തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. ഓഫീസ് നമ്പറിലാണ്. ഗൗതമൻ റിസീവർ എടുത്തു ചെവിയോടു ചേർത്തു. ഹലോ പറഞ്ഞപ്പോൾ തിടുക്കത്തിൽ, അൽപം അനിഷ്ടത്തോടെ ഉമേഷ് ചോദിച്ചു.

“പപ്പാ, എന്താണ് തീരുമാനം..?”

“രണ്ടാഴ്ച കഴിഞ്ഞ് നിന്‍റെ പരീക്ഷയല്ലേ. അതു കഴിഞ്ഞ് ക്രിസ്തുമസിന് അവധിക്കു വരുമ്പോൾ നമുക്ക് തീരുമാനിക്കാം. ഇപ്പോൾ നീ നന്നായി പഠിക്ക്, കേട്ടോ…”

ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു. ഗൗതമൻ കൂടുതൽ സംസാരിക്കാനൊരുങ്ങാതെ ഫോൺ കട്ട് ചെയ്തു.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യ ദേഷ്യത്തിലാണെന്ന് ഗൗതമന് മനസ്സിലായി. ചായ എടുത്തു വച്ച ശേഷം കനപ്പിച്ച മുഖത്തോടെ ഉമ ടേബിളിനരികിൽ നിന്നു.

“ഉമേഷ് എന്നെ വിളിച്ചിരുന്നു. അൽപം മുമ്പ് ഉർവ്വശിയും ഞാൻ എന്താ അവരോട് പറയേണ്ടത്?”

“അവര് വിളിച്ചോട്ടെ… അതിനു നീ എന്തിനാ വിഷമിക്കുന്നേ…?”

“നിങ്ങൾക്ക് വിവാഹത്തിൽ താൽപര്യമില്ലെന്ന് ഉർവ്വശിയുടെ ചിന്ത.” ഉമ പറഞ്ഞു.

“അവളങ്ങനെ പറഞ്ഞോ? നീ എന്തെങ്കിലും ചോദിച്ചു കാണും?”

“ഹാ… ചോദിച്ചു.” ഉം ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

“അവളുടെ അമ്മയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് നമുക്കൊപ്പമല്ലാത്തതു കൊണ്ടാണോ എന്നാണവളുടെ സംശയം.”

“കൊള്ളാം. അവൾക്ക് ബുദ്ധിയുണ്ട്.”ഗൗതമൻ നിസ്സാരമട്ടിൽ ചിരിച്ചു. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യം ഇരട്ടിച്ചു.

“എനിക്ക് ആ കുട്ടിയെ ഇഷ്ടമായി എന്ന് ഞാൻ നേരത്തേ പറഞ്ഞതല്ലേ. പിന്നെന്താ ഗൗതമേട്ടൻ ഇങ്ങനെ…?”

“നിനക്ക് ഇഷ്ടമാണെങ്കിൽ പിന്നെന്തിനാണ് എന്‍റെ സമ്മതം ചോദിക്കുന്നത്?”

“അതുശരി, നിങ്ങൾ സമ്മതിക്കാതെ തീരുമാനിക്കണോ? വേണ്ട.”

“എനിക്ക് ഇപ്പോൾ നല്ല തിരക്കുള്ള സമയമാ. ആലോചിക്കാൻ അൽപം സമയം വേണം.” ഗൗതമൻ ആ വിഷയം വിടാൻ വേണ്ടി ഒഴിയാൻ ശ്രമിച്ചു.

“ഇതിൽ ആലോചിക്കാനെന്തിരിക്കുന്നു? ഉമേഷിനും ഉർവ്വശിക്കും പരസ്പരം ഇഷ്ടമാണ്. നമുക്കതല്ലേ വേണ്ടൂ…?” ഉമ ചോദിച്ചു.

“ഉമേ, അവൻ എന്‍റെ അനുമതി ചോദിച്ചില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അവൻ അതു ചോദിച്ച സ്ഥിതിക്ക് എനിക്ക് എല്ലാ വശവും ആലോചിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. പ്ലീസ് വെയ്റ്റ്!”

ഉമ സംസാരം നിർത്തി. അവൾ ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേയ്ക്ക് പോയി ടിവി ഓൺ ചെയ്തു.

