മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലൂടെ നടക്കുമ്പോൾ ഒരുപാടു വർഷം പിന്നോട്ട് പോയപോലെ തോന്നി. എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. എന്നിട്ടും ഓരോ തവണ വരുമ്പോഴും പഴമയുടെ മണമുള്ള ഈ തെരുവ് ഒരു സ്വപ്നാടനത്തിലെന്നപോലെ ഞങ്ങളെ മുന്നോട്ടു നയിച്ചു.

നൂറ്റാണ്ടുകൾക്കുമുമ്പ് കുടിയേറിയ യഹൂദന്മാരുടെ ജീവിക്കുന്ന മ്യൂസിയമാണ് മട്ടാഞ്ചേരി, 1948ൽ ഇസ്രായേൽ രൂപീകരിച്ചപ്പോൾ കുറേപ്പേർ തിരിച്ചുപോയി. ബാക്കിയുള്ളവർ മട്ടാഞ്ചേരിയെ തങ്ങളുടെ ഇസ്രായേലായി, വാഗ്ദത്തഭൂമിയായി കണ്ടു. മറ്റൊരു കൂട്ടരാവട്ടെ, എന്നെങ്കിലും ഒരിക്കൽ ഇസ്രായേലിലേക്ക് തിരിച്ചു പോകണമെന്ന ആഗ്രഹത്തോടെ, അതിന് കഴിവില്ലാതെ കമലിന്‍റെ ഗ്രാമഫോൺ എന്ന സിനിമയിലെ ഗ്രിഗറി സായിപ്പിനെപ്പോലെ വാഗ്ദത്തഭൂമിയും കിനാവ് കണ്ട് ഇവിടെത്തന്നെ കഴിയുന്നു. ഈ തെരുവാണ് അവരുടെ പ്രാണൻ. തെരുവിന്‍റെ ഓരോ ഇലയനക്കവും കാറ്റും അവരറിയുന്നുണ്ട്.

അഞ്ചേരി മറ്റം എന്ന ഒരു നമ്പൂതിരി ഇല്ലത്തിന്‍റെ പേരാണ് പോർച്ചുഗീസുകാർ മട്ടാഞ്ചേരി എന്നാക്കി മാറ്റിയത്. മട്ടാഞ്ചേരിയെന്ന പേരിന്‍റെ ഉല്‌പത്തി കഥ ഞങ്ങളെ അദ്ഭുതപ്പെടുത്തി. കാഴ്‌ചകൾ കണ്ട് മുന്നോട്ടു നടക്കുമ്പോൾ കാണാം, വഴിയരികിലെ പുരാവസ്‌തു വില്‌പനകേന്ദ്രങ്ങൾ.

ഗോവയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഗുജറാത്തിൽ നിന്നുമൊക്കെ വന്നവരാണ് ഇന്ന് മട്ടാഞ്ചേരിയിലെ വിലിപനക്കാർ. ഒരു കാലത്ത് വൻതോതിൽ കുരുമുളകും മഞ്ഞളും കയറ്റി അയച്ചു കൊണ്ടിരുന്ന നാട്ടിൽ ഇന്ന് പഴമയുടെ സുഗന്ധം പേറുന്ന വസ്‌തുക്കളാണ് വില്പനച്ചരക്ക്.

സിനഗോഗ്

കോമൺ വെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കമുള്ള സിനഗോഗിനു മുന്നിലാണ് ഞങ്ങളിപ്പോൾ. എഡി 1500ലാണ് ജൂതന്മാർ ഈ സിനഗോഗ് പണിയുന്നത്. എഡി 1662ലെ യുദ്ധത്തിൽ പാതി നശിപ്പിക്കപ്പെട്ട ഈ സിനഗോഗ് പിന്നീട്  ഡച്ചുകാർ പുതുക്കിപ്പണിതു. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും പണിത് ദീപ്തമാക്കിയ ഇവിടുത്തെ ഇന്‍റീരിയർ ആരെയും ആശ്ചര്യപ്പെടുത്തും. കൈ കൊണ്ട് പെയിന്‍റ് ചെയ്‌ത ചൈനീസ് ടൈലുകൾ, വലിയ ക്ലോക്ക് ടവർ, സ്വർണ്ണ കിരീടങ്ങൾ, ബെൽജിയത്തിൽ നിന്നും കൊണ്ടുവന്ന തൂക്കുവിളക്കുകൾ എന്നിവയൊക്കെ സിനഗോഗിന്‍റെ പ്രത്യേകതകളാണ്. പപ്പയുടെ നാടുകാണാൻ ഇസ്രയേലിൽ നിന്നും വന്ന ഒരു ജൂതപെൺകു ട്ടി ഞങ്ങൾക്കു മുന്നിലൂടെ കടന്നുപോയി. ചില്ലുവിളക്കുകൾ വെളിച്ചം വിതറുന്ന ജൂത സിനഗോഗിൽ അവൾ പ്രാർത്ഥനാമുഖവുമായി നിന്നു. ശനിയും ഞായറും ജൂതന്മാർക്ക് സാബത്ത് (അവധി ദിനം) ആണ്. അന്ന് സിനഗോഗിനും അവധിയാണ്.

ഡച്ച് പാലസ്

സിനഗോഗിന് തൊട്ടടുത്താണ് ഡച്ച്, കേരള സ്റ്റൈലിൽ പണിത ഡച്ച് പാലസ്. 1985-ൽ ആർക്കിയോളജിൽ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയമായി സംരക്ഷിക്കുന്ന ഇവിടെ അപൂർവ്വങ്ങളായ ചുവർ ചിത്രങ്ങളും ചരിത്ര രേഖകളുമുണ്ട്.

ജൈനക്ഷേത്രം

മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ സ്‌ഥിതിചെയ്യുന്ന ജൈനക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മട്ടാഞ്ചേരിക്കാർക്കിടയിൽ മഹാജൻവാഡി എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. അവിടെ വച്ചാണ് ഞങ്ങൾ പ്രഫുൽ ഭായിയെ പരിചയപ്പെടുന്നത്. ഇതിഹാസം പോലെ ജീവിക്കുന്ന ഒരു മനുഷ്യൻ. പത്തൊമ്പതു വർഷമായി ക്ഷേത്രപരിസരത്ത് പ്രാവുകൾക്ക് തീറ്റ നല്‌കുകയാണ് പ്രഫുൽ ഭായി ഷാ. ഒന്നും രണ്ടുമല്ല, 3000 പ്രാവുകൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.15നും 12.30നുമിടയിലാണ് പ്രാവൂട്ട്. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന പ്രഫുൽ ഭായിയും കുടുംബവും നമ്മെ അദ്ഭുതപ്പെടുത്തിക്കളയും. പ്രതിദിനം ഇരുപതു കിലോ ധാന്യമാണ് ഈ കുടുംബം ഇതിനായി ചെലവഴിക്കുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...