നാണം കുണുങ്ങിയായ കോളേജ് കുമാരി ആയിരുന്നു ശ്രീജ ദാസ്. ക്യാംപസിൽ അവാർഡ് സിനിമയെന്ന വിളിപ്പേരുണ്ടായിരുന്ന ശ്രീജ ആക്ഷൻ ഹീറോ ബിജുവിലെ മിടുക്കിയായ പോലീസുകാരി ആയതോടെ ശരിക്കും ഞെട്ടിയത് പഴയ സഹപാഠികളാണ്. “ഇവൾ ഇത്രയ്ക്ക് ബോൾഡായോ”

ആക്ഷൻ ഹീറോയിലെ പോലീസുകാരി മുതൽ ആമിയിലെ മാധവിക്കുട്ടിയുടെ പരിചാരികയായ മിനി വരെയുള്ള ശ്രീജയുടെ കഥാപാത്രങ്ങൾ ഓരോന്നും ശ്രദ്ധിക്കപ്പെടുന്നവയാണ്. ഓരോ കഥാപാത്രത്തിന്‍റെയും സൂക്ഷ്മ വൈകാരികതലങ്ങളിൽ വരെ ഇറങ്ങി ചെല്ലുന്ന അഭിനയപാടവം. കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്കു വേണ്ടി എന്ത് പരിശ്രമവും ചെയ്യാനുളള മനസ്സ് അതാണ് ഈ താരം. സിനിമയെ പാഷനായി കാണുന്ന ശ്രീജ ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ്. ഒപ്പം മറ്റൊരു സന്തോഷവും കൂടിയുണ്ട് ഈ താരത്തിന്. ഏകമകൾ ജാനകി പോക്കിരി സൈമണിലൂടെ ബിഗ് സ്ക്രീനിലെത്തി.

സിനിമയോടുള്ള ഇഷ്‌ടം

സിനിമയിൽ വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. പക്ഷേ അതൊക്കെ വിവാഹ ശേഷമായിരുന്നുവെന്ന് മാത്രം. മുമ്പ് കോളേജ് പഠനകാലത്ത് ഓഫറുകളൊക്കെ വന്നിരുന്നുവെങ്കിലും അത്രയും പാഷൻ തോന്നിയില്ല. നൃത്തം പഠിക്കണം എന്നായിരുന്നു താൽപര്യം.

ആക്ഷൻ ഹീറോ ബിജുവിലെ പോലീസുകാരിയായതെങ്ങനെയാണ്?

വിവാഹ ശേഷം ഞാൻ ഭർത്താവ് ശശികുമാറുമൊത്ത് ബാംഗ്ലൂരിലായിരുന്നു താമസം. ആ സമയത്ത് കുറേ ട്രൈ ചെയ്തു. ഭർത്താവിന് സിനിമ പാഷനാണ്. സിനിമ സംവിധാനം ചെയ്യണം സിനിമാറ്റോഗ്രാഫി ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമുള്ളതിനാൽ അദ്ദേഹം എന്‍റെ ആഗ്രഹത്തെ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ആ സമയത്താണ് ആക്ഷൻ ഹീറോവിന്‍റെ ഓഡിഷൻ കാര്യമറിയുന്നത്. ഞാൻ ട്രൈ ചെയ്യുന്ന കാര്യം എഫ്ബി ഫ്രണ്ട്സിനും അറിയാമായിരുന്നു. ഞാനങ്ങനെ കുറേ ഫോട്ടോസ് അയച്ചു.

കൊച്ചിയിൽ വന്നപ്പോൾ ഓഡിഷനു വേണ്ടി ഫോട്ടോസ് അയച്ച കാര്യം ഞാനൊരു സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം എബ്രിഡ് ഷൈൻ സാറിനോട് പറഞ്ഞു. സത്യത്തിൽ അദ്ദേഹമങ്ങനെയൊരു ഓഡിഷനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. ബാംഗ്ലൂർക്ക് മടങ്ങാൻ നേരം അദ്ദേഹം എന്നെ വിളിച്ച് വരാനാവശ്യപ്പെട്ടു. അങ്ങനെ ഞാൻ 2000 പേരിൽ നിന്നും അവസാനം വന്ന മൂന്നുപേരിലൊരാളായി. ഒടുവിൽ ആക്ഷൻ ഹീറോ ബിജുവിലെ പോലീസുകാരി യുമായി.

പോലീസുകാരിയാകാൻ എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?

തേവര പോലീസ് സ്റ്റേഷനിലെ എസ്ഐ ഗോപകുമാർ സാറാണ് ഞങ്ങളെ സെലക്റ്റ് ചെയ്‌തത്. സല്യൂട്ട്, നടപ്പ്, പോലീസ് സറ്റേഷനിലെ രീതികളൊക്കെ പഠിക്കാൻ 2 ആഴ്ച പോലീസ് സ്റ്റേഷനിലിരുത്തി. എന്നോട് വീടിനടുത്ത് ചെങ്ങമനാടുള്ള പോലീസ് സ്റ്റേഷനിൽ ഇരിക്കാനാണ് പറഞ്ഞത്. അവിടെ മെർലിൻ മാഡത്തിനായിരുന്നു ചാർജ്. ആവശ്യമറിയിച്ചപ്പോൾ മാഡത്തിന് വലിയ അദ്ഭുതം. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയിരുന്നു. നമ്മൾ സിനിമയിൽ കാണുന്ന അന്തരീക്ഷമേയല്ല പോലീസ് സ്റ്റേഷനിൽ. വനിത കോൺസ്റ്റബിൾമാർ പരസ്പരം വീട്ടിലെ വിശേഷങ്ങളൊക്കെ പറയുന്നു. ഒപ്പം പോലീസ് സ്റ്റേഷനിലെ പ്രവർത്തനനങ്ങൾ പ്രോപ്പറായി നടത്തുകയും ചെയ്യുന്നു. അവരാണ് സല്യൂട്ട് ചെയ്യാനും മറ്റും പഠിപ്പിച്ചത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...