രണ്ടാഴ്ച കടന്നു പോയി. ഗൗതമൻ ലഞ്ച് കഴിഞ്ഞ് ഓഫീസ് റൂമിൽ എത്തിയപ്പോഴാണ് ഒരു ഫോൺ വന്നത്.

തിരക്കുള്ള സമയം. വേഗം ജോലി തുടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനു തടസ്സം വന്നപ്പോൾ തോന്നിയ തെല്ലു നീരസത്തോടെയാണ് അയാൾ ഫോൺ എടുത്തത്.

“ഹലോ”

മറുവശത്ത് ഒരു സ്ത്രീ ശബ്ദം.

“ഹലോ, ഗൗതം… രേണു ഹിയർ.”

ഒരു നിമിഷം സ്തബ്ധനായി ഗൗതമൻ ഉർവ്വശിയുടെ അമ്മ… തന്‍റെ…

“ഹലോ രേണു… ഹൗ ആർ യൂ…?”

ശബ്ദം ഇടറാതിരിക്കാൻ പരമാവധി പ്രസന്നതയോടെ അയാൾ ചോദിച്ചു.

“ഫൈൻ! ആന്‍റെ യു…?”

“ഓകെ രേണു, എന്താ ഇപ്പോ വിളിക്കാൻ?”

അയാൾ നേരെ കാര്യത്തിലേക്കു കടന്നു.

“കുട്ടികളുടെ കാര്യം തന്നെ ഗൗതം. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിഷേധിച്ചോളൂ… പക്ഷേ ഇത് ഒരു പകരം വീട്ടലാണെന്ന് അവരൊരിക്കലും അറിയരുത്. എന്‍റെ റിക്വസ്റ്റാണ് പ്ലീസ്…”

“പകരം വീട്ടൽ… വാട്ട് യു മീൻ രേണു…?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

“നോക്കൂ, ഗൗതം… നിങ്ങൾക്ക് പഴയതൊന്നും മറക്കാനാവില്ല എന്നെനിക്കറിയാം. എന്‍റെ പപ്പ, നിങ്ങളെ അന്ന് അപമാനിച്ചു. എന്‍റെ ആഗ്രഹപ്രകാരം വിവാഹാലോചനയുമായി നിങ്ങൾ എന്‍റെ പപ്പയോട് സംസാരിക്കാനെത്തിയത്. നിങ്ങൾ പാവപ്പെട്ട ഒരു വിധവയുടെ മകനായിപ്പോയി എന്നതു കൊണ്ടു മാത്രമാണ് അന്ന് പപ്പ നമ്മുടെ ബന്ധം നിഷേധിച്ചത്. പക്ഷേ ഞാൻ നിരപരാധിയായിരുന്നു ഗൗതം…” രേണു അടക്കിപ്പിടച്ച് കരയുകയാണെന്ന് ഗൗതമിന് മനസ്സിലായി.

“രേണു, ദയവായി കരയാതിരിക്കൂ… ഇങ്ങനെയാണെങ്കിൽ ഇപ്പോൾ സംസാരിക്കേണ്ട. നമുക്ക് പിന്നീട് കാണാം.” രേണു നിശ്ശബ്ദയായി.

“കുട്ടികളുടെ കല്യാണം തടസ്സപ്പെട്ടു എന്ന് രേണു പറയാൻ എന്താ കാര്യം…?”

“തടസ്സപ്പെട്ടതല്ലെങ്കിൽ പിന്നെ എന്താണിതൊക്കെ? നിങ്ങൾ വീട്ടിൽ വന്ന ശേഷം ഞാനൊരു മറുപടി പ്രതീക്ഷിച്ചു. കുട്ടികൾ പലവട്ടം ഫോൺ ചെയ്തു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. എന്‍റെ പപ്പ നിങ്ങളെ അപമാനിച്ചതിന് നിങ്ങൾ എന്നെ ശിക്ഷിക്കുകയാണോ എന്ന് സംശയിച്ചുപോയി. അത്തമൊരു ശിക്ഷ ഏറ്റുവാങ്ങാൻ എന്‍റെ മകൾ എന്തു തെറ്റു ചെയ്തു, ഞാൻ അതോർത്തുപോയി.”

