മഴ തകർത്തു പെയ്ത ആഴ്ചയ്ക്കൊടുവിൽ വന്ന ഒരു വെയിൽ ദിവസമായിരുന്നു ഞങ്ങൾ തുഷാരഗിരിയിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് പട്ടണത്തിൽ നിന്ന് 51 കിലോമീറ്റർ യാത്ര ചെയ്ത് വേണം ഇവിടെയെത്താൻ. കുന്നും മലയും അരുവിയും തോടും വയലുമെല്ലാം കണ്ടും കടന്നുമുള്ള യാത്ര, മഴ നനച്ചത് കൊണ്ട് ഭൂമിയാകെ പച്ചപുതച്ചിരിക്കുന്നു. ചാറ്റൽ മഴയുടെ തണുപ്പ് ബസിലേക്ക് കയറിവരുന്നുണ്ട്. ആ മഴയാത്രയിൽ കൂട്ടായി സുഹൃത്തുക്കൾ സുബിനും നജീബും.

തുഷാരഗിരിയിൽ ബസിറങ്ങുമ്പോൾ സമയം രാവിലെ എട്ടര. നല്ല തണുപ്പ്, ഞങ്ങൾ കണ്ടപ്പോൾ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്‍ററിലെ സെക്യൂരിറ്റി ഗാർഡുമാർ ഉറക്കകണ്ണുമായി കൗണ്ടറിൽ വന്നിരുന്നു. “മൂന്നു പേരും രണ്ട് സ്റ്റിൽ ക്യാമറയും.” ഞാൻ കൗണ്ടറിലെ കിളിവാതിലിലൂടെ കാശുനീട്ടി. “പിന്നെ ആ രജിസ്റ്ററിൽ പേരും വിലാസവും എഴുതണം.” ഗാർഡുമാരിലൊരാൾ പറഞ്ഞു. സെക്യൂരിറ്റി ക്ലിയറൻസ് കഴിഞ്ഞ് ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തുള്ള വഴിയിലേക്ക് നടന്നു. ദൂരെ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കേൾക്കാം.

“അതേ, ഇവിടെ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. ഒന്ന് ദേ ആ കാണുന്ന താഴത്തെ വെള്ളച്ചാട്ടം. അതിനുമുകളിൽ മറ്റൊരെണ്ണം. അത് കാണണേൽ മല കയറണം. പക്ഷേ മഴ പെയ്തതുകൊണ്ട് നല്ല വഴുക്കലും കാണും. മൂന്നാമത്തേത് കാണാൻ ഇപ്പോ പ്രായാസാ. മഴക്കാലത്ത് ആരും അങ്ങോട്ട് പോകാറില്ല.” പിന്നാലെ വന്ന സെക്യൂരിറ്റിക്കാരന്‍റെ മുന്നറിയിപ്പ്. എന്നാ പിന്നെ മൂന്നാമത്തേയും കണ്ടിട്ടേ ഇറങ്ങുന്നുള്ളൂ എന്ന് ഞങ്ങൾ മനസ്സിലുറച്ചു. വെറുതേ ഒരു വെള്ളച്ചാട്ടവും കണ്ട് തിരിച്ചു വരുന്നതിലും നല്ലതല്ലേ ഇത്തിരി അഡ്വഞ്ചറസ് ആകുന്നത്.

ഒരു ചെറുകുന്ന് കയറിയപ്പോൾ ഒന്നാമത്തെ വെള്ളച്ചാട്ടം കണ്ട് തുടങ്ങി. മഴക്കാലത്തിന്‍റെ രൗദ്രതയുണ്ട് വെള്ളച്ചാട്ടത്തിന്. വെള്ളത്തുള്ളികൾ പാറയിൽ തലതല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണ്. അത് ചാറ്റൽമഴപോലെ കാറ്റിൽ ഒഴുകിപരക്കുന്നുമുണ്ട്.

വെള്ളച്ചാട്ടത്തിന്‍റെ അടുത്ത് നിന്ന് ഒരു പടമെടുക്കണം. അടുത്ത് കണ്ട നനവില്ലാത്ത പാറയിൽ കാലുറപ്പിച്ചുവെച്ചു. പടങ്ങളെ ക്യാമറക്കുള്ളിലാക്കി. എടുക്കാനാകാത്ത അപകട ഫ്രയിമുകളെ മനസ്സൊപ്പിയെടുത്തു. അതങ്ങനെയാണ് ചില കാഴ്ചകൾ... ഫ്രെയിമിലൊതുക്കാൻ കഴിയില്ല. അപ്പോൾ മനസ്സ് വൈഡ് ലെൻസുപോലെ തുറന്ന് വെയ്ക്കും. എടുത്ത ഫ്രെയിമിനപ്പുറം എടുക്കാത്ത ഫ്രെയിമുകളുടെ സൗന്ദര്യം ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ആ വെള്ളച്ചാട്ടത്തിന് ചുവട്ടിൽ കുറേനേരം ഭ്രമിച്ചിരുത്തം കഴിഞ്ഞാണ് രണ്ടാമനെ തേടിയിറങ്ങിയത്.

രണ്ടാമത്തതിലെത്താൻ മലകയറ്റം മാത്രമല്ല, കുത്തിയൊലിച്ചു പോകുന്ന അരുവിയും കടക്കണം. അരുവിക്കപ്പുറം കൊടുംകാടാണ്. കുറച്ചു കയറി കിതച്ചു നിന്നപ്പോൾ തുരുമ്പു തിന്നുതീർത്ത ഒരു പഴയ ബോർഡ് കണ്ട് ഇടത്തോട്ട് തിരിയുക.

ഇടത്തോട്ട് തിരിയുന്നിടത്ത് കൗതുകമായി നിൽക്കുന്ന ഒരു മരമുണ്ട്. ഉള്ള് മുഴുവനും പൊള്ളയായിട്ടും ജീവന്‍റെ തുടിപ്പ് അറ്റ്പോകാതിരിക്കാൻ ആർത്തിയോടെ ജീവിക്കുന്ന ഒരു മരം. ഉള്ള് മണ്ണെടുക്കുമ്പോഴും ജീവിക്കാനുള്ള അവസാനത്തെ ആഗ്രഹവും ആർത്തിയും പ്രതീക്ഷയും ഈ മരം പങ്കുവയ്ക്കുന്നു. അറ്റുവീഴാറാകുമ്പോഴും ആകാശം സ്വപ്നം കാണുന്നു. ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ് ഈ മരം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...