മൊബൈൽ ഫോൺ എത്ര നേരമായെന്തോ ചിലയ്ക്കാൻ തുടങ്ങിയിട്ട്!! ഞാൻ ഗാഢനിദ്രയിൽ നിന്ന് ഞെട്ടി ഉണർന്നത് തന്നെ ഇങ്ങനെ ആലോചിച്ചു കൊണ്ടാണെന്നു തോന്നുന്നു.

ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരാണ് വിളിക്കുന്നത്. ആ സമയത്ത് ഫോൺ കോൾ വരുമ്പോൾ അശുഭവാർത്ത എന്തോ ആവുമെന്ന് ഉറപ്പാണ്. ഉള്ളിൽ ആഞ്ഞുമിന്നിയ ചിന്തകളോടെ ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ഒപ്പം ഭിത്തിയിലെ ക്ലോക്കിലേക്കും പാളി നോക്കി. 5.55 am പുറത്ത് ഇപ്പോഴും ഇരുട്ടാണ്.

ആദ്യം വന്ന കോൾ കട്ട് ആയിട്ടുണ്ട്. ആകാംക്ഷയോടെ മുറിയിലെ ലൈറ്റ് ഓൺ ചെയ്‌തു. മിസ്ഡ് കോൾ ചെക്ക് ചെയ്‌തു. അമ്മായിയമ്മയുടെ കോൾ ആണ്. മനസിൽ പലവിധ ചിന്തകൾ..?

എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ അമ്മ ഇത്ര രാവിലെ വിളിക്കില്ല. ഉറങ്ങിക്കിടക്കുന്ന പർവീയെ വിളിച്ചെഴുന്നേൽപ്പിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ കരുതി അതിനുമുമ്പ് അമ്മയെ വിളിച്ചു നോക്കാമെന്ന്.

ഇങ്ങനെ ആലോചിക്കുമ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്‌തു.

“ഹലോ അമ്മ, നമസ്തേ! എന്തെ വിശേഷിച്ച്?”

എന്‍റെ സ്വരത്തിൽ ഭയം മുന്നിട്ടു നിൽക്കുന്നു. രാത്രി ഉറങ്ങാത്തതു കൊണ്ടാകാം അമ്മയുടെ സ്വരം കനം തൂങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു.

“ഹായ് മോളെ! നമസ്തേ. ഇവിടെ എല്ലാവർക്കും സുഖം തന്നെ.” അമ്മയുടെ മറുപടി കേട്ടപ്പോൾ ആശ്വാസവും അമ്പരപ്പും ഒരുമിച്ചാണ് തോന്നിയത്. അങ്ങോട്ട് എന്തു ചോദിക്കണം എന്നാലോചിക്കാൻ പോലും ഇട നൽകാതെ അമ്മ പറയാൻ തുടങ്ങി.

“ഞാൻ വിളിച്ചത് വേറൊന്നിനുമല്ല കുട്ടി, നിങ്ങൾ എഴുന്നേറ്റോ എന്നറിയാനാ. ഇന്ന് രണ്ടുപേർക്കും അവധി തീരുമല്ലോ. ഓഫീസില്‍ പോകാൻ റെഡി ആവാണമല്ലോ. പർവീണിനോടും നേരത്തെ എഴുന്നേൽക്കാൻ പറയൂ.”

അമ്മ ഇതുപറയുമ്പോഴാണ് അക്കാര്യം ഓർമ്മയിലേക്ക് വന്നത്. ശരിയാണ് ഇന്ന് മുതൽ ഓഫീസിൽ പോകണം. പുതിയ ഗൃഹഭരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടു വേണം. കാര്യങ്ങളൊക്കെ മുന്നോട്ടു പോകണമെങ്കിൽ രണ്ടാളും ഒത്തുപിടിക്കണം.

പർവീൺ പുതിയ ജനറേഷനിലെ യുവാവാണ്. അതിനാൽ വീട്ടുകാര്യങ്ങളിൽ കൂടെ കൂടുമോ എന്ന ആശങ്ക പലർക്കുമുണ്ട്. പ്രത്യേകിച്ചും പർവിയുടെ അമ്മയ്ക്കു പോലും.

അമ്മയുടെ ഈ ആശങ്കയും മറ്റും കേട്ടപ്പോൾ ഒട്ടൊരു ഈർഷ്യം തോന്നി. പക്ഷേ അതിന്‍റെ പേരിൽ ഒന്നും പറയാനോ അവഹേളിക്കാനോ ഞാൻ ഇല്ല.

