ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാൽ, എന്ത് അവസരങ്ങൾ കിട്ടിയാലും ഞാൻ അഭിനയം തുടർന്നുകൊണ്ടേയിരുന്നു. ചിലർ എന്നെ പരിഹസിച്ചു, പക്ഷേ ഞാൻ വിട്ടില്ല. ഇന്ന് ഭൂൽ ഭുലയ്യ 2 എന്ന ചിത്രം ഒരു വിജയ ചിത്രമായി മാറി. അതിനുള്ള കാരണം എനിക്ക് ഒരു അവസരം ലഭിച്ചതാണ് പിന്നീട് എന്‍റെ കഴിവിനെ മുന്നോട്ട് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ജഗ് ജഗ് ജിയോൻ എന്ന സിനിമ വരാൻ പോവുകയാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്, ചിരിച്ചുകൊണ്ട് നടി കിയാര അദ്വാനി പറയുന്നു.

കിയാര അദ്വാനി ഇപ്പോൾ ഹിന്ദി സിനിമാ ലോകത്തെ അറിയപ്പെടുന്ന പേരായി മാറിയിരിക്കുകയാണ്. കബീർ സിംഗ്, ഗുഡ് ന്യൂസ്, ലക്ഷ്മി, ഭൂൽ ഭുലയ്യ 2 തുടങ്ങിയവയാണ് അവരുടെ വിജയ ചിത്രങ്ങൾ. 'ഫഗ്ലി' എന്ന ചിത്രത്തിലൂടെയാണ് അവർ തന്‍റെ കരിയർ ആരംഭിച്ചത്, ചിത്രം വിജയിച്ചില്ല. പിന്നീട് കുറച്ചു കാലം കിയാരയ്ക്ക് നല്ല വേഷം ലഭിച്ചില്ല. ഇതിനുശേഷം 'കബീർ സിംഗ്' എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു.

കിയാരയുടെ പിതാവ് ജഗ്ദീപ് അദ്വാനി ഒരു വ്യവസായിയാണ്. അമ്മ ജെനീവീവ് ജാഫ്രി പകുതി മുസ്ലീം പാതി ബ്രിട്ടീഷ് വംശജയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കഠിനാധ്വാനവും ക്ഷമയും ആവോളം ഉണ്ട്. അങ്ങനെ ആണ് ഇവിടെവരെയെത്തിയത്.

ചോദ്യം- നിങ്ങളുടെ സിനിമകൾ ഇപ്പോൾ തുടർച്ചയായി വിജയിക്കുന്നു. ആർക്കാണ് ക്രെഡിറ്റ് നൽകാൻ ആഗ്രഹിക്കുന്നത്?

ഉത്തരം- നല്ല കഥയുള്ളപ്പോൾ സിനിമകൾ മുന്നോട്ട് പോകും പ്രേക്ഷകർ കാണും. കൊവിഡ് കാരണം രണ്ടര വർഷത്തോളം പണി മുടങ്ങിയിരുന്നു. പ്രേക്ഷകരെ ഹാളിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് എല്ലാവരും കരുതി, പക്ഷേ ഭൂൽ ഭുലയ്യ 2 ൽ പ്രേക്ഷകർ വന്നു, അവർക്കും എന്‍റെ സിനിമ ഇഷ്ടപ്പെട്ടു. കോവിഡ് നശിപ്പിച്ച ജീവിതം വീണ്ടും ആരംഭിച്ചു.

ചോദ്യം- എങ്ങനെയാണ് സിനിമയുടെ വിജയം ആഘോഷിക്കുന്നത്?

ഉത്തരം- സിനിമയുടെ വിജയത്തിന് ശേഷം വിജയം ആഘോഷിക്കുന്നത് നല്ലതാണ്. ധോണി ദി അൺടോൾഡ് സ്റ്റോറിയിൽ തുടങ്ങി തുടർന്ന് കബീർ സിംഗ്. ഇതിൽ ഒക്കെ വിജയം ഞാൻ ആഘോഷിച്ചു. എനിക്ക് എവിടെയെങ്കിലും പോകാനോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ ഇഷ്ടമാണ്. നേരത്തെ വിജയചിത്രങ്ങൾ ഇല്ലാതിരുന്നപ്പോൾ പിന്നെ പണിയില്ലായിരുന്നു. വിജയിച്ച സിനിമകളുണ്ടെങ്കിൽ അവസരങ്ങൾ കൂടുതൽ ലഭിക്കും. ഇപ്പോൾ വരുന്ന സിനിമകളുടെ ജോലികൾ വർഷങ്ങളായി തുടരുകയായിരുന്നു, അതിനിടയിൽ എല്ലാവർക്കും കൊവിഡ് ബാധിച്ചു.

ചോദ്യം- സിനിമകളുടെ വിജയത്തിന് ശേഷം നിങ്ങളിൽ എന്ത്‌ മാറ്റമാണ് ഉണ്ടായത് ?

ഉത്തരം- സിനിമകളുടെ വിജയം കൊണ്ട് എന്നിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞാൻ ഇപ്പോഴും പഴയ പോലെ മാളിൽ പോകുന്നു അവിടെ ആരെങ്കിലും എന്നോട് ഒരു സെൽഫി ചോദിച്ചാൽ ഞാൻ അത് നിരസിക്കുന്നില്ല. കാരണം അവർ കാരണമാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്. അവർ വന്നില്ലെങ്കിൽ പിന്നെ ആരാണ് എന്നെ തിരിച്ചറിയുക? എന്‍റെ ഈ ചെറിയ സെൽഫി അവർക്കായി നൽകുമ്പോൾ അത് അവരുടെ ദിവസം നല്ലതക്കിയാൽ അത് കൊടുക്കാൻ എനിക്ക് ഒരു പ്രശ്നവുമില്ല. എന്‍റെ ഈ സെൽഫി സൂക്ഷിക്കാൻ പോകുന്നത് എന്‍റെ ആരാധകരാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...