“ഇന്നെന്താ? ഭവതി വലിയ സന്തോഷത്തിലാണല്ലോ?” നിഷിമയുടെ മുഖത്തെ പ്രകാശം കണ്ട് ആനന്ദ് ചോദിച്ചു.

“കാര്യമൊക്കെയുണ്ട്. കേട്ടാൽ ആനന്ദിനും സന്തോഷമാവും.”

“എങ്കിൽ താമസിക്കണ്ട. കേൾക്കട്ടേ വിശേഷം.”

“നാളെ രാവിലെയുള്ള ട്രെയിനിൽ നകുലേട്ടൻ വരുന്നു. രാവിലെ തന്നെ ചേട്ടനെ കൊണ്ടുവരാൻ സ്‌റ്റേഷനിൽ പോകണം. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.”

“അതുകൊള്ളാമല്ലോ, ആദ്യമായാണ് നിന്‍റെ വീട്ടിൽ നിന്ന് ഒരാൾ അതിഥിയായി വരുന്നത്. അച്‌ഛൻറയും അമ്മയുടെയും പിണക്കമൊക്കെ മാറിയോ?"

“ആനന്ദ്, അച്‌ഛനുമമ്മയുമല്ല, നകുലേട്ടനല്ലേ വരുന്നത്.”

“അതല്ല, ഇവിടെ വരുന്നതിനു മുമ്പ് അവരുടെ സമ്മതം വാങ്ങിയിട്ടുണ്ടാവുമല്ലോ.”

“എന്‍റെ വീട്ടിൽ നിന്നും ഏട്ടൻ വരുന്നുവെന്ന് പറയുമ്പോഴും വേണോ പരിഹാസം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആദ്യമായി ഒരാൾ വരുന്നതാണ്. അതും ഇഷ്‌ടപ്പെട്ടില്ലേ,” കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു നിഷിമ.

“എന്തായിത് നിഷിമാ, ഈ ഒരു നിസ്സാര കാര്യത്തെച്ചൊല്ലി ഇന്നത്തെ വൈകുന്നേരം നശിപ്പിക്കണോ?” ആനന്ദ് അവളെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.

“ശരി” കണ്ണു തുടച്ചു കൊണ്ട് അവൾ പറഞ്ഞു, “എന്നാൽ ഇന്ന് പുറത്തു പോകാം. ഒന്നു ചുറ്റിയിട്ടു വരാം.”

“ശരി, മഹാറാണിയുടെ ആജ്‌ഞ പോലെ" ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു.

ഓഫീസിൽ നിന്ന് ക്ഷീണിച്ചാണ് ആനന്ദ് വന്നത്. അയാൾ വാച്ചിലേക്ക് നോക്കി. സമയം എട്ടുമണി. ഒരു ചൂട് ചായയും കുടിച്ച് ടിവിയുടെ മുന്നിൽ ഇരിക്കാം എന്നു വിചാരിച്ചതാണ്. ഇനിയും തിരക്കിലൂടെ വണ്ടി ഓടിക്കാൻ അയാൾക്ക് മടുപ്പ് തോന്നി. പക്ഷേ, നിഷിമയ്ക്ക് പുറത്തു പോവാൻ ഇഷ്ട‌മാണെങ്കിൽ അങ്ങനെ തന്നെ അവളുടെ സന്തോഷമല്ലേ പ്രധാനം... നിഷിമ പോകാൻ തയ്യാറാവുകയായിരുന്നു. അയാൾ തനിയെ ഉണ്ടാക്കിയ ചായയുമായി ടിവിയുടെ മൂന്നിലെത്തി. അപ്പോൾ അയാളുടെ മനസ്സു നിറയെ പഴയ ആ ദിനങ്ങളായിരുന്നു. ഇപ്പോഴും അത് തെളിഞ്ഞ ഓർമ്മയിൽ ഉണ്ട്.

ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഓഫീസിലെ എല്ലാവരുടേയും കൂടെ പോയതാണ്. പെട്ടെന്നാണ് ഒരു പെൺകുട്ടി മുന്നിലെത്തിയത്. ഇത്രയും സുന്ദരിയായ പെണ്ണോ? താൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നുപോയി. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് നോക്കുമ്പോൾ, അവളിലായിരുന്നു സകലരുടേയും ശ്രദ്ധ.

ഓഫീസിലെ സീനിയർ പിള്ളസാർ വന്നതും മീറ്റിംഗ് തുടങ്ങി. നവാഗതരെ പരിചയപ്പെടുത്തുന്ന സമയമെത്തി. നിഷിമ എന്ന പേരും സുന്ദരമായ ആ മുഖവും മാത്രമാണ് താൻ കേട്ടത്.

“ഏതു ലോകത്തിലാണ്, ആനന്ദ്?" പിള്ളസാർ ചുമലിൽ തട്ടിയപ്പോഴാണ് താൻ ശ്രദ്ധിച്ചത്.

“നിഷിമയെ തന്‍റെ സെക്ഷനിലേക്കാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.” ഒരു കള്ളച്ചിരിയോടെ സാർ പറഞ്ഞു.

“കഴിഞ്ഞില്ലേ, ആനന്ദിന്‍റെ ജോലി." പുറകിൽ നിന്നാരോ തന്നെ കളിയാക്കി.

വളരെ പെട്ടെന്നു തന്നെ ആനന്ദും നിഷിമയും അടുത്തു. സൗന്ദര്യത്തോടൊപ്പം ബുദ്ധിസാമർത്ഥ്യവും അവൾക്കുണ്ടെന്ന് ആനന്ദിന് മനസ്സിലായി. ഓഫീസിനു പുറത്തും അവർ കൂടുതൽ സമയം ചെലവിടാൻ തുടങ്ങി.

ആ ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ തന്നെ അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു. നിഷിമയുമായി അടുത്തു തുടങ്ങിയപ്പോൾ തന്നെ അയാൾ പതിവായി ഡയറി എഴുതിത്തുടങ്ങി. എന്നും അവളുടെ ഓരോ ഗുണവും അയാൾ കൃത്യമായി കുറിച്ചിടും. വേഷത്തിലും ഭാവത്തിലും അയാൾ മുമ്പ് ഒരിക്കലുമില്ലാത്ത ശ്രദ്ധ കാണിച്ചു തുടങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...