ഷോപ്പിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് സുമിതയ്ക്ക് ദാഹം തോന്നിയത്. ഷോപ്പിംഗ് മാളിനു പുറത്തുള്ള കോഫി ഷോപ്പിലേക്ക് അവൾ നടന്നു. വലിയ തിരക്കില്ലാത്ത ഷോപ്പ്. അവിടെ ഇരുന്ന് സ്വസ്ഥമായി ഒരു കോഫിയും സാൻവിച്ചും കഴിക്കാം. കുട്ടികൾ രാത്രിയേ വീട്ടിലെത്തൂ. അവർ പിക്നിക്കിന് പോയിരിക്കുകയാണല്ലോ. വീട്ടിൽ ഓടിയെത്തിയിട്ട് കാര്യമില്ല. സുമിത കോഫി ഷോപ്പിലെ രണ്ട് സീറ്റുള്ള ടേബിളിനരികിൽ ഇരുന്നു.

ശശാങ്ക് എപ്പോഴാണോ ഇന്നും വീട്ടിലെത്തുക. അവൾ ആലോചനയോടെ വാച്ചിലേക്ക് നോക്കി. സമയം 3 മണി ആയതേ ഉള്ളൂ.

വീട്ടിൽ തന്നെയാണ് സുമിതയുടെ ലോകം. ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അവളുടെ ദിവസങ്ങളെല്ലാം. ദിനചര്യകൾ പോലും അങ്ങനെയാണ്. ഇതിനിടയിൽ അപൂർവ്വമായി വീണുകിട്ടുന്ന ഇതു പോലുള്ള ദിനങ്ങൾ.

അവൾ ഷോപ്പിൽ കോഫി ഓർഡർ ചെയ്തതേയുള്ളൂ. ഫോൺ റിംഗ് ചെയ്യുന്നു. ശശാങ്കാണ്.

“നീ എവിടെയാ?” കക്ഷി തിരക്കിലാണെന്ന് ശബ്ദം കേട്ടാൽ അറിയാം.

“ഞാൻ പുറത്തു തന്നെ. ഇപ്പോൾ വീട്ടിൽ എത്തും.”

“ശരി, നീ നാലു മണിക്ക് വീട്ടിൽ എത്തണം. രാമദാസ് വരും. ഒരു ഫയൽ അവിടെ മേശപ്പുറത്തിരുപ്പുണ്ട്. അത് എടുത്ത് കൊടുത്തുവിടണം.” ഇത്രയും പറഞ്ഞിട്ട് അയാൾ ഫോൺ കട്ട് ചെയ്‌തു.

എന്തെങ്കിലും ഒരു സ്നേഹവാക്ക് പറഞ്ഞിട്ട് വയ്‌ക്കാമല്ലോ ശശാങ്കിന്? ഇതെന്തു സ്വഭാവമാണിത്? സുമിത അൽപം ഈർഷ്യയോടെ മനസ്സിലോർത്തു. ജോലിത്തിരക്കു കൂടിയാൽ പിന്നെ ഭാര്യയോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാൻ പറ്റില്ലെന്നാണോ?

വിവാഹത്തിന്‍റെ ആദ്യനാളുകളിൽ കാമുകനെപ്പോലെ തന്നെ ചുറ്റിപ്പറ്റി സദാ നടക്കാൻ കൊതിച്ചിരുന്ന ശശാങ്കിനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്. കാലം മുന്നേറുമ്പോൾ, ജീവിത പ്രാരബ്ധദമേറുമ്പോൾ മനസ്സിലെ പ്രണയഭാവങ്ങളും അസ്തമിക്കുമെന്നാണോ? ആവി പറക്കുന്ന കോഫിയും വെജ് സാൻവിച്ചും മുന്നിൽ വന്നു. അതു കണ്ടപ്പോൾ ശശാങ്കിനോടുള്ള നീരസം വഴിമാറി. നല്ല വിശപ്പും ദാഹവും തോന്നിയതിനാൽ ഭക്ഷണം കണ്ടപ്പോൾ മനസ്സിലെ മൂഡ് ഓഫ് പെട്ടെന്ന് പോയ് മറഞ്ഞു.

കോഫി ഒന്നു സിപ്പ് ചെയ്‌തതേയുള്ളൂ. അപ്പോഴാണ് പരിചിതമായ ഒരു സ്വരം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ അദ്ഭുതപ്പെട്ടുപോയി.

മധ്യവയസ്സ്കനായ ഒരു പുരുഷനൊപ്പം ഇരിക്കുന്ന ആ സ്ത്രീ...? അത് മാൻവി ആണല്ലോ.

അവളെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു. കോളേജിലെ കൂട്ടുകാരിയെന്നു പറയാൻ പറ്റില്ല. എങ്കിലും ക്ലാസ് മേറ്റ് ആയിരുന്നല്ലോ. മാത്രമല്ല കോളേജിൽ ഫേയ്മസ് ആയിരുന്നു മാൻവി. അവളെ കണ്ടപ്പോൾ ഓർമ്മകൾ ഒരു നിമിഷം പിന്നാക്കമോടി. ഞാൻ അന്നറിയുന്ന മാൻവി സ്വാതന്ത്യ്ര പ്രേമിയായിരുന്നു. സ്വാതന്ത്യ്രം എന്നാൽ തനിക്കിഷ്ടമുള്ള പോലെ ജീവിക്കാനുള്ള താൽപര്യമാണ് മുന്നിൽ നിന്നത്. കൂട്ടുകൂടിയും തിന്നും മദിച്ചും പ്രേമിച്ചും അവൾ ജീവിതം ആസ്വദിക്കാൻ തുടങ്ങിയതാണ്. ഒരു ടെൻഷനുമില്ലാതെ പഠനം മാത്രമായി നടന്ന ആ കാലം എന്തു രസമായിരുന്നു.

പഠിക്കാനും കൂട്ടുകൂടി നടക്കാനുമുള്ള അവസരങ്ങൾ ധാരാളം. രണ്ടും താൻ പ്രയോജനപ്പെടുത്തിയിരുന്നു. മാൻവിയാകട്ടെ ജീവിതം ആഘോഷിക്കാൻ ഉള്ളത് മാത്രം എന്ന ചിന്തയിലായിരുന്നു. പഠനത്തിന് അവൾ ഒരു പ്രാധാന്യവും കൊടുത്തില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...