മൂന്ന് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ദിനകരൻ ഇന്ന് മെന്‍റൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജ് ആവുകയാണ്. കഠിനമായ മാനസികപ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ പൂർണ്ണമായും അസുഖം ഭേദമായി എന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് ദിനകരനെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്.

ഭാര്യയും, മകനും മരുമകളും മൂന്ന് വയസ്സുള്ള പേരകുട്ടിയും ആശുപത്രിയിലെത്തിയിരുന്നു. താൻ ജീവിതത്തിൽ അധിക സമയവും ചിലവഴിക്കാൻ ഇഷ്‌ടപ്പെടുന്ന വീട്ടിലേയ്ക്ക് പോകുന്നതു തന്നെ ദിനകരനെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു.

ആശുപത്രിയിലെ ഔപചാരികതകൾ പൂർത്തിയാക്കാൻ 2 മണിക്കൂറോളം എടുത്തു. ദിനകരൻ വാർഡിൽ നിന്ന് പുറത്ത് കടന്നതും കുടുബാംഗങ്ങൾ എല്ലാവരും തന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ഭാര്യയുടെ കണ്ണ് നിറഞ്ഞത് ദിനകരൻ പ്രത്യേകം ശ്രദ്ധിച്ചു. പേരക്കുട്ടി ഓടിപ്പോയി അച്ഛഛനെ തൊട്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകി. പേരക്കുട്ടി തന്‍റെ കുഞ്ഞ് കൈകൾ കൊണ്ട് അതു തുടച്ച് കൊടുത്തപ്പോൾ എല്ലാവരും അതുവരെ അനുഭവിക്കാത്ത ഒരു വൈകാരികനുഭവത്തിലൂടെ കടന്നു പോയി.

ദിനകരന്‍റെ ഭാര്യ കവിത അദ്ദേഹത്തിന്‍റെ കാൽക്കൽ വീണ് വിങ്ങിപൊട്ടി.

“എനിക്ക് മാപ്പ് തരണം. ഞാൻ...”

ദിനകരൻ രണ്ട് കൈകൾ കൊണ്ടും ഭാര്യയെ പിടിച്ചെഴുന്നേൽപ്പിച്ചു. “നമുക്ക് പോകാം” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

സരിത കാരണമാണ് ദിനകരന് മാനസ്സിക ആഘാതം ഉണ്ടായത്. സരിതയുമായി ദിനകരൻ പരിചയപ്പെടുന്നത് 15 വർഷം മുമ്പാണ്. ഒരു ബന്ധുവിന്‍റെ കല്ല്യാണ വീട്ടിൽ വച്ചായിരുന്നു അത്. ആരു കണ്ടാലും നോക്കി നിന്നു പോകുന്ന സൗന്ദര്യമായിരുന്നു സരിതയുടേത്. ആ വശ്യത ആരേയും ആകർഷിക്കും.

അവളുടെ കല്ല്യാണം കഴിഞ്ഞിട്ട് 10 വർഷമായിരുന്നു. പക്ഷേ അഴകളവിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. 30 വസന്തങ്ങൾ കണ്ട ആളാണെന്നോ, രണ്ട് കുട്ടികളുടെ അമ്മയാണെന്നോ, കണ്ടാൽ ആരും തന്നെ പറയുമായിരുന്നില്ല. അവളുടെ കണ്ണുകളിൽ 18 കാരിയുടെ കുസൃതിയുണ്ടായിരുന്നോ?

കവിതയാണ് ദിനകരന് സരിതയെ പരിചയപ്പെടുത്തി കൊടുത്തത്.

“ഇതെന്‍റെ കൂട്ടുകാരിയാണ്. സരിത, എന്‍റെ അകന്ന ബന്ധു കൂടിയാണ്.”

“ഹലോ” സരിത ചിരിച്ചു കൊണ്ട് കൈ നീട്ടി.

“ഹായ്” ദിനകരൻ അവൾക്ക് കൈകൊടുത്തു.

തന്നിൽ തന്നെ ഒതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു ദിനകരന്. അൽപം നാണം കുണുങ്ങിയും ആയിരുന്നു, പക്ഷേ സരിത നേരെ തിരിച്ചാണ്. ഒരു കിലുക്കാം പെട്ടി തുറന്ന ഇടപെടുന്ന പ്രകൃതം. എവിടെ ചെന്നാലും സാന്നിദ്ധ്യം ആളുകൾ തിരിച്ചറിയുന്ന സ്വഭാവമായിരുന്നു അവളുടേത്.

സരിതയും കവിതയും തങ്ങളുടെ കുട്ടികാല ഓർമ്മകൾ അയവിറക്കുകയായിരുന്നു. ദിനകരൻ അതിനിടയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതു അധികം ഒച്ച വയ്‌ക്കാതെ.

“എടോ, നിന്‍റെ ഭർത്താവിനെ നീ വരിഞ്ഞുകെട്ടി വച്ചിരിക്കുകയാണോ. പുള്ളിക്കാരൻ അധികമൊന്നും സംസാരിക്കുന്നില്ലല്ലോ. എന്‍റെ ഭർത്താവ് ഇങ്ങനെയൊന്നുമല്ല കെട്ടോ, പെണ്ണുങ്ങളെ കാണുമ്പോഴാണ് പുള്ളി വായ തുറക്കുന്നത് തന്നെ...” സരിത ഉറക്കെ ചിരിച്ചു, കവിൾ ചുവന്നു.

“ഒന്നു പോടോ, ദിനകരേട്ടൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല.” കവിത സതിതയെ തമാശ രൂപത്തിൽ ഒന്ന് നുള്ളി. സരിത കവിതയോട് കാര്യമായി സംസാരിക്കുന്നതിനിടയിലും ഇടയ്‌ക്കിടയ്‌ക്ക് അവളുടെ നോട്ടം ദിനകരനിൽ ചെന്ന് പതിക്കുന്നുണ്ടായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...