സമയചക്രം പലവട്ടം കറങ്ങിക്കഴിഞ്ഞു. എനിക്കൊരു കുടുംബമായി, നിനക്കും. മനസിൽ പ്രേമമുണ്ടായിരുന്നത് ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇതിനർത്ഥം ഞാനെന്‍റെ കുടുംബത്തോട് വഞ്ചന ചെയ്യുമെന്നോ, നിന്നെ കാണുന്നതിനോ നിന്നെ ലഭിക്കുന്നതിനോ വേണ്ടി അസ്വസ്ഥനാവുന്നു എന്നോ അല്ല. എന്‍റെ പരിമിതികളെ അവഗണിക്കാൻ സാധിക്കുമോ? ഇതു ശരിയാണോ? എനിക്കെന്തെങ്കിലും പിഴവു സംഭവിക്കുമോ?

പ്രണയിക്കുക എന്നതു കൊണ്ടുദ്ദേശിക്കുന്നത് ആരുടെയെങ്കിലും വിശ്വാസം തകർത്ത് സ്വയം സുഖിക്കുകയെന്നല്ലല്ലോ? ഞാൻ സന്തുഷ്ടനാണ്. വളരെയേറെ. നിന്‍റെ കൂടെ ജീവിക്കുമായിരുന്നെങ്കിൽ ഞാൻ എത്ര സന്തുഷ്ടനാകുമായിരുന്നോ അതിലേറെ സംതൃപ്തമാണ് ഇപ്പോൾ അവളോടൊത്തുള്ള ജീവിതം.

പിന്നെയെന്താണെന്നറിയില്ല ഇന്ദ്രിയങ്ങൾ വഴി തെറ്റിപ്പോകുന്നത്. നീ എന്നെ കാണാതെ അസ്വസ്ഥനാണെന്നതാണ് ഈ വഴി തെറ്റലിനു കാരണം. രാപകൽ നീയെന്നെക്കുറിച്ച് ആലോചിക്കുന്നില്ലേ. ഞാനുമായി കൂടിക്കാഴ്ച നടത്തുവാനാഗ്രഹിക്കുന്നില്ലേ? നീയെന്‍റെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കുന്നു. ഞാനിന്ന് ഉത്തരവാദിത്തങ്ങളിൽ നിന്നും പുറം തിരിയുവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ നീയുമായി മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നു. എന്നാലവസാനം ഈ ചെയ്തികളെക്കുറിച്ചോർത്ത് കോപാകുലനുമാകുന്നു. എന്താണെനിക്കിങ്ങനെ സംഭവിക്കുന്നത്?

ഞാനെന്‍റെ കുടുംബത്തെ ഉപേക്ഷിക്കുവാനാഗ്രഹിക്കുന്നില്ല. അവർ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. നീയും ഈ വിഷമസ്ഥിതിയിൽ കുടുങ്ങിയിരിക്കുകയാണോ, നിനക്കു മുന്നിലും യാതൊരു മാർഗ്ഗവുമില്ലെ, എന്നെ അസ്വസ്ഥനാക്കുന്നതെന്തിനാണ്?

അവനവനു വേണ്ടിയാണ് എല്ലാവരും ജീവിക്കുന്നത്. അവനവന്‍റെ സുഖത്തിനു വേണ്ടിയാണ് പ്രയത്നിക്കുന്നത്. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയെന്നതാണ് യഥാർത്ഥ ജീവിതം. പലപ്പോഴും സ്വയം നഷ്ടപ്പെട്ടു പോകുന്നു. വിചിത്രമാണ് മനസ്സിന്‍റെ ഈ അവസ്‌ഥ. ജീവിത യാഥാർത്ഥ്യവുമായി ഒരു കളിതമാശ അപരാധമാണെന്നറിയാം. അതാണിപ്പോൾ ഞാൻ ചെയ്യുന്നത്.

“മതി, ഇനിയെഴുതുന്നതു നിർത്തൂ.” അടുക്കള ഭാഗത്തു നിന്നുയർന്നു വന്ന നമ്രതയുടെ തീക്ഷ്ണസ്വരം കേട്ട് പെട്ടെന്ന് വികാസിന്‍റെ പേനയൊന്നിളകി. അയാളപ്പോൾ ഏകാഗ്ര ചിത്തനായിരുന്നു.

“ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ? എനിക്ക് വിശന്നിട്ടു വയ്യ. നിങ്ങളുടെ ഈ എഴുത്തുകുത്ത് കഴിഞ്ഞു വേണം എനിക്കിത്തിരി ഭക്ഷണം കഴിക്കാൻ.” നമ്രത ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തി വയ്ക്കുന്നതിനിടയിൽ പറഞ്ഞു.

എഴുത്തവസാനിച്ചു. പക്ഷേ മനസ്സിൽ കഴിഞ്ഞു പോയ ചിത്രങ്ങൾ പൊങ്ങി വന്നിരുന്നു. ഇവയെ ആധാരമാക്കിയാണ് വികാസ് പുതിയ നോവലെഴുതിക്കൊണ്ടിരുന്നത്. അയാൾ മനസ്സില്ലാമനസ്സോടെ ഡൈനിംഗ് ടേബിളിനടുത്തിട്ടിരിക്കുന്ന കസേരയിൽ പോയിരുന്നു.

“പ്രസിദ്ധീകരണക്കാർക്ക് മറ്റന്നാൾ കൊടുക്കേണ്ടതാ. അൽപം താമസിച്ചാൽ വെള്ളത്തിൽ വരച്ച വര പോലെയാകും.” വികാസ് തന്‍റെ പ്ലേറ്റ് അടുത്തേക്ക് നീക്കിക്കൊണ്ട് പറഞ്ഞു.

“ശരിയാണ്. എന്നാൽ ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമല്ലേ. അപ്പോഴല്ലേ ബുദ്ധി പ്രവർത്തിക്കൂ” നമ്രത വളരെ സ്നേഹത്തോടെ വികാസിന്‍റെ മുടി തലോടിക്കൊണ്ട് പറഞ്ഞു.

“ശരി, ഇപ്പോഴെന്താണെഴുതിക്കൊണ്ടിരിക്കുന്നതെന്നു പറയൂ. അതെക്കുറിച്ചൊന്നും പറയാറില്ലല്ലോ?” വികാസ് ഒന്ന് പരിഭ്രമിച്ചു. നമ്രത തന്‍റെ ജീവിതത്തെ ചികയുകയാണോ എന്ന് അയാൾക്കു തോന്നി. അവളോട് എന്താ പറയുക.

“പുതുമയുള്ളതൊന്നുമില്ല. ചിക്കിച്ചികഞ്ഞ ഭാഗങ്ങൾ പുതിയ രീതിയിൽ, പുതിയ ശബ്ദങ്ങൾ ചേർത്ത് വിളമ്പുന്നു എന്നു മാത്രം.”

“കഥാംശങ്ങൾ യാഥാർത്ഥ്യം തന്നെയായിരിക്കും. ഈ ശബ്ദങ്ങൾ തന്നെയായിരിക്കും. കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. അങ്ങനെയെങ്കിൽ എന്തു നല്ല കഥയാണെഴുതിയിരിക്കുന്നത് എന്നാളുകൾക്ക് തോന്നും.” നമ്രതയുടെ വാക്കുകൾ വികാസിന്‍റെ മനസ്സിന്‍റെ ഭാരം വർദ്ധിപ്പിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...