രേണുവിന്‍റെ വാക്കുകൾ

നേർത്ത കരച്ചിലിലേയ്ക്ക് ലയിക്കുന്നത് ഗൗതമൻ വിമ്മിഷ്ടത്തോടെ മനസ്സിലാക്കി. ഉമേഷിനും ഉർവ്വശിക്കും പോസിറ്റീവായ മറുപടി ലഭിക്കാത്തതുകൊണ്ട് താൻ പ്രതികാരം ചെയ്യുകയാണെന്ന് രേണു തെറ്റിദ്ധരിച്ചിരിക്കുന്നു… അവളെ താൻ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് എങ്ങനെ ബോധ്യപ്പെടുത്തും?

“തന്നെ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതും ഇതു പോലൊരു സിറ്റ്വേഷനിൽ ഒരിക്കലും….”

“പണ്ടത്തെ പ്രണയിനിയെ എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒരു ചോദ്യം മാത്രം ചോദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ചോദ്യം ഇതാണ് രേണൂ, എന്തിനാണ് എന്നെ നിന്‍റെ അച്ഛൻ അപമാനിച്ചത്?”

ഈ ചോദ്യം കേട്ടപ്പോൾ അവൾ തീർച്ചയായും കൂടുതൽ ്സ്വസ്ഥയാവും എന്ന് ഗൗതമനറിയാം. എങ്കിലും മനസ്സിനെ ഇത്രയും കാലം കുത്തി നോവിച്ച ആ ചോദ്യം ഇനിയും അടക്കി വയ്ക്കാൻ വയ്യ. നേരിട്ടായിരുന്നു ചോദ്യമെങ്കിൽ രേണു എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും ഗൗതമൻ ആലോചിച്ചു. ഇതിപ്പോൾ ഫോണിലൂടെയായതിനാൽ അവളുടെ മുഖഭാവമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. എങ്കിലും ദുഖവും ആശങ്കയും ആ സ്വരത്തിൽ നിഴലിച്ചു നിൽക്കുന്നത് ഗൗതമറിഞ്ഞു.

“അന്ന് പപ്പ അങ്ങനെ പെരുമാറുമെന്ന് ചെറിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ ഞാൻ ഗൗതമിനോട് പപ്പയെ കാണാൻ പറയില്ലായിരുന്നു… എന്‍റെ ആഗ്രഹങ്ങൾക്ക് എതിരു പറയാത്ത പപ്പയെ മാത്രമേ അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ആ ധൈര്യത്തിലാണ് ഞാൻ പപ്പയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത് പക്ഷേ…”

“എനിവേ… രേണു, തുടർന്നുണ്ടായതെന്താണെന്ന്? എനിക്കതറിയണം. എന്‍റെ മനസ്സിന്‍റെ റിലാക്സിനു വേണ്ടി.”

“ദുരിതങ്ങളുടെ കഥ കേട്ടിട്ട് എന്തിനാണ് ഗൗതം? ഇനിയൊരു കാര്യം….?”

“അല്ല രേണു, നമുക്കത് ആശ്വാസമാകും. മുന്നോട്ടുള്ള ജീവിതത്തിന്….” ഗൗതമൻ നിർബന്ധിച്ചപ്പോൾ അവൾ അൽപനേരം നിശ്ശബ്ദമായി. പിന്നെ പറയാൻ തുടങ്ങി.

“ഗൗതം വിട്ടു പോയ ശേഷം എന്‍റം അവസ്ഥ ഊങിക്കാവുന്നതാണല്ലോ? ഞാൻ നിങ്ങളുടെ കൂടെ ഒളിച്ചു പോകുമെന്ന് ഭയന്നിട്ട് പപ്പ എന്‍റെ പഠിത്തം പോലും സ്റ്റോപ്പ് ചെയ്തു. പപ്പയെ മീറ്റ് ചെയ്തപ്പോൾ ഗൗതം അപമാനിക്കപ്പെട്ട കാര്യം ഞാനന്ന് അറിഞ്ഞിരുന്നുമില്ല. ഗൗതം നാടുവിട്ടു പോയിട്ടുണ്ടാവുമെന്ന് ഉറപ്പായ ശേഷം പിറ്റേ വർഷം വീണ്ടും കോളേജിൽ ചേർത്തു. ആ സമയത്തും എന്‍റെ മാനസികാവസ്ഥ വീക്കായിരുന്നു. അതുകൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ എന്‍റെ എതിർപ്പ് അവഗണിച്ച് എന്‍റെ വിവാഹം നടത്തി. യു.പിയിൽ എഞ്ചിനീയറായിരുന്നു വികാസ്.

