മാഡം എങ്ങോട്ടാ പോകേണ്ടത്? “കോണൗട്ട് പ്ലേസ്. എത്ര രൂപയാകും?”

“ഞങ്ങൾ മീറ്റർ ചാർജേ എടുക്കൂ. മാഡം. യാത്രക്കാരെ പറ്റിച്ച് പണമുണ്ടാക്കുന്ന ഓട്ടോക്കാരെ പോലെയല്ല ഞങ്ങൾ. ന്യായമായതേ ഈടാക്കൂ.” സുമുഖനായ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ നിന്നും തല പുറത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ ഓട്ടോയിൽ കയറിയിരുന്നു. അയാൾ ഓട്ടോ സ്റ്റാർട്ടാക്കി.

“മാഡം, ഞങ്ങൾ കൊള്ളയടിക്കുന്നവരല്ല.”

ഓട്ടോറിക്ഷക്കാർക്കു മേൽ ചാർത്തപ്പെട്ട കളങ്കം മായ്ച്ചു കളയാനുളള ശ്രമമാണോ ഇയാൾക്ക്. എന്നു വിചാരിച്ചുകൊണ്ട് ഞാൻ അലക്ഷ്യമായി പുറത്തേ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു.

“കഷ്ടപ്പാടുകൾ ഏറെ സഹിച്ച് വളർന്നവനാണ് ഞാൻ. പക്ഷേ ഒരു രൂപ കൂടുതൽ ആരുടേയും കയ്യിൽ നിന്നും അമിതമായി ഈടാക്കില്ല. എനിക്ക് സ്വന്തമായി വീടും ഓട്ടോയുമുണ്ട്.” അയാൾ വാതോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ഡൽഹിക്ക് തൊട്ടടുത്തുള്ള ഗുഡ്ഗാവിലാണ് അയാളുടെ വീടെന്നും സ്വന്തമായി കൃഷിയും കാര്യങ്ങളുമുള്ള കുടുംബമാണെന്നും വിദ്യാസമ്പന്നനാണെന്നുമൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ അയാൾ പറഞ്ഞു.

“ഈ ഓട്ടോ നിങ്ങളുടെ സ്വന്തമാണോ?” എന്തെങ്കിലും ചോദിച്ചുകളയാമെന്ന വ്യാജേന ഞാനയാളോട് ചോദിച്ചു.

“പിന്നല്ലാതെ, ലോണെടുത്ത് വാങ്ങിയതാ. ലോണെല്ലാം അടച്ചു തീർത്തു. ഇനി ഉടൻ തന്നെ ഒരു ടാക്സി വാങ്ങണം.” അയാൾ അഭിമാനപൂർവ്വം എന്നെ നോക്കി ചിരിച്ചു.

“അത്രയ്ക്കും പണം കയ്യിലുണ്ടോ?” അയാളുടെ സാമ്പത്തിക ഭദ്രതയെ അളന്നുകളയാമെന്ന മട്ടിൽ ഞാൻ ചോദിച്ചു.

“എല്ലാം സത്യസന്ധമായി സമ്പാദിച്ചതാ മാഡം. ഞാൻ ഓട്ടോ ഓടിക്കുക മാത്രമല്ല. വിദേശ ടൂറിസ്റ്റുകളെ കൊണ്ടുപോയി ഓരോ സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇത് കണ്ടോ മാഡം, ഈ ഓട്ടോയിൽ നിറയെ മാപ്പ് ഒട്ടിച്ചു വച്ചിരിക്കുന്നത്.

ടൂറിസ്റ്റുകൾ രാവിലെ ഓട്ടോയിൽ കയറിയാൽ പിന്നെ വൈകുന്നേരമേ ഇറങ്ങൂ. ഞാനവരെ മുഴുവൻ ഡൽഹിയും കാണിച്ചേ വിടുകയുള്ളൂ. അവർക്കും സന്തോഷം എനിക്കും സന്തോഷം. എനിക്ക് നല്ല വരുമാനവുമാകും. ചിലർ 10 ഉം 20 ഉം ഡോളർ കൂടുതൽ തരും.” എനിക്ക് എത്തേണ്ട സ്ഥലമായപ്പോൾ അയാൾ വണ്ടി നിർത്തി പിന്നിൽ തിരിഞ്ഞ് മീറ്ററിൽ നോക്കി.

“എത്രയായി.”

“42 രൂപ.” അയാൾ പറഞ്ഞു.

“ദാ 50 രൂപ ചേഞ്ചില്ല.” ബാഗിൽ നിന്നും 50 രൂപാനോട്ടെടുത്ത് ഞാൻ അയാളുടെ നേർക്ക് നീട്ടി.

“അയ്യോ മാഡം രാവിലയല്ലെ? എന്‍റെ കയ്യിൽ ചേഞ്ചില്ല. മാഡം ബാഗിൽ ഒന്നു കൂടി നോക്ക്, ചില്ലറ കാണും.”

“ഇല്ലാ”

“എങ്കിൽ വിട്ടുകള മാഡം. പിന്നെ എപ്പോഴങ്കിലും മാഡം ഈ ഓട്ടോയിൽ കയറിയാൽ മതി. അപ്പോ കണക്ക് ശരിയാക്കാം.” ഓട്ടോക്കാരൻ 50 രൂപയും വാങ്ങി പോക്കറ്റിലിട്ടു.

“അതെങ്ങനെ ശരിയാകും. മര്യാദയ്ക്ക് ബാക്കി താടോ.” എനിക്ക് അരിശം വന്നു.

“മാഡം 5-6 രൂപയ്ക്കു വേണ്ടിയാണോ ഈ തർക്കം. ഞാൻ ഇവിടെയുള്ള ആള് തന്നെയാ, എന്‍റെ കയ്യിൽ ചില്ലറയില്ല.”

“പണത്തിന്‍റെ കാര്യമല്ല. നിങ്ങൾ ചെയ്യുന്നത് ന്യായമല്ലല്ലോ.” ഞാനയാളോട് കയർത്തു.

“എന്താ മാഡം ഇത്. മറ്റു വല്ല ഓട്ടോക്കാരായിരുന്നുവെങ്കിൽ ഇത്രയും ദൂരം ഓടിയതിന് 60- 70 രൂപ വാങ്ങിയേനെ, അറിയാമോ?” ഓട്ടോക്കാരൻ അയാളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...