രാജശ്രീ ദേശ്പാണ്ഡേ, അഭിനയ രംഗത്ത് വ്യക്‌തി മുദ്ര പതിപ്പിച്ച നടി. അതോടൊപ്പം നല്ലൊരു മനുഷ്യസ്നേഹി. പാംഘ്രി ഗ്രാമത്തിൽ അവർ ജലസംരക്ഷണ പദ്ധതികൾ നടപ്പിലാക്കി വർഷം മുഴുവനും ജലലഭ്യത ഉറപ്പ് വരുത്തി. ഈ ഗ്രാമത്തിൽ ഒരു കനാലും 200 ശൗചാലയങ്ങളും ഒരു സ്ക്കൂളും നിർമ്മിച്ച് ഗ്രാമത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോൾ അവർ മറ്റൊരു ഗ്രാമത്തിൽ സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.

അടുത്തിടെ ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് അവർക്ക് പുരസ്ക്കാരങ്ങളും ലഭിച്ചു. 2018 അവർ നഭാംഗൺ ഫൗണ്ടേഷൻ സ്ഥാപിച്ചു. കോവിഡ് -19 ലോക്ക് ഡൗൺ കാലത്ത് 30 ഗ്രാമങ്ങളിലാണ് രാജശ്രീ സേവന പ്രവർത്തനങ്ങൾ നടത്തിയത്.

അഭിനയരംഗത്ത്, സീക്രട്ട് ഗെയിംസിൽ നവാസുദ്ദീൻ സീദ്ദിഖിയുടെ ഭാര്യയുടെ റോളിലും മൺടോയിൽ ഉർദ്ദു ലേഖിക ഇമ്മത് ചുഗ്തായിയും, പാൻ നളിനിന്‍റെ യംഗ് ഇന്ത്യൻ ഗോഡസ് എന്ന ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തേയും അവർ അവതരിപ്പിച്ചിട്ടുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പെറ്റ് വോക്ക് നടത്താനും രാജശ്രീയ്ക്ക് അവസരം ലഭിച്ചു.

കുടുംബത്തെക്കുറിച്ച് പറയാമോ?

അമ്മ സുനന്ദ, അച്‌ഛൻ ബൽവന്ത്, എന്‍റെ മൂത്ത രണ്ട് സഹോദരിമാർ എന്നിവരടങ്ങുന്നതാണ് എന്‍റെ കുടുംബം. മാതാപിതാക്കൾ ഔറംഗാബാദിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് താമസം. അച്‌ഛൻ കർഷകനായിരുന്നു. ഭൂമി നഷ്ടപ്പെട്ടതോടെ അദ്ദേഹം ഔറംഗാബാദ് നഗരത്തിൽ വന്ന് ജോലി ചെയ്യുകയായിരുന്നു.

പല പല ജീവിത ഘട്ടങ്ങളിലൂടെ കടന്നു വന്നവരാണ് എന്‍റെ മാതാപിതാക്കൾ. ഞങ്ങൾ 3 മക്കളെ വളർത്തുക, ഉചിതമായ വിദ്യാഭ്യാസം നൽകുക എന്നതിനൊക്കെ അവർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരുടെ പ്രയാസങ്ങളെ മറക്കാനാവില്ല. എന്‍റെ ഏറ്റവും മൂത്ത സഹോദരി ഡോക്ടറും വക്കീലുമാണ്. രണ്ടാമത്തെയാൾ എൻജീനീയറിംഗ് കഴിഞ്ഞതാണ്.

പൂന സിംബയോസിസിൽ നിന്നും നിയമ ബിരുദം നേടിയ ശേഷം സിംബയോസിസ് ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്വർടൈംസിംഗിൽ ഉന്നത ഡിഗ്രിയും ഞാൻ കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈ വിസിലിംഗ് വൂഡ്സ് ഇന്‍റർനാഷണലിൽ നിന്നും ഫിലിം മേക്കിംഗിൽ ഡിപ്ലോമയും ചെയ്‌തു.

5 വർഷം മുമ്പ് പാംഘ്രി ഗ്രാമത്തെ എന്തുകൊണ്ടാണ് ദത്തെടുത്തത്?

2015 ൽ നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ ഒരു അന്താരാഷ്ട്ര എൻജിഒ സംഘത്തിനൊപ്പം നേപ്പാളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. മുംബൈയിലെ കുട്ടികൾക്കായി പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ പ്രളയബാധിത മേഖലകളിലും ഞാൻ ജോലി ചെയ്‌തിരുന്നു. പക്ഷേ ഇതെല്ലാം തന്നെ ഒരു വൊളന്‍റിയർ എന്ന നിലയിലായിരുന്നു. ജോലി പൂർത്തിയായ ശേഷം എനിക്കറിയാവുന്ന പ്രദേശങ്ങളിലെ ആളുകൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.

അങ്ങനെ മൂന്ന് മാസക്കാലം ഗ്രാമങ്ങൾ തോറും സന്ദർശിച്ചു കൊണ്ടിരുന്നു. അതിൽ ചെറിയൊരു ഗ്രാമമായിരുന്നു പാംഘ്രി. നിങ്ങൾ വെറുതെ സംസാരിക്കാൻ വന്നതല്ലേ അല്ലാതെ ഒന്നും ചെയ്യാനല്ലല്ലോവയെന്നാണ് അവിടുത്തെ മുതിർന്ന സ്ത്രീകൾ എന്നോട് ചോദിച്ചത്. അവരെ അതിൽ തെറ്റ് പറയാനുമാവില്ല. പലരും ഗ്രാമങ്ങളിൽ പോയി അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് സോഷ്യൽ മീഡിയയിൽ എഴുതി സ്വന്തം കർത്തവ്യം പൂർത്തിയാക്കും. പ്രവർത്തിയിൽ ഒന്നുമുണ്ടാവില്ല. അങ്ങനെ ഞാൻ പാംഘ്രി ഗ്രാമത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...