അദ്ദേഹം നല്ല വ്യക്തിയായിരുന്നു. പക്ഷേ അവരുടെ അച്ഛൻ അത്യാഗ്രഹിയായ ഒരു മനുഷ്യൻ. ലക്ഷങ്ങൾ സ്ത്രീധനം നൽകിയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ അവർ കൂടുതൽ കൂടുതൽ ആവശ്യപ്പെടാൻ തുടങ്ങി. പക്ഷേ വികാസിന് അവരെ എതിർക്കാനുള്ള ധൈര്യമില്ലായിരുന്നു.”

രേണു ഇടറിയ സ്വരത്തിൽ തുടർന്നു.

“ഇതെല്ലാം അറിഞ്ഞപ്പോൾ എന്‍റെ പപ്പയ്ക്ക് വിഷമമായി. അദ്ദേഹം ഒരിക്കൽ വികാസിനോട് ഇക്കാര്യം സൂചിപ്പിച്ചു. അപ്പോൾ വികാസ് പപ്പയെ സമാധാനിപ്പിച്ചു.”

“പപ്പ വിഷമിക്കേണ്ട. ഞാൻ യുഎസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മാസത്തിനകം എല്ലാം റെഡിയാക്കാം. ഞാൻ രേണുവിനെ കൂടെ കൊണ്ടു പൊയ്ക്കൊള്ളാം. അതോടെ എല്ലാ പ്രശ്നവും തീരും.”

“പപ്പയ്ക്ക് അതുകേട്ടപ്പോൾ സന്തോഷമായി. ഒരു മാസത്തിനകം വികാസിന് കാലിഫോർണിയയ്ക്കു പോകാൻ കഴിഞ്ഞു. പക്ഷേ എനിക്ക് സമയത്ത് വിസ റെഡിയാകാത്തതുകൊണ്ട് കൂടെ പോകാനായില്ല. വീണ്ടും ഒരു വർഷം കൂടി ഞാൻ ഭർതൃഗൃഹത്തിൽ നരകയാതന അനുഭവിച്ചു. കടുത്ത ദുരിതകാലം… വികാസിനൊപ്പം കാലിഫോർണിയയിൽ തമസം ആരംഭിച്ചതിനു ശേഷമാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്. വികാസിന് സാൻഫ്രാൻസിസ്കോയിൽ ഒരു കമ്പനിയിൽ നല്ല ജോലി കിട്ടി. ഒരു വർഷത്തിനകം, ഉർവ്വശി ഞങ്ങൾക്കു പിറന്നു. അവൾ പിറന്ന ദിവസം തന്നെ വികാസിന് നല്ല ഒരു കമ്പനിയിലേക്ക് ഓഫർ ലങിച്ചു. ഗൗതമിന്‍റെ സുഹൃത്ത് രവിയെ അവിടെവച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്.”

“ഉർവ്വശിക്ക് നാലു വയസ്സുള്ളപ്പോൾ വികാസ് സഹോദരിയുടെ വിവാഹത്തിന് നാട്ടിലേക്ക് പോയതായിരുന്നു. ഞാൻ വിജയിനെ എട്ട് മാസം പ്രഗ്നന്‍റ് ആയ സമയം. വിവഹശേഷം വികാസ് നാട്ടിൽ ചില ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുമ്പോഴാണ് ആ ദുരന്തം കാർ ആക്സിഡന്‍റിന്‍റെ രൂപത്തിലെത്തിയത്. ആ സമയം യു.എസിലായിരുന്ന ഞാൻ വികാസിന്‍റെ വേർപാട് അറിഞ്ഞത് മൂന്നു ദിവസത്തിനു ശേഷം… അദ്ദേഹത്തെ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല.കാരണം ആ സമയം ഞാൻ ലേബർ റൂമിലായിരുന്നു.”

“റിയലി ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി. ഞാൻ ആദ്യം പകച്ചു. പക്ഷേ എന്‍റെ കുഞ്ഞുങ്ങൾക്കു വേണ്ടി ഞാൻ ജീവിക്കണമായിരുന്നു. സാൻഫ്രാൻസിസ്കോയിലെ വീട് വിറ്റ് സൈൻഹോജയിൽ ഞാൻ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങി. പിന്നെ തരക്കേടില്ലാത്ത ഒരു ഷോപ്പും തുടങ്ങി. ഉർവ്വശി എന്‍റെ ദുഖങ്ങളും പ്രയാസങ്ങളും കണ്ടു വളർന്നവളാണ്. മകൻ വിജയ് അടുത്ത വർഷം കോളേജിലാവും. മകളുടെ വിവാഹം കൂടി കഴിഞ്ഞാൽ ഞാൻ സ്വസ്ഥയാകും.”