“അമ്മ വിഷമിക്കാതെ, ഞാൻ എല്ലാം നോക്കിക്കോളാം. പർവി ഉറങ്ങുകയാണ്. എഴുന്നേൽക്കുമ്പോൾ അമ്മയെ വിളിക്കാൻ പറയാം.”

ഫോൺ കട്ട് ചെയ്‌ത് മെഹർ ദീർഘ ശ്വാസമെടുത്തു. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായതേയുള്ളൂ.

ഡൽഹിയിലാണ് രണ്ടാൾക്കും ജോലി. വിവാഹശേഷം 15 ദിവസം വീട്ടിൽ നിന്നു. പിന്നെ ഡൽഹിയിലേക്ക് മടങ്ങി. ഇവിടെ ഒരു വീട് എടുത്ത് എല്ലാം ഒരുക്കി. എന്തായാലും വിവാഹശേഷം ബന്ധുക്കളുടെ കൂടെ താമസിക്കുന്നില്ല എന്ന് മുൻകൂട്ടി എടുത്ത തീരുമാനമാണ്.

ലവ് മാര്യേജ് ഒന്നുമല്ല, എങ്കിലും കോമൺ ഫ്രണ്ട്സ് ഉണ്ടായിരുന്നതിനാൽ നേരത്തെ പരിചയം ഉണ്ടായിരുന്നു. കാണുമ്പോൾ ചിരിക്കും എന്നതിനപ്പുറം കുടുംബത്തിലൂടെ ബന്ധം വിവാഹ പ്രൊപ്പോസൽ വരുന്നതു വരെ രണ്ടുപേർക്കും ഇല്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടുപേർക്കും ഉള്ളിന്‍റെയുള്ളിൽ ഇഷ്ടം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

വിവാഹ ശേഷം ഡൽഹിയിലേക്ക് എത്തിയപ്പോൾ കുറച്ച് ആശ്വാസമാവുകയായിരുന്നു മെഹറിന്. എന്തു കാര്യവും പിന്നാലെ നടന്ന് എന്ന മട്ടിൽ ചോദിച്ചു കൊണ്ടിരിക്കുന്ന അമ്മായിയമ്മ ആണ് പ്രധാന കാരണം. രാവിലെ എഴുന്നേറ്റോ, ചായ ഉണ്ടാക്കിയോ ഉച്ചയ്ക്ക് എന്തു കഴിച്ചു. എന്തൊക്കെ വാങ്ങി, ഇങ്ങനെ ലോകത്തുള്ളതും ഇല്ലാത്തതുമായ കുഞ്ഞു കുഞ്ഞുകാര്യങ്ങൾ ചോദിച്ച് ശ്വാസം മുട്ടിക്കും.

രാവിലെയും വൈകിട്ടും എവിടെ ആയാലും വിളിച്ചിരിക്കും. ഇങ്ങനെ ഇടം വലം വിടാതെയുള്ള അന്വേഷണവും. അമിത ശ്രദ്ധയും അവൾക്ക് അസഹ്യമായി തോന്നിയിരുന്നു.

സംഭവമൊക്കെ നല്ലതു തന്നെ തന്‍റെ മകനെയും മരുമകളെയും കുറിച്ചുള്ള ചിന്തയാണ്. അവർ സന്തോഷമായിരിക്കണം എന്ന ആഗ്രഹമാണ്. പക്ഷേ, ഇതിന്‍റെ പേരിൽ അവരുടെ ചിറക് അരിഞ്ഞ അവസ്‌ഥ ആക്കിയാൽ എങ്ങനെയാണ്..

എന്തിനും ഏതിനും അമ്മയുടെ അനുവാദവും ആശീർവാദവും വാങ്ങണം. അവർ പറയുന്ന പോലെ മാത്രം ജീവിക്കാവൂ എന്നൊക്കെയായാലോ! ആദ്യം ഇങ്ങനെ ചില്ലറ വിഷമം മെഹ്റിന് തോന്നിയെങ്കിലും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ താമസിക്കാൻ പോയ മക്കളെ ഓർത്തുള്ള ആധി ആണല്ലോ എന്നു കരുതുമ്പോൾ തൽക്കാലം മനസ് അടങ്ങും.

“നീ എന്താ നേരത്തെ എഴുന്നേറ്റത്?” പാതി അടഞ്ഞ മിഴികൾ തിരുമ്മിത്തുറന്ന് പർവി, സോഫയിലേക്ക് ചാഞ്ഞിരുന്നു.

