പഞ്ചാബി കുടുംബത്തിൽ ജനിച്ച വാമിക ഗബ്ബിക്ക് കുട്ടിക്കാലം മുതൽ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. പുതിയ സിനിമ ഇറങ്ങുമ്പോൾ തിയേറ്ററിൽ പോയി കാണാൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇഷ്ടമാണ്. വാമിക മുതിർന്നപ്പോൾ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹച്ചിരുന്നു.

സ്ത്രീകളോടും കുട്ടികളോടും പലരും ചെയ്യുന്ന അനീതികൾ വാമിക പ്രത്യേകമായി ശ്രധിച്ചിരുന്നു. തന്‍റെ ചിന്തകൾ ജനങ്ങളിലേക്കെത്തിക്കാൻ സിനിമ ഒരു മാധ്യമമായി മനസിലാക്കി. കാരണം രാജ്യം മുഴുവൻ സിനിമയെ ഇഷ്ടപ്പെടുന്നു. അവളുടെ പിതാവിന് സ്ഥലം മാറ്റം ലഭിക്കാവുന്ന ജോലിയുള്ളതിനാൽ വാമികയ്ക്ക് പല സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. ഹിന്ദി സിനിമകൾക്ക് പുറമെ പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും വാമിക പ്രവർത്തിച്ചിട്ടുണ്ട്. 83 സിനിമയിൽ ക്രിക്കറ്റ് താരം മദൻലാലിന്‍റെ ഭാര്യ അന്നു ലാലിന്‍റെ വേഷത്തിൽ വാമിക വളരെയധികം പ്രശംസിക്കപ്പെട്ടു. വാമികയുമായി ഒരു ചെറിയ ചാറ്റ്...

ചോദ്യം - സിനിമയിലേക്ക് വരാനുള്ള പ്രചോദനം എങ്ങനെയാണ് ലഭിച്ചത്?

ഉത്തരം - ചെറുപ്പം മുതലേ എനിക്ക് സിനിമകൾ കാണാൻ ഇഷ്ടമാണ്.. എന്‍റെ കുടുംബത്തിലെ എല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരുന്നു, ഞാനും ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. സിനിമകൾ എപ്പോഴും എന്നെ ആകർഷിച്ചിട്ടുണ്ട്. കഥകൾ പറയാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചു. പ്രത്യേകിച്ച് അത് എന്‍റേതായ രീതിയിൽ എനിക്ക് പറയാൻ കഴിയും. 83 എന്ന സിനിമ എനിക്ക് ലഭിച്ചത് എന്‍റെ ഭാഗ്യമാണ്. അതിൽ നല്ല കഥയ്‌ക്കൊപ്പം മറ്റു താരങ്ങളിൽ നിന്ന് എന്തെങ്കിലും ഒക്കെ പഠിക്കാൻ ലഭിച്ചു.

ചോദ്യം - ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എങ്ങനെ എത്തി ?

ഉത്തരം അച്ഛന്‍റെ ജോലി ഇടയ്ക്ക് ട്രാൻസ്ഫർ ഉള്ള ജോലി ആയിരുന്നു. ഞാൻ ജനിച്ചത് ഡൽഹിയിൽ ആണ്. പക്ഷെ ഞാൻ എന്‍റെ വിദ്യാഭ്യാസം മുംബൈയിൽ ആണ് ചെയ്തത്, അതിനു ശേഷം വീണ്ടും ഡൽഹിയിൽ പോയി. അവസാനം ഞാൻ മുംബൈയിൽ എത്തി. കഴിഞ്ഞ 18 വർഷമായി ഞാൻ മുംബൈയിൽ ഉണ്ട്.

ചോദ്യം - ആദ്യത്തെ ഹിറ്റ്‌ ലഭിക്കാൻ എത്ര സമയമെടുത്തു?

ഉത്തരം - അഭിനയ രംഗത്തേക്ക് വരുന്നതിന് മുമ്പ് ഞാൻ ഒരു ഫിലിം സ്കൂളിൽ പോയിരുന്നു. അവിടെ ഒരു ഷോർട്ട് ഫിലിം ചെയ്തു, അതിന് ശേഷം കാമ്പസ് പ്ലേസ്‌മെന്‍റിൽ എന്‍റെ ആദ്യ സിനിമ 'മഖ്ബൂൽ' ലഭിച്ചു. അതിനു ശേഷം വർക്ക്‌ പതുക്കെ പുരോഗമിച്ചു.

ചോദ്യം - റിയാലിറ്റി ഉള്ള സിനിമകളിൽ പ്രവർത്തിക്കാനുള്ള കാരണം എന്താണ്?

ഉത്തരം - വിനോദത്തോടൊപ്പം ഒരു സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത്തരം കഥകളിലൂടെ മാത്രമേ ചിന്തയിൽ ചെറിയ മാറ്റം ഉണ്ടാകൂ. ശരിയായ തിരക്കഥയുണ്ടെങ്കിൽ ഏത് റിയൽ ലൈഫും വെള്ളിത്തിരയിൽ രസകരമാക്കാം.

ചോദ്യം - കൊവിഡ് പാൻഡെമിക് കാരണം ഇന്ന് OTT സിനിമകളുടെ മാർക്കറ്റ് വളരെയധികം വർദ്ധിച്ചു

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...