ഇന്നത്തെ കാലത്ത് വീട്ടിൽ ഒരാൾക്ക് അസുഖം വന്നാൽ വലഞ്ഞതു തന്നെ. നാലിൽ കൂടുതൽ അംഗങ്ങൾ, അതായത് അച്‌ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും മാത്രമുള്ള കുടുംബങ്ങളാണ് അധികവും. ഇവർക്കിടയിൽ ഒരാൾക്ക് രോഗം വന്നാൽ മതി ജീവിതമാകെ താളം തെറ്റാൻ. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാൻ സാധ്യത ഉണ്ട്. അതിനാൽ അതീവ ജാഗ്രത പാലിക്കുന്നത് ആണ് നല്ലത്.

രോഗം വരാതെ നോക്കുകയോ ഗുരുതരമാകാതെ നോക്കുകയോ ആണ് അഭികാമ്യം. “കൂട്ടുകുടുംബ വ്യവസ്‌ഥയിൽ നിന്ന് അണു കുടുംബ വ്യവസ്‌ഥയിലേക്ക് ഭാരതീയർ മാറിയത് വിദേശ സംസ്കാരത്തിന്‍റെ ചുവട് പിടിച്ചാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ന്യൂക്ലിയർ ഫാമിലിയിൽ കഴിയുന്ന വൃദ്ധന്മാരുടെയും കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്തം സർക്കാർ വഹിക്കാറുണ്ട്. സുരക്ഷയും സൗകര്യങ്ങളും യഥാവിധി സർക്കാർ നൽകുന്നതിനാൽ ആർക്കും തന്നെ ഒറ്റപ്പെടൽ മൂലമുള്ള പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കേണ്ടി വരില്ല.” ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നെഫ്രോളജിസ്റ്റ് ഡോ. ജിതേന്ദ്ര ചൂണ്ടിക്കാട്ടുന്നു.

രോഗം വന്നാലോ ചികിത്സാ സൗകര്യം ആവശ്യം വന്നാലോ പ്രത്യേക വാഹനത്തിൽ ഗതാഗതകുരുക്കുകളിൽ പെടാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം വിദേശ രാജ്യങ്ങളിൽ സജീവമായുണ്ട്. നമ്മുടെ നാട്ടിൽ ഈ വക സംവിധാനങ്ങളോ സാഹചര്യമോ ഇല്ലാത്തതിനാൽ അണു കുടുംബത്തിൽ രോഗവും രോഗസാധ്യതയും വളരെയേറെ സങ്കീർണ്ണതയുണ്ടാക്കുന്നു.

രോഗലക്ഷണങ്ങളെ തള്ളിക്കളയരുത്

എന്നത്തേയും അപേക്ഷിച്ച് ക്ഷീണമോ, മറ്റ് അസ്വസ്ഥതകളോ തോന്നിയാൽ അലസമായി തള്ളിക്കളയാതെ ഡോക്‌ടറുടെ ഉപദേശം തേടണം. ചെറിയ ലക്ഷണങ്ങൾ അവഗണിക്കാതിരുന്നാൽ വലിയ പ്രശ്നങ്ങളെ വിളിച്ചു വരുത്താതിരിക്കാം. ഫാമിലി ഡോക്‌ടർ ഉണ്ടെങ്കിൽ അദ്ദേഹവുമായി ആരോഗ്യപ്രശ്നങ്ങൾ തുറന്നു സംസാരിക്കുക. വീട്ടിൽ നിന്ന് മറ്റൊരാൾ നിങ്ങളുടെ പ്രശ്നം മനസ്സിലാക്കി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയും ചെയ്യരുത്.

ഡോക്‌ടറോട് തുറന്നു പറയാം

ഡോക്‌ടറെ കാണാൻ പോകുമ്പോൾ എല്ലാം തുറന്നു സംസാരിക്കുക. എന്താണ് സ്വയം തോന്നുന്നത് എന്ന് ഡോക്‌ടറോടും പങ്കുവയ്‌ക്കാം. ഡോക്‌ടറുടെ ചോദ്യങ്ങൾക്കും സത്യസന്ധമായ ഉത്തരം നൽകുക. ഭാവനയിൽ കണ്ട് ഒരു കാര്യവും കൂട്ടി പറയരുത്. ഡോക്‌ടർക്ക് ആശയക്കുഴപ്പം ഉണ്ടായേക്കാം. ഇക്കാലത്ത് എല്ലാതരം രോഗങ്ങൾക്കും ചികിത്സ ഉണ്ടെന്ന സത്യം രോഗി അറിഞ്ഞിരിക്കണം. കാൻസർ ആയാലും ക്ഷയമായാലും പേടിക്കേണ്ട കാര്യമില്ല.

പ്രിസ്ക്രിപ്ഷൻ സൂക്ഷിക്കാം

ഡോക്‌ടറെ കാണുന്ന നേരത്ത് അദ്ദേഹം കുറിച്ചു തരുന്ന പ്രിസ്ക്രിപ്ഷൻ ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കുക. ഏതെങ്കിലും ശാരീരിക അസ്വസ്ഥത ആവർത്തിച്ചുണ്ടാകുന്നുണ്ടെങ്കിൽ പഴയ കുറിപ്പടികൾ ആവശ്യമായി വരും. ഇങ്ങനെ രോഗം വരുന്നുണ്ടെങ്കിൽ ഭാവിയിൽ അത് തീവ്രമാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി ഉചിതമായ ചികിത്സ തേടാം. ഇക്കാര്യം ഡോക്‌ടറോടും തുറന്നു സംസാരിക്കണം.

ഡോക്‌ടറെ കാണുമ്പോൾ

ശരീരത്തിൽ ഏതു ഭാഗത്തു വിഷമം വന്നാലും ജനറൽ ഫിസിഷ്യനെ കാണുന്ന ശീലം നമുക്കുണ്ട്. ഫാമിലി ഡോക്‌ടറെ കണ്ടാൽ പൊതുവായ ഒരു ധാരണ കിട്ടിയേക്കും. എന്നാൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്പെഷ്യലിസ്‌റ്റുകളെ കാണുന്നത് നന്നായിരിക്കും. അതിലൂടെ ചികിത്സയുടെ ദൈർഘ്യം കുറയ്‌ക്കുകയും ചെയ്യാം. പല്ലുവേദന വന്നാൽ ദന്തഡോക്ടറെ കാണുന്നതു പോലെയാണ് ശരീരത്തിലെ ഓരോ ഭാഗവും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...