“അമ്മ വിളിച്ചു അതാണ്. മോനോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.” കൂടുതലൊന്നും പറയാതെ മെഹർ അടുക്കളയിലേക്ക് നടന്നു.

“ഇത്ര രാവിലെ! ഈ അമ്മയ്ക്ക് ഉറക്കമൊന്നുമില്ലേ!”

അടുക്കളയിൽ അവളുടെ പിന്നാലെ ചെന്ന് പർവി ബ്രഷും പേസ്റ്റുമെടുത്തു.

“അതേ, അമ്മയ്ക്ക് ഉറക്കമില്ല. മാത്രമല്ല, എത്ര ദൂരെ ഇരുന്നാലും മിസൈൽ അയക്കാലോ… മോനേക്കുറിച്ചുള്ള ചിന്തയാണ്.” മെഹർ പരിഹാസത്തിന്‍റെ അമ്പ് ഒളിപ്പിച്ചു വച്ചു മെല്ലെ എയ്തു കൊടുത്തു.

“എനിക്ക് എന്‍റെ കാര്യം നോക്കാൻ പ്രാപ്തിയുണ്ടെന്ന് അമ്മയ്ക്ക് നന്നായിട്ട് അറിയാം. കഴിഞ്ഞ രണ്ടു വർഷമായിട്ട് ഞാൻ തനിച്ചാണല്ലോ കഴിയുന്നത്. എല്ലാം സ്വയം മാനേജ് ചെയ്‌തു തന്നെ പോകുന്നുണ്ട്. ഞാൻ ഭക്ഷണം ഉണ്ടാക്കുമെന്ന് ഇപ്പോൾ മാഡത്തിനും അറിയാലോ!” മെഹറിന്‍റെ ദേഷ്യത്തെ തണുപ്പിക്കാൻ പർവി തന്‍റെ വാക്ചാതുര്യം നന്നായി പ്രയോഗിച്ചു.

രണ്ടുപേരും ചേർന്ന് വീട്ടുജോലിയൊക്കെ ഭംഗിയായി ഒതുക്കി ഓഫീസിലേക്ക് പോയി.

മെഹറിന്‍റെ ഓഫീസാണ് ആദ്യം. അതിനാൽ അവളെ ആദ്യം അവിടെ ഇറക്കിവിട്ട് പർവി തന്‍റെ ഓഫീസിലേക്ക് പോകും. അതിനാൽ മെഹർ വലിയ സന്തോഷത്തിലായിരുന്നു. പഴയ പോലെ ബസിലൊന്നും കയറി കഷ്ടപ്പെടേണ്ട. ഡൽഹിയിലെ ഗതാഗതക്കുരുക്കും, മലിനീകരണവും അസഹ്യമാണ്. ബസിലൊക്കെ കയറി ഒരു മണിക്കൂർ ഇരിക്കേണ്ടി വന്നാൽ ആയുസിന്‍റെ പകുതി പോയി എന്നു കൂട്ടിയാൽ മതി.

മെഹർ വളരെ സന്തോഷവതിയായി കാണപ്പെട്ടപ്പോൾ ഓഫീസിലെ കൂട്ടുകാരും കളിയാക്കി.

“രണ്ടാളും, അമ്മായിയമ്മയിൽ നിന്നൊക്കെ രക്ഷപ്പെട്ട് സുഖായിട്ട് കഴിയുവല്ലേ… വീട്ടിലെ ബോസ് നീയാണല്ലോ.”

“ട്രാജഡി എന്താണെന്നറിയോ മെഹർ, ഇക്കാലത്ത് പഠിപ്പും വിവരവുമുള്ള അമ്മായിയമ്മമാർ പോലും മരുമകളെ കൺട്രോൾ ചെയ്യാനും അവരുടെ ജീവിതം കുട്ടിച്ചോറാക്കാനും ശ്രമിക്കുന്നില്ലേ! എന്‍റെ ഭർതൃവീട്ടുകാരും ഒട്ടും മോശമല്ല. അമ്മായിയമ്മ ടീച്ചറാണ്. പക്ഷേ എങ്ങനെ മരുമകളെ ട്രീറ്റ് ചെയ്യണം എന്നറിയില്ല. ഇതിനൊന്നും ഒരിടത്തും പരിശീലനം കിട്ടില്ലല്ലോ.”

