂർ എന്ന പൊടിപിടിച്ച നഗരത്തിലെ ചൂടിനെയും കൊതുകിനെയും അതിജീവിച്ച് ആ രാത്രി തള്ളിനീക്കാൻ സഹായിച്ചു. പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾക്കായി ട്രാവൽ ഏജൻസി ഒരുക്കിയ ടെമ്പോ ട്രാവലറിൽ അമിത് എന്ന ഗോരഖ്പൂർ സ്വദേശിയായ ഡ്രൈവറും ദാമു എന്ന കിളിയ്ക്കുമൊപ്പം ഞങ്ങൾ ഏകദേശം 75 കിലോമീറ്റർ അകലെയുള്ള സൊനൗലി ബോർഡറിലേക്ക് യാത്ര തിരിച്ചു.

അതിർത്തി

വാഗാബോർഡർ എന്ന സങ്കൽപ്പവും നല്ല നീളൻ കാലുകൾ പൊക്കി തലയ്ക്കു മുകളിൽ കൊണ്ടുപോയി സല്യൂട്ട് അടിക്കുന്ന പട്ടാളക്കാരെയും കുറേ മുള്ള് വേലിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രൗഢിയ്ക്കൊത്ത കവാടവും പ്രതീക്ഷിച്ച് ചെന്ന ഞങ്ങളെ വരവേറ്റത് പൊടിപടലങ്ങളും അതിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കുറച്ച് പഴയകെട്ടിടങ്ങളും പെട്ടിക്കടകളും വഴിവാണിഭക്കാരും പൊടി സഹിക്കാൻ പറ്റാതെ തീവ്രവാദികളെ പോലെ മുഖം മറച്ചു നിൽക്കുന്ന കുറേ പട്ടാളക്കാരും. ഒപ്പം നമ്മുടെ നാട്ടിലെ പാരലൽ കോളേജിന്‍റെ കവാടത്തിന്‍റെതു പോലെ പോലും താരതമ്യം ചെയ്യാൻ പറ്റാത്ത മോശമായ ഒരു ഗേറ്റും.

കാൽനടയാത്രക്കാർ തേരാ പാരാ നടക്കുന്നു. ഇരുചക്രവാഹനങ്ങളും യഥേഷ്ടം കടന്നുപോകുന്നു. വലിയ വാഹനങ്ങൾ നാമമാത്രമായ പരിശോധനയ്ക്ക് ശേഷം കടത്തി വിടുന്നു. ഏതായാലും ചെറിയ തുക ഫീസും അടച്ച് അതിർത്തി കടത്തി ഒപ്പം ഞങ്ങളും നേപ്പാൾ എന്ന രാജ്യത്തേക്ക് കടന്നു.

അതിർത്തി കടക്കുമ്പോഴേ നമ്മളെ വരവേൽക്കുന്നത് കുറേയധികം കറൻസി എക്സ്ചേഞ്ച് ഏജൻസികളാണ്. നമ്മുടെ നൂറുരൂപ കൊടുത്താൽ അവരുടെ 160 രൂപ കിട്ടും. നേപ്പാളിലേക്ക് യാത്ര പോകുന്നവർ കഴിവതും സൊനൗലിയിൽ നിന്ന് ആവശ്യത്തിന് കറൻസി കൊണ്ടുപോകുന്നതായിരിക്കും നല്ലത്. കണക്ക് നല്ലത് പോലെ അറിയാമെങ്കിൽ നമ്മുടെ രൂപ കയ്യിലിരുന്നാലും മതി. നേപ്പാളികൾ കൂടുതൽ ഇന്ത്യൻ രൂപ പ്രിയരാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ 1000, 500 നോട്ടുകൾ ഇവ രണ്ടും അവർ തൊടില്ല. കാരണം ഇത് രണ്ടും കൂടുതൽ കള്ളനോട്ടുകളാണെന്നതാണ് അവരുടെ വാദം. അതിർത്തിയിൽ നിന്ന് പൊഖ്റയിലേക്കും നീണ്ടുകിടക്കുന്ന പൃഥ്വി ഹൈവേ ഏറെ അപകടം പതിയിരിക്കുന്നതാണ്. ഒരു വശത്ത് ചെങ്കുത്തായ ഏതു നിമിഷവും താഴേക്ക് വീഴാവുന്ന തരത്തിൽ നിൽക്കുന്ന പാറക്കെട്ടുകൾ. മറുവശത്ത് അലറിക്കൂവിപ്പായുന്ന ത്രിശൂലി നദി. ഏതൊരു ഡ്രൈവറെയും വെല്ലുവിളിക്കുന്ന വഴികൾ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...