ശില്പ കുളിച്ചൊരുങ്ങി തയ്യാറായി വന്ന ശേഷം 5 മാസം പ്രായമുള്ള സിയയെ മടിയിലിരുത്തി കൊഞ്ചിച്ചു കൊണ്ടിരുന്നു. അവൾ ജനിച്ച ശേഷം ഇന്നാദ്യമായി ഓഫീസിൽ പോവുകയായിരുന്നുവെങ്കിലും മോളെ പിരിഞ്ഞിരിക്കുന്നതിൽ ശില്പ അങ്ങേയറ്റം വേദനിച്ചു. പക്ഷേ അവധി കഴിഞ്ഞിരിക്കുന്നു. ഓഫീസിൽ പോയേ പറ്റൂ. ആറ് മാസത്തെ അവധിയായിരുന്നുവല്ലോ.

ശില്പ സിയയെ മടിയിലിരുത്തി കൊഞ്ചിക്കുന്നത് കണ്ടുകൊണ്ട് വന്ന മനീഷ് ചിരിച്ചു, “എന്തുപറ്റി?”

“മോളെ വിട്ടിട്ട് പോകാൻ മനസ്സു വരുന്നില്ലാ?” ശില്പ സിയയുടെ മുഖം സ്വന്തം മുഖത്തോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ ഐ ക്യാൻ അണ്ടർസ്റ്റാൻഡ്. പക്ഷേ സിയയെയോർത്ത് നീ ടെൻഷനടിക്കണ്ട. അമ്മയും അച്‌ഛനുമുണ്ടല്ലോ. പിന്നെ ലതചേച്ചിയുമുണ്ടല്ലോ. അവളിവിടെ സുഖമായി ഇരിക്കും. അല്ലേ മോളെ...” മനീഷ് സിയയുടെ കുഞ്ഞുകവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

മനീഷിന്‍റെ അച്‌ഛൻ ദിനേശനും അമ്മ സരസ്വതിയും ശില്പയെ ആശ്വസിപ്പിച്ചു. “ശില്പ, നീ വിഷമിക്കണ്ട. ഈ കുഞ്ഞിപ്പെണ്ണ് ഇവിടെ സുഖമായിരിക്കും. ഞങ്ങളുണ്ടല്ലോ.”

ഓഫീസിൽ പോകാൻ സമയമായതോടെ ശില്പ മനസ്സില്ലാമനസ്സോടെ സിയയെ അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം സങ്കടത്തോടെ ചിരിച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം ശില്പ  സിയയെ തിരിഞ്ഞു നോക്കി. തന്നെ ഉറ്റു നോക്കുന്ന ആ കുഞ്ഞു കണ്ണുകളെ നോക്കിയപ്പോൾ ശില്പയുടെ മനസ്സു പിടഞ്ഞു. കണ്ണുകളിൽ നനവു പടർന്നു. പക്ഷേ ഈ സമയത്ത് ഇത്രയും വികാരാധീനയായിട്ട് കാര്യമില്ലല്ലോ. ഓഫീസിൽ പോയേ പറ്റൂ.

അവൾ ബാഗും തൂക്കി മനീഷിനൊപ്പം കാറിൽ കയറി. വീട്ടിൽ നിന്നും 13 കിലോമീറ്റർ ദൂരത്തായിരുന്നു ശില്പയുടെ ഓഫീസ്. മനീഷിന്‍റേത് 8 കിലോമീറ്റർ ഇപ്പുറവുമായതിനാൽ അയാൾ അവളെ ബസ്സ്റ്റാന്‍റിൽ ഇറക്കി. വഴിയിലുടനീളം ഓഫീസിനെക്കുറിച്ചും സിയയെക്കുറിച്ചുമുള്ള ചിന്തകളിലുമായിരുന്നു ശില്പ. തിരക്കുപിടിച്ച ബസ്സായതിനാൽ അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ചിന്തകളിൽ മുഴുകിയിരുന്നതിനാൽ ആ നിലവിലുള്ള അസ്വസ്ഥതയും തിരക്കുമൊന്നും അവളെ തെല്ലും അലട്ടിയിരുന്നുമില്ല. അവളുടെ മനസ്സ് ആകുലതകൾ കൊണ്ട് നിറഞ്ഞു.

പ്രശസ്തമായ ഒരു കോസ്മെറ്റിക്ക് കമ്പനിയിലെ എക്സ്പോർട്ട് മാനേജരായിരുന്നു ശില്പ. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലി. ഹൃദ്യമായ സ്വഭാവവും പെരുമാറ്റവും കൊണ്ട് വീട്ടിലും ഓഫീസിലുമായുള്ള അവളുടെ ജീവിതം ഇതുവരെ സുഖകരമായാണ് പോയിക്കൊണ്ടിരുന്നത്. പക്ഷേ ഇന്ന് എന്തു കൊണ്ടോ സിയയുടെ ജനനശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു കൊണ്ടിരുന്നു.

ഓഫീസിലെത്തിയ ശില്പ അൽപം ജാള്യതയോടെ ചുറ്റിലും കണ്ണോടിച്ചു. പഴയ സഹപ്രവർത്തകരിൽ ചിലർ ഓടി വന്ന് ശില്പയെ അഭിനന്ദിച്ചു. മകളുടെ വിവരങ്ങൾ ആരാഞ്ഞ ശേഷം അവർ സ്വസ്ഥാനങ്ങളിൽ പോയി ജോലിയിൽ മുഴുകി. ഏറെ ഉത്തരവാദിത്വങ്ങളുള്ള ചുമതലയായിരുന്നു ശില്പ വഹിച്ചിരുന്നത്. ഓരോ പ്രൊഡക്റ്റും അതുവരെ അപ്രൂവ് ചെയ്തിരുന്നത് ശില്പയാണ്.

ജോലിയിലുള്ള അവളുടെ പ്രാഗത്ഭ്യത്തിലും അർപ്പണ മനോഭാവത്തിലും ബോസ് ശുഭ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അവളുടെ കഴിവിലുള്ള ആത്മവിശ്വാസം മൂലം സ്വന്തം ചില ഉത്തരവാദിത്തങ്ങളും കൂടി ശുഭ ശില്പയെ ഏൽപിക്കുമായിരുന്നു. അവൾ അതൊക്കെ സന്തോഷപൂർവ്വം ചെയ്ത് കൊടുക്കുകയും ചെയ്യുമായിരുന്നു. അത്തരം സന്ദർഭങ്ങളിലൊക്കെ ശുഭ അവളെ അഭിനന്ദിക്കും. “ശില്പ നീ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയും ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമായിരുന്നു. നീയുള്ളതു കൊണ്ട് ടെൻഷനില്ല. വെൽഡൺ ഡിയർ.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...