ഓഫീസിൽ ഏറ്റവും കളിച്ചും ചിരിച്ചും നടക്കുന്ന ബീന തന്‍റെ അനുഭവങ്ങളെക്കുറിച്ച് ഇടയ്ക്കൊക്കെ ഇങ്ങനെ പറയാറുണ്ട്. അവൾ വീട്ടിൽ മറ്റൊരാളും പുറത്തു കടന്നാൽ യഥാർത്ഥ ബീനയുമാണെന്ന് കൂട്ടുകാർ കളിയാക്കുന്നത് വെറുതെയല്ല.

“അമ്മായിയമ്മയുടെ മുന്നിൽ ഒരു പാട് സന്തോഷം കാണിക്കരുത്. കാണിച്ചാൽ കുശുമ്പ് കേറിത്തുടങ്ങും. സങ്കടമുള്ള മുഖവുമായി വീട്ടിലിരിക്കുന്നതാ സേഫ്. ഇപ്പോൾ എന്‍റെ ഭർത്താവിനും അറിയാം ഈ ട്രിക്ക്. അങ്ങനെ വീട്ടിലെ സിറ്റ്‍വേഷൻ ഗംഭീരായിട്ട് മാനേജ് ചെയ്യാം…”

ബീന പൊട്ടിച്ചിരിയോടെ തുടർന്നു.

ഹേയ്… ഡിയേഴ്സ്… എന്‍റെ അമ്മായിയമ്മ, സമീപത്തില്ലെങ്കിലും ദിവസവും ധാരാളം മിസൈലുകൾ വന്നു പതിക്കുന്നുണ്ട്. പല നേരം ഫോൺ ചെയ്‌ത് ഡീറ്റൈയിൽ ആയി എല്ലാം ചോദിക്കും. പിന്നെ കംപ്ലീറ്റ് ഉപദേശമാണ്.”

മെഹർ മേശപ്പുറത്തെ ഫയലുകൾ അടുക്കി വച്ചു. അവളുടെ മുഖത്ത് ആ സമയത്ത് അമ്മായിയമ്മയോടുള്ള അനിഷ്ടം പ്രകടമായിരുന്നു.

ഓഫീസിൽ പലവട്ടം ഫോൺ ചെയ്യും എടുക്കാൻ പറ്റാറില്ല. അപ്പോൾ ഇങ്ങോട്ടു വാട്ട്സാപ്പ് മെസേജിലൂടെ ഉപദേശം പാഴ്സലായി വരും. ഞാൻ നമ്പർ മൂട്ട് ചെയ്‌തിട്ടിരിക്കുവാ…

മെഹറിന്‍റെ തുറന്നു പറച്ചിൽ കേട്ട് എല്ലാവരും ഒന്നു ഞെട്ടി.

“സത്യം?”

രമ തലയിൽ കൈവച്ചു. ബിന ചിരി അടക്കാൻ പാടുപെട്ടു. “ഇന്ന് ഏതു പോസിഷൻ ആയിരുന്നു എന്ന് ചോദിച്ചോ?” ചോദ്യം കേട്ട് മെഹർ അവളെ വേദനിപ്പിക്കും വിധം നുള്ളി.

“അത്രയ്ക്കൊന്നും ഇല്ല. പക്ഷേ ഇടയ്ക്ക് വീഡിയോ കോൾ വരും. രാത്രിയിൽ അപ്പോഴാണ് രസം. ഞാൻ സ്ലീവ്ലസ് ഡ്രസ് മാറ്റി വേറെ എന്തെങ്കിലും എടുത്ത് ധരിക്കും. ചിലനേരം ഞാൻ വീഡിയോ കോൾ ചെയ്യാൻ മടിക്കുമ്പോഴും അമ്മ നിർബന്ധിക്കുമ്പോൾ പ്രത്യക്ഷപ്പെടേണ്ടി വരും.” ഓഫീസിൽ നിന്ന് മടങ്ങി വന്നപ്പോഴും മെഹർ അമ്മയെ കുറിച്ചാലോചിച്ചു കൊണ്ടിരുന്നു. ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലോ… “ഹോ… അമ്മയുടെയും മകന്‍റെയും ഇടയിൽ പെട്ട് ഒരു സാൻവിച്ച് ആയി മാറിയേനെ!”

“അമ്മ വളരെ പൊസസീവ് ആണ്, പർവി അതാണ് ഇങ്ങനെ പെരുമാറുന്നത്.” മെഹറിന്‍റെ സംസാരം കേട്ട് പർവി പൊട്ടിച്ചിരിച്ചു.

