2020 മാർച്ചിൽ കോവിഡ് 19 പാൻഡെമിക്കിന്‍റെ ആദ്യ നാളുകളിൽ ജോർദാനിലെ വാദി റം വഴിയുള്ള സിനിമ ടീമിന്‍റെ യാത്രയുടെ ഒരു എക്സ്ക്ലൂസീവ് കാഴ്ച ബ്ലെസ്സി- പൃഥ്വിരാജ് ടീം പുറത്തു വിട്ടു. തിരശ്ശീലയ്ക്ക് പിന്നിലെ ആകർഷകമായ ഒരു വീഡിയോ ആണത്. വിവിധ സംസ്‌കാരങ്ങളിലും ദേശീയതകളിലും ജീവിക്കുന്ന ആളുകൾ മരുഭൂമിയുടെ നടുവിൽ കൊവിഡ് 19 പാൻഡെമിക് സമയത്ത് എങ്ങനെ ഒരുമിച്ച് അതിജീവിച്ചു എന്ന് ഈ വീഡിയോ പറയുന്നു.

പല ഗെയിമുകൾ കളിച്ചും, പിറന്നാൾ ആഘോഷിച്ചും, പരസ്പരം പിന്തുണച്ചും, അവരുടെ ജീവിതത്തിലെ ഒറ്റപ്പെടലും വിഷമവും നിറഞ്ഞ ആ സമയം മറികടക്കുകയായിരുന്നു.

ഈ ചിത്രത്തിനായുള്ള തന്‍റെ അസാധാരണമായ പരിവർത്തനത്തെക്കുറിച്ചും ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് അത് നഷ്ടപ്പെടുമോ എന്ന ഭയത്തെക്കുറിച്ചും പൃഥ്വിരാജ് പിന്നീട് ഒരു ചടങ്ങിൽ പങ്കുവെച്ചു, “ബ്ലെസി സാറിന്‍റെ ഏറ്റവും വലിയ സമ്മർദ്ദം എന്‍റെ 8 മാസത്തെ പരിവർത്തനമായിരുന്നു. ഞങ്ങൾക്ക് അത് പ്രയോജനപ്പെടുത്തേണ്ടതുണ്ട്, എന്‍റെ ശാരീരിക മാറ്റം പാഴാകരുത്, അതായിരുന്നു ഏറ്റവും വലിയ ആശങ്ക. ജോർദാനിലേക്ക് പോകുന്നതിന് മുമ്പ്, അവസാന രണ്ടാഴ്ചകളിൽ, ഓസ്ട്രിയയിൽ വിവമേർ എന്ന സ്ഥാപനത്തിൽ, കൂടുതൽ വർക്ക്‌ ഔട്ട്‌ ചെയ്തു. അപ്പോഴേക്കും കോവിഡ് 19  ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. ബ്ലെസി സാർ എന്നോട് എപ്പോഴും ചോദിക്കുമായിരുന്നു, 'രാജൂ, ഷൂട്ട് ചെയ്യാൻ വൈകിയാൽ മുൻപ് ചെയ്ത് ഉണ്ടാക്കിയ ശാരീരിക മാറ്റം വീണ്ടും ചെയ്യേണ്ടിവരും. എല്ലാ രാത്രിയിലും അദ്ദേഹം എന്നോട് ചോദിച്ചത് ഇത്രമാത്രം. പിന്നെ എന്‍റെ മറുപടി, ‘ബ്ലെസി സർ, നമുക്ക് വേറെ വഴിയുണ്ടോ’ എന്നായിരുന്നു. അപ്പോൾ എനിക്ക് അത് ചെയേണ്ടി വന്നു.”

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മഹാമാരിയുടെ നടുവിൽ സിനിമാ സംഘത്തിനൊപ്പം കുടുങ്ങിയതിന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് ബ്ലെസി പറയുന്നു, “സ്വപ്‌നങ്ങളുമായി ഈ മരുഭൂമിയിൽ എത്തിയ ഞങ്ങളുടെ ആവേശം കൊവിഡ് 19 എന്ന മഹാമാരി ബാധിച്ചതിനെ കുറിച്ച് അറിഞ്ഞപ്പോൾ ഭയമായി മാറി. 60 ദിവസങ്ങളോളം ഞങ്ങൾ ഈ മരുഭൂമിയിൽ ഒറ്റപ്പെട്ടു. 2020 മാർച്ച് 9 ആയിരുന്നു ഞങ്ങളുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ ഞങ്ങൾ ജോർദാനിൽ ഇറങ്ങിയ ദിവസം. അവിടെ നിന്ന് ഓരോ ദിവസവും ഞങ്ങൾക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ സമയങ്ങളിൽ ഒരുമിച്ച് നിൽക്കാനുള്ള ധൈര്യമാണ് ഈ സിനിമ ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാ ചെറിയ അംഗങ്ങളെയും പഠിപ്പിച്ചത്, അത് എനിക്ക് ഏറ്റവും സവിശേഷമായ കാര്യമായി തോന്നുന്നു.

വിഷ്വൽ റൊമാൻസ് നിർമ്മിച്ച ‘ഗോട്ട് ലൈഫ്’ ൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് ഉൾപ്പെടെ അമല പോൾ, കെ. ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്ക് അബി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീത സംവിധാനവും ശബ്ദ രൂപകല്പനയും അക്കാഡമി അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവർ നിർവഹിക്കിച്ചിരുന്നു. ചിത്രത്തിന്‍റെ അതിമനോഹരമായ ദൃശ്യങ്ങൾ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുനിൽ കെ എസ് ആണ്, എഡിറ്റ് ചെയ്തിരിക്കുന്നത് എ. ശ്രീകർ പ്രസാദാണ്. ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം, നിർമ്മാണ നിലവാരത്തിലും കഥ പറച്ചിലിലും അഭിനയ മികവിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചുകൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും വലിയ സംരംഭമായി അടയാളപ്പെടുത്തുന്നു. ഉത്തേജിപ്പിക്കുന്ന പശ്ചാത്തല സ്‌കോറും കൊണ്ട്, സിനിമ വലിയ ദൃശ്യനുഭവം നൽകുന്നതായിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...