തപ്സി പന്നു ബോളിവുഡിലെ ചുണക്കുട്ടി. വ്യക്‌തവും ശക്‌തവുമായ നിലപാടുള്ള സുന്ദരി. ഏത് കാര്യത്തിലും സ്വന്തം അഭിപ്രായം സത്യസന്ധമായി പറയാൻ ധൈര്യം കാട്ടുന്ന തപ്സിയ്ക്ക് വിവാദങ്ങളെ ലേശം പോലും ഭയമില്ല. തെലുഗു സിനിമയായ ജുമാണ്ടിനാദത്തിലൂടെ 2010ൽ സിനിമയിൽ തുടക്കം കുറിച്ച തപ്സിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒന്നിന് പിറകെ ഒന്നായി ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു.

ഹിന്ദിയിൽ പിങ്ക്, മന്‍മർസിയാം, ബദ്‍ല, ഗെയിം ഓവർ, മിഷൻ മംഗൾ, സാൻഡ് കി ആംഖ് തുടങ്ങിയ ചിത്രങ്ങളിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച തപ്സി ഡബിൾസ് എന്ന മലയാള സിനിമയിലും മുഖം കാട്ടി. തപ്സി പന്നുവുമായുള്ള അഭിമുഖത്തിൽ നിന്നും.

മിഷൻ മംഗളിന്‍റെ വിശേഷങ്ങളെക്കുറിച്ച് പറയാമോ?

മനോഹരമായ സിനിമയായിരുന്നു. അഞ്ച് നടിമാരും അക്ഷയ്കുമാറും ഒരേ ഫ്രെയ്മിൽ വരുന്ന സിനിമ. ഞാനേറെ ആസ്വദിച്ച ചിത്രമായിരുന്നുവത്.

മിഷൻ മംഗൾ റിലീസായപ്പോൾ അക്ഷയ്കുമാറിന്‍റെ മുഖത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടായിരുന്നു പോസ്റ്റർ. ബാക്കിയുള്ള നടിമാരെ ഒരുമിച്ചും പോസ്റ്ററിൽ കൊടുത്തിരുന്നു. അതൊരു സ്ത്രീസംബന്ധിയായ ചിത്രമല്ലെന്ന് പോസ്റ്ററിൽ നിന്നും വ്യക്‌തമാണ്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ഇത്തരമൊരു ചർച്ചയെ ഞാനും ശ്രദ്ധിച്ചിരുന്നു. ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് നല്ല കാര്യമാണ്. പക്ഷേ എനിക്ക് പ്രേക്ഷകരുടെ അഭിപ്രായമാണ് അറിയേണ്ടത്. നിങ്ങൾ അക്ഷയ്കുമാറിന്‍റെ പടം പണം മുടക്കി കാണുന്നതുപോലെ ഞങ്ങളുടെ സിനിമ കാണാൻ ആഗ്രഹിക്കുമോ? അതുമല്ലെങ്കിൽ ഞങ്ങളുടെ പടങ്ങൾ കാണാൻ വെബ് ചാനലുകളിൽ റിലീസാകുന്നത് കാത്തിരിക്കുമോ? അക്ഷയ്കുമാർ ചിത്രങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം ഞങ്ങൾ നായികമാർക്ക് നൽകുമോ? ഞങ്ങൾ 5 നടിമാരും എന്തായാലും അക്ഷയ്കുമാറിനോളം തുല്യമാകില്ലെന്ന് പറയാൻ എനിക്കൊരു മിടിയില്ല. ഞങ്ങൾ അഞ്ച് പേരും ആ ചിത്രത്തിൽ ഇല്ലെങ്കിൽ പോലും അത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ല. അത് അക്ഷയ്കുമാർ മൂവി തന്നെയാണ്. അതുകൊണ്ടാണ് ആളുകൾ ആകാംക്ഷയോടെ ആ ചിത്രം ഇപ്പോഴും കാണുന്നത്. അതാണ് യാഥാർത്ഥ്യം. പ്രേക്ഷകരാണ് മാറ്റം കൊണ്ടുവരേണ്ടത്. നടിമാർ അഭിനയിക്കുന്ന ചിത്രങ്ങളും കാണാൻ പ്രേക്ഷകർ തയ്യാറാകണം. എന്നാലേ മാറ്റമുണ്ടാകൂ. ഞങ്ങൾക്കും നായകനോളം പ്രാധാന്യമുണ്ടെന്ന കാഴ്ചപ്പാട് പ്രേക്ഷകരാണ് സൃഷ്ടിക്കേണ്ടത്. അങ്ങനെ സംഭവിച്ചാൽ മാത്രമേ പോസ്റ്റർ വിവാദത്തെ ചോദ്യം ചെയ്യാനാവൂ.

എങ്ങനെയാണ് ഗെയിം ഓവറിൽ എത്തിയത്?

ചിത്രം തുടങ്ങുന്നതിന് ഏകദേശം ഒന്നരവർഷം മുമ്പാണ് ഈ ചിത്രത്തെപ്പറ്റി പ്രൊഡ്യൂസർ ശശികാന്ത് എന്നോട് പറയുന്നത്. പിന്നീട് ഞാൻ മുഴുവൻ സ്ക്രിപ്റ്റും വായിച്ചു. അത്തരമൊരു സ്ക്രിപ്റ്റും കഥയും എന്‍റെ അറിവിൽ ഇന്ത്യൻ സനിമയിൽ ഞാൻ കണ്ടിട്ടില്ല. ഹിന്ദിയിൽ പോലും. പിന്നെയൊന്നും ആലോചിച്ചില്ല. സമ്മതിക്കുകയായിരുന്നു. ആ ചിത്രം ഒരേ സമയം തമിഴിലും തെലുഗുവിലും ചെയ്തു. ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി കണ്ടിട്ടിഷ്ടപ്പെട്ട് റിലയൻസ് എന്‍റടെയിൻമെന്‍റും അനുരാഗ് കശ്യപും അത് ഹിന്ദിയിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...