എംബിഎ കഴിഞ്ഞയുടനെ കാമ്പസ് സെലക്ഷൻ വഴി ബാംഗ്ലൂരിൽ ഒരു വൻകിട കമ്പനിയിൽ എനിക്ക് ജോലി കിട്ടി. താമസിക്കുന്നതിനായി സിറ്റിയിൽ തന്നെ അൽപം മുന്തിയ അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തിരുന്നു. ജോലി കിട്ടിയതറിഞ്ഞതു മുതൽ അച്‌ഛനുമമ്മയും എനിക്കുവേണ്ടി പെണ്ണന്വേഷിച്ചു തുടങ്ങി. ഒടുവിൽ അന്വേഷണം ഒരു കേണലിന്‍റെ സുന്ദരിയായ മകളിലെത്തി ചേർന്നു. കുടുംബങ്ങൾ തമ്മിൽ നല്ല ചേർച്ച. കുഴപ്പമില്ലെന്ന് ഗ്രീൻ സിഗ്നൽ കിട്ടിയതോടെ വിവാഹ തീരുമാനത്തിനായി അച്‌ഛനും അമ്മയും എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു. സിറ്റിയിലെ വലിയൊരു മാളിൽ വച്ച് ഞാനെന്‍റെ പ്രതിശ്രുത വധുവിനെ ആദ്യമായി കണ്ടു. ഒറ്റനോട്ടത്തിൽ അവളെന്‍റെ മനസ്സിൽ പച്ച കുത്തിയപോലെ പതിഞ്ഞിരുന്നു.

സുഹാനാ!!

ഞങ്ങളൊരുമിച്ച് ഒരു റസ്റ്റോറന്‍റിൽ കയറി പനീർ കട്‍ലറ്റും പനീർ ചില്ലിയും ചൂട് കോഫിയും ആസ്വദിച്ച് കഴിച്ചു. റസ്റ്റോറന്‍റിലെ അന്തരീക്ഷം സുഹാനയ്ക്ക് ഏറെയിഷ്‌ടമായി. ഞങ്ങൾ അവിടെയിരുന്ന് മനസ്സു തുറന്നു.

“ഞാനൊരു ഭക്ഷണപ്രിയനാണ്. പ്രത്യേകിച്ചും നോർത്തിന്ത്യൻ ഫുഡ് എനിക്ക് വീക്കനെസ്സാണ്” ഞാൻ സുഹാനയോട് പറഞ്ഞു.

“എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.” അതുവരെ ഞാൻ പറയുന്നതിന് മാത്രം ചെറു വാക്കുകളിൽ മറുപടി പറഞ്ഞിരുന്ന സുഹാന അൽപം മടിയോടെ പറഞ്ഞു.

“ഷുവർ പറയൂ, ആരെയെങ്കിലും ഇഷ്‌ടപ്പെടുന്നുണ്ടോ? അഫയർ! മറ്റെന്തെങ്കിലും?” ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അൽപനേരം കൊണ്ട് വെളുത്തു മെലിഞ്ഞ നാണം കുണുങ്ങിയായ ആ സുന്ദരിയെ ഞാൻ മനസ്സുകൊണ്ട് സ്വന്തമാക്കി കഴിഞ്ഞിരുന്നുവല്ലോ!

“എനിക്ക് കുക്കിംഗ് അറിയില്ല. ഒരു ചായയുണ്ടാക്കാൻ പോലുമറിയില്ല. വീട്ടിൽ പാചകം ചെയ്യാൻ കുക്കുണ്ട്” സുഹാന കുറ്റസമ്മതം നടത്തുംപോലെ തലകുനിച്ചു കൊണ്ട് പറഞ്ഞു. ഒരു പക്ഷേ എന്‍റെ പരിഭ്രമം കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“നോ പ്രോബ്ലം. ഒരു കുക്കിനെ വയ്‌ക്കാം. അത് വലിയ കാര്യമല്ല.” അവളുടെ സൗന്ദര്യം അടുക്കളയിലെ ചൂടേറ്റ് മങ്ങലേൽക്കരുതെന്ന ചിന്തയിലും അവളെ നഷ്‌ടപ്പെടരുതെന്ന ധാരണയിലും ഞാൻ ഉടനടി മറുപടി പറഞ്ഞു.

എന്‍റെ ഓകെ റിപ്പോർട്ടിനെ തുടർന്ന് വിവാഹ തീയതി കുറിക്കപ്പെട്ടു. 30 ദിവസത്തിനുള്ളിൽ സുഹാന എന്‍റെ പ്രിയ പത്നി ഹൃദയേശ്വരി, ഹംറ്റി ശർമ്മ കി ദുൽഹനിയയായി മാറി. ഞങ്ങൾ മൈസൂറിലും കൂർഗിലും പോയി ഹണിമൂൺ ആഘോഷിച്ചു.

“കുക്കിനെ വച്ച ശേഷമേ ഞാൻ ബാംഗ്ലൂരിൽ വരൂ,” സുഹാന ഒരു നിബന്ധന മുന്നോട്ടു വച്ചു.

ഞാൻ ഓഫീസിലെ മുഴുവൻ കൂട്ടുകാരോടും വിവാഹ വിശേഷം ആവേശത്തോടെ വിളമ്പി. അവരിൽ രണ്ട് കൂട്ടുകാർ ഞാൻ താമസിക്കുന്ന അതേ കോംപ്ലക്സിൽ തന്നെയുള്ള അപ്പാർട്ടുമെന്‍റുകളിലായിരുന്നു താമസം. സെക്യൂരിറ്റി ഓഫീസിൽ ചെന്ന് വേഗം ഒരു കുക്കിനെ സംഘടിപ്പിച്ച് തരാനാവശ്യപ്പെട്ടു.

പിറ്റേ ദിവസം അതിരാവിലെ അടുക്കളക്കാരി ഹാജരായി. അവധി ദിവസമായതിനാൽ ഞാൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുതിയ അടുക്കളക്കാരിയുടെ രംഗപ്രവേശം. ഞാൻ അടുക്കളക്കാരിയെ അടിമുടി വീക്ഷിച്ചു. മെലിഞ്ഞ് ഇരുണ്ട ഒരു ചെറുപ്പക്കാരി വലിയ കണ്ണുകൾ. മൊത്തത്തിൽ ഒരു സുന്ദരി. ചുളുങ്ങിയതാണെങ്കിലും നല്ല വൃത്തിയുള്ള സൽവാർ കമ്മീസായിരുന്നു അവളുടെ വേഷം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...