ഭർത്താവിന്‍റെ മനസ്സിൽ കടന്നു കൂടാൻ ഒരെളുപ്പവഴിയുണ്ട്. അദ്ദേഹത്തിനിഷ്‌ടപ്പെട്ട നല്ല ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ മതി.” അമ്മയും അമ്മൂമ്മയും ടിവി സീരിയലുകളും പഠിപ്പിച്ച പാഠങ്ങൾ മനസ്സിൽ ഉരുവിട്ടുകൊണ്ടാണ് നവവിവാഹിതയായ ഞാൻ ഭർത്താവിനൊപ്പം അന്യനാട്ടിലെത്തിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് ഇതൊന്നുമല്ല സത്യാവസ്‌ഥയെന്ന് ഞാൻ മനസ്സിലാക്കുന്നത്. രുചിയുള്ള ഭക്ഷണമുണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇവിടെ ഭക്ഷണം തയ്യാറാക്കാനുള്ള ഗ്യാസ് സിലിണ്ടർ കണ്ടെത്തുകയെന്നത്.

വിവാഹത്തിനു മുമ്പ് അദ്ദേഹം തനിച്ച് താമസിച്ചിരുന്നതിനാൽ ഭക്ഷണം സ്‌ഥിരം ഹോട്ടലിൽ നിന്നാണ് കഴിച്ചിരുന്നത്. അതുകൊണ്ട് ഗ്യാസ് കണക്ഷനെക്കുറിച്ചൊന്നും ചിന്തിച്ച് തല പുകയ്ക്കേണ്ടി വന്നിട്ടുമില്ല. പക്ഷേ ഇതിപ്പോ ഞങ്ങൾരണ്ടാളില്ലേ? വീട്ടിൽ തീ പുകയ്‌ക്കാതെ പറ്റുമോ? ആഴ്‌ചകളോളം ഗ്യാസ് ഏജൻസിയുടെ പടി കയറിയിറങ്ങിയും എണ്ണമറ്റ കടലാസ്സുകൾ പൂരിപ്പിച്ചു കൊടുത്തും ഒരു കണക്കിനു ഗ്യാസ് കണക്ഷൻ തരപ്പെടുത്തി.

ആദ്യമായതുകൊണ്ട് നിയമപ്രകാരം ഒരു സിലിണ്ടർ എന്നതായിരുന്നു ഇവിടത്തെ കണക്ക്. പക്ഷേ ഈ സിലിണ്ടർ ക്ഷാമം അന്നെനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല. ഒരൊറ്റ സിലിണ്ടർ കൊണ്ട് ഓണം ആഘോഷിക്കാം എന്നതായിരുന്നു അവസ്‌ഥ. ഹൽവ, പായസം അങ്ങനെ എന്തെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ ഇല്ലാത്ത ദിവസ ങ്ങൾ ചുരുക്കമായിരുന്നു.

പുതിയ സിലിണ്ടർ പാചകവുമായി രണ്ട് മാസം കടന്നുപോയത് അറിഞ്ഞതേയില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചായ തയ്യാറാക്കാനായി വെള്ളം അടുപ്പത്തു വച്ചു. ഫ്യൂസാവുന്ന ബൾബുപോലെ അടുപ്പ് ചിമ്മിക്കൊണ്ടിരുന്നു.

സിലിണ്ടർ പണിമുടക്ക് പ്രഖ്യാപനം നടത്തുകയാണ്. സിലിണ്ടർ നന്നായി കുലുക്കി ഞാനൊരു കണക്കിന് ചായയും പ്രാതലും തയ്യാറാക്കി. വൈകുന്നേരമാകുമ്പോഴേക്കും പുതിയ സിലിണ്ടർ കിട്ടുമായിരിക്കും ഞാൻ ആശ്വസിച്ചു. ഗ്യാസ് സിലിണ്ടറെത്താൻ കുറഞ്ഞതു 2-3 ദിവസം താമസമെടുക്കും. ബുക്കിംഗിനു വിളിച്ചപ്പോൾ ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിച്ച മറുപടി ഈ വിധമായിരുന്നു. തെല്ലൊരു ആശങ്കയോടെയാണ് ഞാൻ ഓഫീസിലേക്ക് തിരിച്ചത്.

രാത്രിയിൽ ഭക്ഷണം പാകം ചെയ്യാൻ ഒരു നിർവ്വാഹവുമില്ലാതെ വന്നപ്പോൾ ഇന്നത്തെ ഭക്ഷണം ഹോട്ടലിൽ നിന്നാവാമെന്ന് ഭർത്താവ് നിർദ്ദേശിച്ചു. ഞങ്ങൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. സിലിണ്ടർ തീർന്നാൽ ഇങ്ങനെയും ചില ഗുണങ്ങളുണ്ടല്ലോ വല്ലാത്ത സന്തോഷം തോന്നി.

സിലിണ്ടർ തീർന്നെന്നു കരുതി അലമുറയിടേണ്ട കാര്യമൊന്നുമില്ല. ഭക്ഷണം പുറത്തു നിന്നാക്കിയാൽ പോരെ. എന്നാൽ ബിൽ കണ്ട് അദ്ദേഹത്തിന്‍റെ മുഖം വിവർണ്ണമായി. ഒരു കാര്യം വ്യക്‌തമാണ്. കടലാസ്സിൽ കനമുള്ള അക്കങ്ങളായിരിക്കും! ഇതൊക്കെ വെറും ആമുഖമായിരുന്നു.

ശരിക്കുമുള്ള കഥ തുടങ്ങിയതു പിറ്റേന്നായിരുന്നു. സിലിണ്ടർ തീർന്ന സ്‌ഥിതിക്ക് ബ്രഡ്‌ഡും ബട്ടറും കൊണ്ട് അദ്ദേഹം പ്രാതൽ ഒപ്പിക്കുമെന്നും എനിക്ക് അടുക്കളയുടെ പടി പോലും കാണേണ്ടി വരില്ലെന്നുമൊക്കെ ഞാൻ വെറുതെ മനക്കോട്ട കെട്ടി. പക്ഷേ സംഭവിച്ചത് നേർ വിപരീതമായിരുന്നു. അതിരാവിലെ തന്നെ അദ്ദേഹമെന്നെ കുലുക്കി ഉണർത്തി. എന്നോടു ഇരുചക്രവാഹനത്തിന്‍റെ പിൻസീറ്റിലിരിക്കാൻ പറഞ്ഞു. കയ്യിൽ ആ ഒഴിഞ്ഞ സിലിണ്ടറും പിടിച്ചേൽപ്പിച്ചു. വണ്ടി നേരെ റീഫിൽ സ്‌റ്റേഷനിലേക്കു വിട്ടു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...