“പണ്ട്, ഗൗതം എന്നെ ചോദിച്ച് പപ്പയുടെ അടുത്തെത്തിയതും ആട്ടിയിറക്കിയതും എന്നോട് പിന്നീട് പറഞ്ഞിരുന്നു. അന്ന് ചെയ്ത തെറ്റിന്‍റെ ഫലമാണ് അനുഭവിക്കുന്നതെന്ന കുറ്റബോധം പപ്പയ്ക്ക് ഇപ്പോഴുമുണ്ട്.”

“അങ്ങനെയിരിക്കെയാണ് ഉർവ്വശി എന്നോട് ഉമേഷിനക്കുറിച്ച് പറയുന്നത്. വിർജീനിയയിൽ വച്ച് ഒരിക്കൽ ഞാനവനെ കാണുകയും ചെയ്തു. ഉമേഷിനെ എനിക്കിഷ്ടമായി. അവന്‍റെ അച്ഛനെയും അമ്മയേയും കാണണമെന്നും തോന്നി. അതിനാണ് ഉർവ്വശിയെ അയച്ച് നിങ്ങളെ ക്ഷണിച്ചത്. അന്ന് ഗൗതം എന്‍റെ വീട്ടിലേക്ക് വരുന്ന സമയം വരെ, എനിക്കറിയില്ലായിരുന്നു ഉമേഷ് നിങ്ങളുടെ മകനാണെന്ന്.”

രേണു വീണ്ടും നിശ്ശബ്ദയായി. അവർ എന്തോ ആലോചിക്കുംപോലെ തോന്നി. അപ്പോഴാണ് സെക്രട്ടറി ചില ഫയലുകളുമായി മുറിയിലേക്കു വന്നത്. ഗൗതമൻ രേണുവിനോട് ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞു.

“ഉച്ചയ്ക്കു ശേഷമുള്ള എല്ലാ അപ്പോയിന്‍ര്മെന്‍റുകളും കാൻസൽ ചെയ്തേക്കു.” അയാൾ ഫയലുകൾ ഒപ്പിട്ടു കൊടുത്തിട്ട് പറഞ്ഞു. എന്നിട്ട് ഡോർ അടച്ചു.

“സോറി രേണു, ചില കാര്യങ്ങൾ ഒതുക്കാനുണ്ടായിരുന്നു. ഇനി പറയൂ…”

“ഇനിയെന്തു പറയാൻ. ഇത്രയൊക്കെയേ ഉള്ളൂ വിശേഷങ്ങൾ പറയൂ…”

“1968 മാർച്ചിലെ ആ പുലരി ഇന്നും എനിക്കോർമ്മയുണ്ട്. നമ്മൾ രമ്ടുപേരും മ്യൂസിയം കാണാൻ പോയ ദിനം. ആദ്യത്തെ ഔട്ടിംഗ്.”

“പഠനം കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്കാണ് പോയത്. നിന്‍റെ പപ്പയെ കാണുന്ന കാര്യം എന്‍റെ അമ്മയോട് പറയാൻ. അവിടെ ചെല്ലുമ്പോൾ റെയിവേയിൽ നിന്നു വന്ന അപ്പോയിന്‍റ്മെന്‍റ് ഓർഡർ അമ്മ എടുത്തു തന്നു. ഒരു മാസത്തിനകം ജോലിയിൽ പ്രവേശിക്കണം. തിരുവനന്തപുരത്ത് ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ ഞാൻ വീണ്ടുമെത്തിയപ്പോഴാണ് നിന്‍റെ പപ്പയുടെ ഓഫീസിൽ പോയത്. ആദ്യം അകത്തേക്കു കയറാൻ പോലും കഴിഞ്ഞില്ല. പിന്നെ സെക്രട്ടറിയോട് രേണു പറഞ്ഞിട്ടാണ് വരുന്നതെന്ന് പറയാൻ പറഞ്ഞു. അങ്ങനെയാണ് അനുമതി കിട്ടിയത്. വല്ല ജോലിക്കും ആകും എന്നു കരുതിയാണ് അകത്തേക്ക് കയറ്റിവിട്ടത്. പപ്പയെ കണ്ട് കാര്യം അവതരിപ്പിച്ചപ്പോൾ “വീട്ടിൽ ആരൊക്കെയുണ്ട്” എന്നായിരുന്നു ആദ്യത്തെ ചോദ്യം.”

