കുറേനാളുകളായി ഗവി എന്ന സുന്ദരിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്! നവാഗതനായ സുഗീത് സംവിധാനം ചെയ്ത ഓർഡിനറി സിനിമയാണ് പത്തനംതിട്ട ജില്ലയിലെ ഗവി എന്ന ഉൾനാടൻ ഗ്രാമസുന്ദരിയുടെ മുഖപടം മാറ്റി മലയാളനാടിനെ പരിചയപ്പെടുത്തിയത്. ഓർഡിനറിയിലെ സുന്ദരിപ്പെണ്ണേ എന്ന ഗാനം കാണുമ്പോഴൊക്കെ പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരിയുടെ ഡയറിത്താളുകൾ ആ പേര് ഒന്നുകൂടി വ്യക്‌തമായി കോറിയിടും. പത്തനംതിട്ടക്കാരി കൂടിയായതിനാലാവണം ഗവിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മോഹത്തിന് ഓരോ നിമിഷവും കനം വയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഗവി ഒരാവേശമായി മുളച്ചുപൊന്തിയത്.

കാലത്ത് 5 മണിയ്ക്ക് ഞങ്ങൾ തയ്യാറാവുന്നതിനു മുമ്പേ കൃത്യനിഷ്ഠയുടെ അടയാളമായി കുട്ടേട്ടൻ എത്തി. ഈ കുട്ടേട്ടൻ ആരെന്നല്ലേ? ഞങ്ങളെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ സുന്ദരൻ ടവേരയാണ് കുട്ടേട്ടൻ. ഡ്രൈവിംഗ് സീറ്റിൽ ചന്ദനക്കുറിയിട്ട് കുട്ടേട്ടനൊപ്പം ഓമന എന്നും കൂടി ചേർത്ത് ഓമനക്കുട്ടനായി മാറിയ പഴയൊരു കാഥികനും രസികനുമായ ചേട്ടനും റെഡി. അപ്പോ പോകാല്ലേ ഗവിയിലേക്ക്.

ഇടവപ്പാതിയുടെ പഴയകാല പ്രകമ്പനങ്ങൾ അത്രയൊന്നും മുഴങ്ങാത്ത ജൂൺ പുലരിയായതിനാലാവാം ഞങ്ങളിറങ്ങുമ്പോൾ മഴയൊന്നെത്തി നോക്കി പിന്തിരിഞ്ഞത്. ഗ്രാമ്യസൗന്ദര്യത്തിന്‍റെ വിഭാത വിശുദ്ധിയും ശീതളിമയും ശാന്തതയും മനസ്സിലേക്ക് ഒരു മഞ്ഞുകണം പോലെ കുളിർമ്മ പകരുമ്പോൾ കുട്ടേട്ടന്‍റെ ഭക്‌തിഗാനങ്ങൾ പകരുന്ന ചൈതന്യവുമായി യാത്ര തുടങ്ങിയിരുന്നു.

ഞങ്ങളുടെ നാട്ടിൽ നിന്ന് വടശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി വഴിയായിരുന്നു യാത്ര. തീർത്തും പച്ചപ്പ് നിറഞ്ഞ പാതയോരങ്ങൾ. പ്രകൃതി അതിന്‍റെ തനത് ചാരുതയിൽ വഴിയോരക്കാഴ്ചകളിൽ ഹരിതലാവണ്യം തീർക്കുമ്പോൾ വികസനത്തിന്‍റെ പേരിൽ മൺൽക്കാടുകളായി മാറിക്കൊണ്ടിരിക്കുന്ന നഗരജീവിതത്തിന്‍റെ ദുരവസ്ഥയോർക്കാതിരിക്കുന്നതെങ്ങനെ. പമ്പയുടെ കൈവഴികൾ ചെറുകല്ലുകളിൽ തട്ടിയൊഴുകുന്ന പ്രത്യേക സംഗീതം പ്രകൃതിയുടെ താളങ്ങൾക്കൊപ്പം ഇടകലർന്നപ്പോൾ വഴിയിരികിലെ മരച്ചില്ലകളിൽ തങ്ങി നിന്നിരുന്ന മഴമുത്തുകൾ മുഖത്തേക്ക് ഈറൻ പകരുന്ന സുഖമാസ്വദിക്കുകയായിരുന്നു ഞങ്ങൾ.

gavi

കൃത്യം 7 മണിയോടെ ആങ്ങമൂഴിയെത്തിയപ്പോൾ ഒരു ബോർഡ് ഗവിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ആ ബോർഡിൽ ഗവിയിലേക്ക് പോകുന്നവർ പാസ് എടുക്കേണ്ട വഴി ഇത് എന്ന ഇടത്തേക്ക് അടയാളപ്പെടുത്തിയിരിക്കുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷന്‍റെ അധീനതയിലുള്ള ഗൂഡ്രിക്കൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. 8 മണിക്കേ ഓഫീസ് തുറക്കുകയുള്ളു എന്ന അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ അടുത്തുള്ള ഭക്ഷണശാലകളിൽ കയറി വിശപ്പിന്‍റെ വിളിയുണരും മുമ്പേ വയറു നിറച്ചു. ഓർക്കുക. പത്തനംതിട്ടയിൽ നിന്നും ഗവിയേക്ക് പോകുന്നവർക്ക് ഭക്ഷണം ലഭിക്കുന്ന അവസാനത്തെ താവളമാണ്. ഇതിനുശേഷം ഭക്ഷണം ലഭിക്കണമെങ്കിൽ കൊച്ചുപമ്പയിലെ കെഎസ്ഇബി ക്യാന്‍റീൻ മാത്രമാണ് ആശ്രയം. മുൻകൂറായി ബുക്ക് ചെയ്ത് ഉറപ്പിക്കാം.

പുലർകാലെ വനമേഖലയിലേക്ക് കടക്കുന്ന ആദ്യവാഹനം എന്ന ബഹുമതി സ്വന്തമാക്കിക്കൊണ്ട് കുട്ടേട്ടൻ ചെക്ക്പോസ്റ്റ് കടന്ന് പ്രയാണമാരംഭിച്ചു. പെരിയാർ ടൈഗർ റിസർവ്വ് പരിധിയിൽ വരുന്ന ഈ വനമേഖലയിൽ കടുവയും ആനയും വരയാടും മഴമുഴക്കിവേഴാമ്പലും സിംഹവാലൻ കുരങ്ങുകളും എന്നുവേണ്ട 24 ലധികം ഉഭയജീവികളും 45 ൽ പരം ഉരഗജീവികളും 62 ൽ അധികം സസ്തനികളും 123 ൽ പരം ചിത്രശലഭങ്ങളുടെയും 142 ഇനം പക്ഷികളുടേയും ആവാസമേഖലയാണ്. ഗജവീരന്മാരുടെ ഇഷ്ടഭക്ഷണമായ മുളങ്കാടുകളുടെ സമൃദ്ധിയിൽ പച്ചവിരിച്ചു നിൽക്കുകയാണ് മദ്യപന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ഈ ആരണ്യഭൂമി. അതുകൊണ്ട് കള്ള് കുപ്പികളുമായി ആരും കാട് കയറാൻ മെനക്കെടരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...