മൺമറഞ്ഞു പോയ രാജാക്കന്മാരുടെ അടയാളങ്ങൾ പേറി ഇന്നും നമ്മുടെ ഭാരതത്തിൽ അനേകം രാജകൊട്ടാരങ്ങൾ ഉണ്ട്. അവയൊക്കെ കാണുമ്പോൾ എങ്ങനെയായിരുന്നു. അവരുടെ ജീവിത രീതികൾ എന്ന് ആലോചിച്ച് നമുക്കിപ്പോഴും അദ്ഭുതവും ആകാംക്ഷയും ഉണ്ടാകാറുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജകൊട്ടാരങ്ങൾ ഉള്ളത് രാജസ്‌ഥാനിൽ ആണെന്ന് തോന്നുന്നു. 1400-1500 കാലഘട്ടത്തിൽ നിർമ്മിച്ചു എന്ന് പറയപ്പെടുന്ന, പഴമയുടെ പ്രൗഢിയോടെ. ആധുനിക യുഗത്തിന്‍റെ മഞ്ചലിൽ കയറിപ്പറ്റിയ രാജസ്‌ഥാനിലെ നീമ്രാന ഫോർട്ട് പാലസ് എന്നൊരു രാജകൊട്ടാരത്തിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത്.

ഇന്ദ്രപ്രസ്ഥത്തിലെ മട്ടുപ്പാവിൽ ഇരുന്ന് ഒരു ലോംഗ് ഡ്രൈവ് ട്രിപ്പ് പ്ലാൻ ചെയ്യുന്ന ഞാനും സുഹൃത്ത് മീനാക്ഷി ശർമ്മയും. എങ്ങോട്ട് പോകും എന്നുള്ള ചോദ്യത്തിന് ഏറ്റവുമവസാനം ഉത്തരം കിട്ടി. ഡൽഹിയിൽ നിന്നും വെറും 120 കിലോമീറ്റർ ദൂരെയുളള രാജസ്ഥാനിലെ നീമ്രാന ഫോർട്ട് പാലസ് കാണാം. വെറും 2.30 മണിക്കൂർ യാത്ര.

രാജകൊട്ടാരങ്ങളുടെ കലവറയാണ് രാജസ്ഥാൻ. അതി പുരാതനമായ പാലസുകൾ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഉദയ്പൂർ, ജയ്സാൽമിർ, ജോധ്പൂർ, അജ്മീർ എന്നീ നഗരങ്ങൾ ഇവയിൽ പ്രധാനവുമാണ്. രാജസ്‌ഥാന്‍റെ തലസ്‌ഥാനമായ ജയ്പൂർ എന്ന് പറയുന്ന പിങ്ക് സിറ്റിയും വളരെ മനോഹരമാണ്. അവിടെയുള്ള എല്ലാ കെട്ടിടങ്ങളും പിങ്ക് നിറമായതു കൊണ്ട് കൂടിയാണ് അതിനു പിങ്ക് സിറ്റി എന്ന പേര് കൂടി കിട്ടിയത്.

പക്ഷേ ഞങ്ങൾ രണ്ട് കുടുംബങ്ങളുടെ യാത്ര അവിടെക്കൊന്നും ആയിരുന്നില്ലല്ലോ. നഗരത്തിരക്കിൽ നിന്നും ഒരിത്തിരി നേരത്തെക്കുള്ള രക്ഷപ്പെടൽ. മഞ്ഞിന്‍റെ കൈകളിൽ പിടയുന്ന സൂര്യനെ കണ്ട് ശിശിരവത്തിന്‍റെ തണുപ്പുകുപ്പായമണിഞ്ഞ ഡിസംബർ കൂടുതൽ സുന്ദരമായോ എന്നൊരു സംശയം. സമയം രാവിലെ 8 മണി ആയിട്ടും പകൽ കണ്ണ് മിഴിക്കാത്ത പോലെ.

യാത്ര തുടങ്ങുകയാണ്....

വണ്ടിയിലെ റേഡിയോ എഫ്എമിൽ നല്ല നല്ല പാട്ടുകൾ ഒഴുകി വരുന്നു. കൂട്ടത്തിൽ, കൂടെ ഉള്ളവരുടെ സംസാരവും. ഏതു കേൾക്കണമെന്നറിയാതെ ഞാനും. ഞങ്ങൾ ഡൽഹി കഴിഞ്ഞു ഹരിയാനയിലെ ഗുഡ്ഗാവ് വഴി മനേസർ എത്താറായി. തലേ ദിവസത്തെ ഉറക്കമില്ലായ്മയുടെ ക്ഷീണം കാരണം എപ്പോഴോ ഞാനും ഒന്നുറങ്ങിപ്പോയി. 18 കൊല്ലമായി എന്‍റെ കൂടെ ഉള്ള കൂട്ടുകാരി മീനാക്ഷി എന്നെ ചേർത്ത് പിടിച്ചു. എന്‍റെ നിദ്രയിൽ നുഴഞ്ഞു കേറിയ സ്വപ്നത്തെ അവൾ അലങ്കോലപ്പെടുത്തിയില്ല.

രാവിലെ ആരും പ്രഭാതഭക്ഷണം കഴിക്കാതെ വന്നത് കാരണം എല്ലാവർക്കും വിശക്കുന്നു എന്ന പരാതി വരാൻ തുടങ്ങി. സമയം ഏതാണ്ട് 10 മണി ആയിക്കാണും. ഒരു പഞ്ചാബി ധാബയുടെ മുമ്പിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സൂര്യനെ ഒരു നോക്ക് കണ്ടു. സൂര്യകിരണങ്ങൾ തഴുകിയപ്പോൾ ഒരു ഉന്മേഷം ഒക്കെ വന്നു. അത്യാവശ്യം വലിപ്പമുള്ള ആ ധാബയുടെ മുമ്പിൽ തന്നെ ഒരു സർദാറിന്‍റെയും സർദാർണിയുടെയും പ്രതിമ വളരെ സുന്ദരമായി ഉണ്ടാക്കി വച്ചിരിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...