“ഞാനും എന്‍റെ അമ്മയും.” ഞാൻ മറുപടി പറഞ്ഞു.

“പപ്പ…?”

“അദ്ദേഹം ട്രെയിൻ ആക്സിഡന്‍റിൽ മരിച്ചു.”

“എന്തായിരുന്നു ജോലി?”

“റെയിൽവേ ഗാർഡ് ആയിരുന്നു.”

“പഠനശേഷം എന്താ പരിപാടി?”

“എനിക്ക് അച്ഛന്‍റെ ജോലി കിട്ടി. അടുത്ത മാസം ജോയിൻ ചെയ്യും.”

“എത്രയാ ശബളം…”

“1500…”

“1968 ൽ 1500 നല്ല ശബളമായിരു്നു. പക്ഷേ പപ്പ പറഞ്ഞ മറുപടി കേൾക്കണോ?”

“എന്‍റെ മകൾ രേണു ജന്മദിനത്തിന് 1500 രൂപ ചെലവാക്കും. അവൾക്ക് വസ്ത്രങ്ങളെടുക്കാൻ ആയിരങ്ങൾ വേണം. പിന്നെ നീയെങ്ങനെ ചെലവുകാശ് കണ്ടെത്തും?”

“ഞാനും രേണുവും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. രേണു പറഞ്ഞിട്ടുകൂടിയാണ് ഞാൻ അങ്ങയെ കാണാൻ വന്നത്.”

അപ്പോൾ അദ്ദേഹം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു, “രേണുവിനൊന്നുമറിയില്ല. അവൾ പറയുന്നതും കേട്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. കടക്ക് പുറത്ത്… ഐ സേ യൂ ഗെറ്റ് ഔട്ട്…” പപ്പ അലറി.

“രേണു, ഞാൻ പിന്നെയെന്തു ചെയ്യും? ഞാനെന്‍റെ അമ്മയെ നിന്‍റെ പപ്പയുടെ അടുത്തേക്ക് വിടാതിരുന്നത് എത്രയോ നന്നായെന്ന് അപ്പോൾ ഞാനോർത്തു. അതുകേട്ട് ഹൃദയവ്യഥയോടെ ഞാൻ പുറത്തു കടന്നു. രേണൂ, പിന്നെ ഞാനെന്തു ചെയ്യണം…?”

“പപ്പയോട് സംസാരിക്കാൻ എന്‍റെ അമ്മയെ അയക്കാമെന്നാണ് ആദ്യം കരുതിയത്. അങ്ങനെ ചെയ്യാതിരുന്നത് എത്ര നന്നായി.”

“ആ സംഭവത്തിനു ശേഷം ഞാൻ ചെന്നെയ്ക്കു പോയി റെയിൽവേ ജോലിയിൽ പ്രവേശിച്ചു. കുറച്ചുനാളുകൾ അങ്ങനെ കഴിഞ്ഞു. എന്‍റെ അങ്കിൾ ആ സമയം യുഎസിലായിരുന്നു. അദ്ദേഹത്തിന് മക്കളില്ല. അങ്കിൾ വിളിച്ചതനുസരിച്ച് ഞാൻ ജോലി ഉപേക്ഷിച്ച് അങ്ങോട്ട് പോയി. അവിടെ ഒരു ചെറിയ കൺസൾട്ടിംഗ് സ്ഥാപനം തുടങ്ങി. തുടക്കത്തിൽ അഞ്ചു ജോലിക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനി. ഇപ്പോൾ 300 പേരുണ്ട് എന്‍റെ സ്ഥാപനത്തിൽ. ഇതിനിടെ ഉമയുമാി എന്‍റെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് 8 വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ഉമേഷ് പിറന്നത്.”

“ഉർവ്വശിയെ ആദ്യമായി കണ്ട നിമിഷം തന്നെ ഉമയ്ക്ക് വളരെ ഇഷ്ടമായി.”

“ഹാ… എനിക്കതറിയാം.”