“ഞാൻ ഒറ്റപുത്രൻ അല്ലല്ലോ, നിനക്കറിയോ, സീനുവിന്‍റെ അടുത്തും അമ്മയ്ക്ക് ഇതേ ലൈനാ…” പർവിയുടെ അനുജത്തിയാണ് സീനു. അവളും വിവാഹിതയാണ്.

“സീനുവിന്‍റെ അടുത്ത് അമ്മയുടെ സാധാരണ മിസൈൽ ഏൽക്കുന്നില്ല. കാരണം അവിടെ അവളുടെ അമ്മായിയമ്മ ഉണ്ടല്ലോ. അവർ ഡെയ്‍ലി ബാലിസ്റ്റിക് മിസൈൽ വിടുമ്പോൾ അമ്മയുടെ സാദാ മിസൈൽ എങ്ങനെ പിടിച്ചു നിൽക്കാനാ…” പർവി ഉറക്കെ ചിരിച്ചു.

മെഹർവിനും ചിരി അടക്കാനായില്ല. “അവർ മിസൈൽ അയക്കട്ടെ… മോളേ… ഇതൊക്കെ എത്ര നാൾ ചെയ്യും. കുറച്ചു കഴിയുമ്പോൾ എല്ലാം നോർമൽ ആകും.” പർവി അവളെ ആശ്വസിപ്പിച്ചു.

“ശരിയാ അവർ എന്തെങ്കിലും ചെയ്യട്ടെ!” പർവിയുടെ തോളിൽ മുഖം ചേർത്ത് അവൾ കുസൃതി കാട്ടി.

പിറ്റേന്ന് ഓഫീസ് കഴിഞ്ഞ് രണ്ടുപേരും വീട്ടിലെത്താൻ വൈകി. പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

വീട്ടിലെത്തി ഡ്രസ് ചേഞ്ച് ചെയ്യുമ്പോൾ അമ്മയുടെ കോൾ വന്നു. മെഹർ ഫോൺ സ്പീക്കർ മോഡിലിട്ടു അടുക്കളയിലേക്ക് നടന്നു. അവിടെ പർവി കോൾഡ് കോഫി ഉണ്ടാക്കുന്നുണ്ടായിരുന്നു. ഫോൺ അവൾ സ്റ്റാൻറിൽ വച്ചു.

“ഞാൻ നിങ്ങളെ എത്ര വിളിച്ചു. ഇപ്പോഴാണോ നിങ്ങൾ വീട്ടിലെത്തിയത്. അല്ലാ…ഇന്ന് ഭക്ഷണമൊന്നും ഉണ്ടാക്കണ്ടേ… അതോ അതും പുറത്തു നിന്നാക്കിയോ…

“ഇത്രയും നേരം എന്തിനാ പുറത്ത് കറങ്ങി നടക്കുന്നത്. പുറത്തു നിന്ന് ഭക്ഷണം കഴിച്ചാ വയറു കേടാകും. ഭക്ഷണം വീട്ടിലുണ്ടാക്കിയാൽ പോരെ. ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം. ഹോട്ടൽ ഫുഡ് ഫാഷൻ ആയത്രേ!” മെഹർവും പർവിയും മുഖത്തോടു മുഖം നോക്കി. രണ്ടുപേർക്കും ചിരി വന്നു. പക്ഷേ നിയന്ത്രിച്ചു.

“ഞാനിത്ര ദൂരെയല്ലേ! അല്ലെങ്കിൽ വന്നേനെ. എന്തെങ്കിലും സഹായിക്കാൻ പറ്റുമായിരുന്നു. അതെങ്ങനാ, ഇവിടെ ഒരാൾക്ക് യാത്ര ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ വീട്ടിലെ ഏക ആൺതരിയാണ് എന്‍റെ മോൻ. ആറുമാസം ആകുമ്പോഴെക്കും അടുത്ത കാര്യം തീരുമാനമാകണം. ഞാൻ ഇപ്പോഴെ പറഞ്ഞേക്കാം. മനസ്സിലായോ…”

ദൂരെ നിന്നും ഇടതടവില്ലാതെ വന്നു വീഴുന്ന വാക്ക് മിസൈലുകളെ നിശബ്ദം സ്വീകരിച്ച് രണ്ടുപേരും കോൾഡ് കോഫി നുണഞ്ഞു കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...