നിങ്ങൾ ഒരു കാര്യത്തിനായി കഠിനാധ്വാനം ചെയ്‌താൽ അത് തീർച്ചയായും ഫലം കാണും. ദീപിക പദുക്കോണിനെപ്പോലൊരു വലിയ നടിയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതു ആ കഠിനാധ്വാനത്തിലൂടെ ആണെന്ന് സിദ്ധാന്ത് ചതുർവേദി.

യഥാർത്ഥത്തിൽ സിദ്ധന്ത്‌ ശാന്തനായ ഒരു വ്യക്തിയാണ്, അതിനാൽ തിരസ്‌കരണങ്ങൾ ലഭിക്കുമ്പോഴെല്ലാം മനസ്സിനെ ശാന്തമാക്കുകയും സിനിമ ലോകം തനിക്ക് വേണ്ടി ഉള്ളതല്ലെന്നു ചിന്തിക്കുകയും ചെയ്തിരുന്നു.

"ഒരു വ്യക്തി നന്നായി ചിന്തിച്ച് ചുവടുകൾ വയ്ക്കുമ്പോൾ അവർ കണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.." അദ്ദേഹം യുവതലമുറയോട് പറയുന്നു.

കിഴക്കൻ ഉത്തർപ്രദേശിലെ ബലിയയിൽ ജനിച്ച് അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം മുംബൈയിലെത്തി. മുംബൈയിൽ വന്ന് ചാർട്ടേഡ് അക്കൗണ്ടിന് പഠിക്കുമ്പോൾ സിനിമയിലേക്ക് ശ്രമിച്ചു കൊണ്ടേയിരുന്നു. വൈകിയാണെങ്കിലും മനസ്സിന് അനുസരിച്ച് സിനിമകൾ കിട്ടി. അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ വീട്ടമ്മയുമാണ്. CA പഠിക്കുമ്പോൾ ഒരു മത്സരത്തിന് പോകാൻ അവസരം കിട്ടി 'ഫ്രഷ് ഫേസ് 2012' എന്ന ടൈറ്റിൽ നേടി. അതിനുശേഷം ചില പരസ്യങ്ങളും മോഡലിംഗ് അസൈൻമെന്‍റുകളും ഫോട്ടോഷൂട്ടുകളും ചെയ്തു.

മനസ്സിന് ഇണങ്ങിയ ജോലി ലഭിക്കാത്തതിനാൽ സിദ്ധാന്ത് നടനായും എഴുത്തുകാരനായും മുംബൈയിലെ ഒരു നാടക സംഘത്തിൽ ചേർന്നു. ഒരു തിയേറ്റർ ഗ്രൂപ്പിലെ ഒരു നാടകത്തിനിടെ ചലച്ചിത്ര സംവിധായകൻ ലവ് രഞ്ജന്‍റെ ശ്രദ്ധയിൽപ്പെട്ട അയാൾക്ക് 'ലൈഫ് സഹി ഹേ' എന്ന ടിവി ഷോ ലഭിച്ചു. ടിവിക്ക് ശേഷം അദ്ദേഹത്തിന് ഒരു സിനിമയും ലഭിച്ചു, ഗള്ളിബോയിൽ വിജയിച്ചു. സാധാരണ പൊക്കവും ചുരുണ്ട മുടിയും കാരണം അദ്ദേഹത്തിന് ഒരുപാട് തിരസ്കരണങ്ങൾ നേരിടേണ്ടി വന്നു. വളരെ തീവ്രമായ കഥാപാത്രത്തെ അവതരിപ്പിച്ച 'ഗഹരായിയാം ' എന്ന ചിത്രം പുറത്തിറങ്ങി അത് ഏറെ പ്രശംസിക്കപ്പെട്ടു തന്‍റെ സിനിമ യാത്രയെക്കുറിച്ച്, ചില കാര്യങ്ങൾ നടൻ വെളിപ്പെടുത്തുന്നു.

ചോദ്യം - ദീപിക പദുക്കോണിനൊപ്പം ഉള്ള അനുഭവം എങ്ങനെയായിരുന്നു?

ഉത്തരം- തിരക്കഥയ്ക്ക് വേണ്ടി സംവിധായകൻ ശകുൻ ബത്രയെ കണ്ടപ്പോൾ എനിക്ക് 24 വയസ്സായിരുന്നു. 30 വയസ്സുള്ള പക്വതയുള്ള ആളെയാണ് അദ്ദേഹത്തിന് വേണ്ടത്. അപ്പോൾ അവർ എന്നെ എടുത്തില്ല. ഒരു ദിവസം ഞാൻ ഇഷാൻ ഖട്ടറിനൊപ്പം ഒരു റെസ്റ്റോറന്‍റിൽ പോയി, അവിടെ ഞാൻ ശകുൻ ബത്രയുമായി സംസാരിച്ചു. രൺവീർ സിങ്ങിന്‍റെ ഗുരുനാഥനായി ഞാൻ അഭിനയിച്ച ഗല്ലിബോയ് എന്ന ചിത്രത്തിലാണ് അദ്ദേഹം എന്‍റെ അഭിനയം കണ്ടത്. രണ്ട് ദിവസത്തിന് ശേഷം, സെയ്ൻ എന്ന എന്‍റെ കഥാപാത്രം ആയി അദ്ദേഹം എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തു.

ചെറുപ്പം മുതലേ റൊമാന്‍റിക് സിനിമകൾ കണ്ടിട്ടുള്ള ഞാൻ ഷാരൂഖ് ഖാന്‍റെ സിനിമകൾ പോലെ ചില റൊമാന്‍റിക് സീനുകൾ ഉണ്ടാകുമെന്ന് കരുതിയിരുന്നു, കാരണം ഇതിനുമുമ്പ് ഇത്തരം ബന്ധങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഷാരൂഖ് ഖാനാണ് എന്‍റെ പ്രിയപ്പെട്ട നായകൻ, സ്‌ക്രീനിൽ ട്രൂ ലവ് ചെയ്യാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. ദീപിക പദുക്കോൺ, ധർമ്മ പ്രൊഡക്ഷൻസ് എന്നിവരെപ്പോലുള്ളവർ ഈ സിനിമയിൽ പങ്കാളികളായതിനാൽ എന്‍റെ സ്വപ്നം ഒരു പരിധിവരെ ഇതിൽ പൂർത്തീകരിക്കാനാകുമെന്ന് ഞാൻ കരുതി.ലയെസ് പറഞ്ഞതിന് ശേഷവും എനിക്ക് ഈ വേഷം ചെയ്യാൻ ഭയമായിരുന്നു, കാരണം എന്‍റെ അഭിപ്രായത്തിൽ പ്രണയം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. എല്ലാവരും ഇതിനെ പഴയ ചിന്ത എന്ന് വിളിക്കുന്നു. ഈ വേഷത്തിനായി എനിക്ക് എന്‍റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...