“എങ്ങനെ?”

“ഉമ വിളിച്ചിരുന്നു.”

“അപ്പോൾ നിങ്ങൾ എല്ലാം സംസാരിച്ചു കഴിഞ്ഞു. ഓകെ രേണൂ, ഇനി എനിക്കൊരു ചോദ്യമുണ്ട്. പേഴ്സണൽ. നീ എന്നെ ഇടയ്ക്കെങ്കിലും ഓർമ്മിക്കാറുണ്ടായിരുന്നോ?”

ആ സമയം അവളുടെ മുഖം കാണാൻ അയാൾ കൊതിച്ചു.

“ഗൗതം, നിങ്ങളെന്‍റെ ഫസ്റ്റ് ലവ് അല്ലേ. പിന്നെങ്ങനെ മറക്കും. ഒരിക്കലെങ്കിലും നിങ്ങളെ കാണണമെന്ന് ഞാൻ ആശിച്ചു. മാപ്പു ചോദിക്കാൻ, എല്ലാറ്റിനും.”

“മാപ്പ്? എന്തിന്, നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. നീയെന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ?”

രേണുവിന്‍റെ മറുപടി വരാൻ അൽപം വൈകി.

“എന്താണ്?”

“നിനക്ക് എന്‍റെ മകന്‍റെ അമ്മായിയമ്മ ആയിക്കൂടെ…?” അയാൾ ഇങ്ങനെ ചോദിച്ച് പൊട്ടിച്ചിരിച്ചു.

രേണു അമ്പരന്നു പോയി. “വാട്ട് യൂ സേ ഗൗതം… എന്നെ കളിയാക്കുകയാണോ?”

“നോ രേണൂ, ആം സീരിയസ്. എനിക്കൊരു മോളെ വേണം. അതു ചോദിക്കുന്നതിനൊപ്പം ചില നിബന്ധനകൾ കൂടിയുണ്ട്, പറയട്ടെ….”

“സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്ത ഒരു അമ്മയാണ് ഞാൻ.”

“ശരി, നീ ആദ്യം നിബന്ധന കേൾക്കൂ. ഒന്ന്, വിവാഹം വാഷിംഗ്ടണിലായിരിക്കും. കാരണം എന്‍റെ ഫ്രണ്ട്സ് സർക്കിൾ മുഴുവനും അവിടെയാണ്. കാലിഫോർണിയയിൽ നടത്തിയാൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. രണ്ടാമത്തെ നിബന്ധന ഇതാണ്. വിവാഹശേഷം നീയും വിജയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്യണം. ബിസിനസ് ഇവിടെയും ചെയ്യാമല്ലോ. ഈ രണ്ടു നിബന്ധനകളും സ്വീകാര്യമാണെങ്കിൽ നമുക്ക് കുട്ടികളുടെ വിവാഹം നടത്താം.”

എല്ലാം അവിശ്വസനീയതയോടെ കേട്ടിരുന്നു രേണു, എത്രമാത്രം ടെൻഷനടിച്ചു. എന്നിട്ടിപ്പോൾ എത്ര ലാഘവത്തോടെ യെസ് പറയുന്നു.

“ഗൗതം… നിങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. എന്നെ ആകെ ടെൻഷനടിപ്പിച്ചു കളഞ്ഞല്ലോ…”

“രേണൂ, തീരുമാനം പറഞ്ഞില്ല.”

“എനിക്കിതിൽ കവിഞ്ഞ സന്തോഷമെന്തുണ്ട്? ഈ ഹാപ്പി ന്യൂസ് ഉടനെ ഉമയേയും ഉർവ്വശിയേയും അറിയിക്കാം.”

“നോ രേണൂ, ഇപ്പോൾ വേണ്ട. കുട്ടികളുടെ എക്സാം കഴിയട്ടെ… ഡിസംബർ 22 ന് വാഷിംഗ്ടണിൽ നിങ്ങൾ വരൂ. അവിടെ വച്ച് നമുക്ക് പറയാം.”

“ഉമയോട് പറയണ്ടേ?”

“വേണ്ട, അതിനും സമയമായില്ല. നമ്മുടെ ഈ സംസാരവും പഴയ ബന്ധത്തെക്കുറിച്ചൊന്നും ഇപ്പോൾ അവരറിയണ്ട.” ഗൗതം പറഞ്ഞു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...