2008 ൽ മിനിസ്‌ക്രീനിൽ നിന്ന് തന്‍റെ അഭിനയ ജീവിതം ആരംഭിച്ച യാമി ഗൗതം 2012ൽ ‘വിക്കി ഡോണർ’ പോലൊരു ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിന്‍റെ ഭാഗമായി. എന്നാൽ സിനിമ കരിയർ തുടക്കം ഒരു കന്നഡ ചിത്രത്തിലൂടെ ആയിരുന്നു. അതിനുശേഷം ഹൃത്വിക് റോഷനൊപ്പം 'കാബിൽ' എന്ന ചിത്രത്തിൽ യാമി ഒരു വേഷം ചെയ്തു, അന്ധയായ പെൺകുട്ടിയുടെ വേഷമായിരുന്നു. അതിനുശേഷം, ബദ്‌ലാപൂർ, എ തർസ്‌ഡേ, ലാസ്റ്റ്, ദസ്വി, ചോർ നികൽ കേ ഭാഗ' തുടങ്ങി നിരവധി ചിത്രങ്ങൾ നൽകി അഭിനയരംഗത്ത് തന്‍റേതായ വ്യക്തിത്വം സൃഷ്ടിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ യാമിയുടെ 'ഓ മൈ ഗോഡ് 2' എന്ന സിനിമയിൽ വക്കീലിന്‍റെ വേഷത്തിലായിരുന്നു അവർ. അക്ഷയ് കുമാറും പങ്കജ് ത്രിപാഠിയുമാണ് 'OMG 2' ൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്, യാമി ഗൗതം അഭിഭാഷകയുടെ റോളിൽ അവർക്ക് കടുത്ത മത്സരമാണ് നൽകിയത്. സെക്‌സ് എജ്യുക്കേഷൻ എന്ന സുപ്രധാന വിഷയത്തെ ആസ്പദമാക്കി നിർമ്മിച്ച ശക്തമായ ചിത്രമാണ് 'OMG 2', പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. സ്‌കൂളിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം എത്രത്തോളം പ്രധാനമാണെന്ന് യാമി പറയുന്നു. വരാനിരിക്കുന്ന തന്‍റെ സിനിമകളെക്കുറിച്ച് എന്താണ് പറയാനുള്ളത്, യാമി രസകരമായ നിരവധി ചോദ്യങ്ങൾക്ക് തന്‍റെ മനോഹരമായ ശൈലിയിൽ ഉത്തരം നൽകുന്നത് നോക്കു

ചോദ്യം: ‘OMG 2’ ന്‍റെ വിജയം നിങ്ങൾക്ക് എത്രത്തോളം പ്രചോദനം നൽകുന്നു?

ഉത്തരം: പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നാൽ എന്നെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് എല്ലാ സിനിമകളും സിനിമ മാത്രമാണ്, OTT യുടെയോ തിയേറ്ററിന്‍റെയോ അടിസ്ഥാനത്തിൽ ഞാൻ ഒരു സിനിമയും ഒപ്പിടാറില്ല. ചിത്രം ഒടിടിയിലോ തിയേറ്ററുകളിലോ റിലീസ് ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് നിർമ്മാതാക്കളാണ്. എന്‍റെ സിനിമയുടെ കഥയും എന്‍റെ വേഷവും മികച്ചതാണെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് നിർമ്മാതാവിന് പൂർണ്ണമായ കണക്കുകൂട്ടൽ ഉണ്ട്, എനിക്ക് അതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. രണ്ടിടത്തും പ്രേക്ഷകർ ഒരുപോലെയാണ്. ഞാൻ എന്‍റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചോദ്യം: 'OMG 2' ലൈംഗികതയെക്കുറിച്ച് തുറന്ന് പറയുന്ന ഒരു അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നിങ്ങൾ എത്രത്തോളം കംഫർട്ടബിളായിരുന്നു?

ഉത്തരം: ഞാൻ സംസാരിച്ച ഡയലോഗുകൾ വളരെ മനോഹരമായി എഴുതിയതിനാലും അവ പരിധി കടക്കാത്ത സഭ്യമായ ഭാഷ ആയിരുന്നതിനാലും എന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്ക് ഒട്ടും അസ്വസ്ഥത തോന്നിയില്ല. സ്ത്രീകളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്‍റെ ഘടന എന്താണെന്ന് എന്‍റെ കഥാപാത്രം സംസാരിക്കുകയായിരുന്നു, എന്‍റെ സ്ഥാനത്ത് ഞാൻ ശരിയാണ്, മുന്നിലുള്ള അഭിഭാഷകൻ അവരുടെ സ്ഥാനത്തും ശരിയാണ്. വളരെ സ്വാഭാവികമായ രീതിയിലാണ് ഞങ്ങളുടെ സംവാദം നടന്നത്. ഒരു വക്കീലിന്‍റെ വേഷം ഞാൻ ആസ്വദിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...