ഒരിക്കൽ ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈയിലാണ് പായൽ കപാഡിയ ജനിച്ചത്. 1980- കളിൽ ജനിച്ച കപാഡിയ സാമ്പത്തിക ഉദാരവൽക്കരണത്തിന്‍റെ കാലഘട്ടത്തിലാണ് വളർന്നത്. രാജ്യവും സ്വന്തം നഗരമായ മുംബൈയും ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു ഇത്. സാങ്കേതികവിദ്യയുടെ വിപ്ലവം ആരംഭിച്ച ആ സമയത്ത് എല്ലാത്തിനും ചിറകുകൾ ഉള്ളതുപോലെ തോന്നി. കപാഡിയയുടെ വീട്ടിലും ആ മാറ്റം ഉൾക്കൊണ്ടു. അവർ വേഗതയ്ക്കാണ് പ്രാധാന്യം നൽകിയത്. മാതാപിതാക്കൾ സ്വപ്നങ്ങൾ പിന്തുടരാൻ അവളെ പ്രോത്സാഹിപ്പിക്കുകയും വിവിധ കലാരൂപങ്ങൾ പഠിക്കാൻ അനുവദിക്കുകയും ചെയ്തു.

"ഞാൻ ഇപ്പോഴും തനി ലോക്കൽ ആണ്. എനിക്ക് അതാണിഷ്‌ടം." കപാഡിയ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും സൗത്ത് മുംബൈയിലെ ഇറാനിയൻ റെ‌സ്റ്റോറന്‍റായ കഫേ ഡി ലാ പൈക്സിൽ പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ നിന്ന് അധികം ദൂരെയായിരുന്നില്ല കപാഡിയയുടെ വീട്.

കപാഡിയയുടെ അമ്മ നളിനി മാലിനി അറിയപ്പെടുന്ന ഒരു കാലകാരിയാണ്. അവരുടെ സിന്ധി കുടുംബം വിഭജന സമയത്ത് കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറ്റി. കലാകാരിയായ അമ്മ വളരെ ചെറുപ്പം മുതൽ തന്നെ എന്നെ സ്വധീനിക്കാൻ തുടങ്ങി. ഒരു കലാകാരിയായ അമ്മയെ ലഭിച്ചത് അനുഗ്രഹമായിരുന്നു." കപാഡിയ സമ്മതിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ അവരുടെ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്" എന്ന സിനിമ പോലും കാശ്‌മീരി അമേരിക്കൻ കവി ആഗ ഷാഹിദ് അലിയുടെ സ്വാധീനത്തിൽ വർഷങ്ങൾക്ക് മുമ്പ് അമ്മ ചെയ്ത ഒരു പരീക്ഷണാത്മക പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കുട്ടിക്കാലത്ത് അമ്മയുടെ സ്റ്റുഡിയോയിലാണ് കപാഡിയ കൂടുതൽ സമയം ചെലവഴിച്ചത്.

"സ്‌കൂൾ കഴിഞ്ഞ് ഞാൻ നേരെ അമ്മയുടെ സ്‌റ്റുഡിയോയിലേക്ക് പോകുമായിരുന്നു." അവൾ പറയുന്നു. "അമ്മയുടെ കൈവശം ഒരു എന്‍റർടൈൻമെന്‍റ് ബോക്‌സ് ഉണ്ടായിരുന്നു. ആ പെട്ടിയിൽ പെയിന്‍റ്, മഷി, ഒറിഗാമി, കാർഡുകൾ എന്നിവ ഉണ്ടായിരുന്നു. അത് ഇപ്പോഴും എന്‍റെ പക്കലുണ്ട്. കപാഡിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു ദിവസം അടുക്കള പൈപ്പ് പൊട്ടി തറ മുഴുവൻ വെള്ളത്തിനടിയിലായ കാര്യം കപാഡിയ ഓർത്തു.

"വെളിച്ചം ആ വെള്ളത്തിൽ പതിക്കുന്നത് അമ്മ എന്നെ കാണിച്ചു തന്നു. ആ വെളിച്ചം എങ്ങനെ കളിക്കുന്നതെന്നും എന്‍റെ ഭാവനയിൽ എങ്ങനെ കല സൃഷ്ടിക്കാമെന്നും അമ്മ വിശദീകരിക്കാൻ തുടങ്ങി. ജീവിതത്തിന്‍റെ എല്ലാ മേഖലകളി ലും സൗന്ദര്യമുണ്ടെന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി. അത് കാണാൻ ഒരാൾക്ക് കഴിയുമോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ കാഴ്ചപ്പാടാണ്."

യാത്ര ചെയ്യാനും പുതിയ സ്‌ഥലങ്ങൾ കണ്ടെത്താനുമുള്ള വിദ്യ പഠിച്ചത് ഗുജറാത്തിയായ പിതാവിൽ നിന്നാണ്. ഗുജറാത്തിയിൽ അതിനെ "രാക്ഡോയിംഗ്" എന്ന് വിളിക്കുന്നു.

ജിലേബിയും പച്ചക്കറികളും വാങ്ങാൻ കപാഡിയ പലപ്പോഴും വാരാന്ത്യങ്ങളിൽ അച്ഛനോടൊപ്പം മാർക്കറ്റിൽ പോകുമായിരുന്നു. "എന്‍റെ അമ്മ വിലക്കിയാലും പപ്പാ എപ്പോഴും എന്നെ കൂടെ കൂട്ടി കുറേ സാധനങ്ങൾ വാങ്ങുമായിരുന്നു."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...