നിനച്ചിരിക്കാതെയാണ് അഞ്ജനയുടെ വീട്ടിലേക്ക് ഭൂകമ്പങ്ങൾ കടന്നുവരുന്നത്. അന്നൊരു മനോഹരമായ പ്രഭാതമായിരുന്നു. അഞ്ജന പതിവുള്ള മോണിംഗ് വാക്കിന് പുറത്തുപോയ നേരം. അനിയൻ അഭിലാഷും അച്ഛനും ഉണർന്നിട്ടേയില്ല. അപ്പോഴാണ് തിരുവനന്തപുരത്തു നിന്ന് അഞ്ജനയുടെ ഇളയ അമ്മായിയുടെ ഫോൺ വരുന്നത്. അഞ്ജലിയുടെ അമ്മ സരോജം ഓടിച്ചെന്ന് ഫോൺ എടുത്തു. അവരുടെ ഏറ്റവും ഇളയ മകൾ സ്വാതിയുടെ വിവാഹം തീരുമാനിച്ചു എന്നതായിരുന്നു വാർത്ത.
സാധാരണയായി സരോജം അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം ചെയ്യും. മിക്കവാറും അടുക്കളയിൽ തിരക്കിലാവും. എന്നാൽ അന്ന് അതിരാവിലെ തന്നെ സ്വാതിയുടെ വിവാഹം നിശ്ചയിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ സരോജം ആകെ അസ്വസ്ഥയായി. സ്വാതിയാകട്ടെ അഞ്ജലിയെക്കാൾ 10- 12 വയസ്സിന് ഇളയതുമാണ്. സരോജത്തിന് രാഘവൻനായരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
ദേ, ഞാൻ പറയുന്നത് ഒന്നു കേൾക്കുന്നുണ്ടോ, ഈ കുംഭകർണ്ണ സേവയൊന്നു മതിയാകൂ.
എണീക്കാം, പക്ഷേ ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. രാഘവൻ നായർ പാതി ഉറക്കത്തിൽ പറഞ്ഞു.
തരാം… അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ചായയുടെ വിചാരം മാത്രമല്ലേയുള്ളൂ. ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് സമയമുണ്ടോ?
എന്താ കാര്യം? വെറുതെ അതും ഇതും പറഞ്ഞ് സമയം കളയാതെ കാര്യം എന്തെന്ന് പറയൂ സരോജം. രാഘവൻ നായർക്ക് ദേഷ്യം വന്നു.
പ്രശ്നമൊന്നുമില്ല… നിങ്ങളുടെ കുഞ്ഞി പെങ്ങൾ ഇന്ദിരയുടെ ഏറ്റവും ഇളയ മകളായ സ്വാതിയുടെ വിവാഹവും നിശ്ചയിച്ചുവെന്ന്. സരോജം രാഘവൻ നായരെ കുറ്റപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു.
ആഹാ… സന്തോഷമുള്ള കാര്യമാണല്ലോ. ആദ്യം എന്തെങ്കിലും മധുരം തരൂ. അതിനുശേഷം ചായ ഉണ്ടാക്കിയാൽ മതി. രാഘവൻ നായർ ഉറക്കെ പറഞ്ഞു.
മധുര പലഹാരം തരാനോ? നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ? ഇളയ പെങ്ങളുടെ മൂന്നാമത്തെ മകളുടെ വിവാഹം വരെ തീരുമാനമായി. ഇവിടെ ഒരുത്തി ഉണ്ടല്ലോ. സ്വാതിയെക്കാൾ 10- 12 വയസ്സിന് മൂത്തതായി.
ഓ! അപ്പോഴേക്കും തുടങ്ങി താരതമ്യം ചെയ്യൽ. സ്വാതി എവിടെ? നമ്മുടെ അഞ്ജന എവിടെ? സൗന്ദര്യവും ശമ്പളവും ബംഗ്ലാവും കാറും എന്നുവേണ്ട എന്തെല്ലാം സൗകര്യങ്ങൾ ആണ് അഞ്ചുവിന്. നീ വിഷമിക്കാതെ ഇരിക്കൂ. നമ്മുടെ അഞ്ജനയെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ എത്തും. സ്വാതിയെ അഞ്ജനയുമായി ഉപമിച്ചല്ലോ എന്നോർക്കുമ്പോൾ തന്നെ എനിക്ക് ശരിക്കും ചിരി വരുന്നു. രാഘവൻ നായർ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടയ്ക്ക് പറഞ്ഞു.
എന്നുവരും നിങ്ങളുടെ രാജകുമാരൻ? ഇതൊക്കെ കണ്ടും കേട്ടും എനിക്ക് തലവേദന തുടങ്ങി. സരോജം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.
പിന്നെ ഞാനെന്തു ചെയ്യാനാണ്? അഞ്ജനയ്ക്കു വേണ്ടി വരന്മാരെ വരിവരിയായി നിർത്തണമോ? നിർത്തിയാൽ തന്നെ നിങ്ങൾക്ക് ഇഷ്ടമായാലല്ലേ? വിദ്യാഭ്യാസം കുറവാണ്, ജീവിതം നിലവാരം താഴ്ന്നതാണ്, കൂട്ടുകുടുംബമാണ്, ഒറ്റ മകനായാൽ ഉത്തരവാദിത്വം കൂടും, ഇനി ഇതൊക്കെ ശരിയായാൽ തന്നെ പേഴ്സണാലിറ്റി ഇല്ല എന്ന സ്ഥിരം പരാതിയും.





