നാളുകൾക്കു മുമ്പ് എറണാകുളം ജില്ലയിലെ ഒരു നാട്ടിൻപുറത്ത് നടന്ന സംഭവമാണ്, പ്ലസ്ടു വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടി. ബാത്ത്റൂമിൽ കയറി വസ്ത്രം മാറി ഷവർ തുറന്ന് കുളിച്ചു തുടങ്ങി. ദേഹത്ത് സോപ്പു പതച്ച് കഴുത്തുയർത്തി തേച്ചു നിന്നപ്പോഴാണ് ബാത്ത്റൂമിന്‍റെ വെന്‍റിലേഷനിൽ എന്തോ ഒന്നിരിക്കുന്നത് അവൾ കണ്ടത്. അതൊരു ക്യാമറ ഫോണാണ് എന്നറിഞ്ഞതോടെ അലറിവിളിച്ചുകൊണ്ട് അവൾ പുറത്തേക്കോടി. മകളുടെ കരച്ചിലും പേടിയും കണ്ട് കാര്യം തിരക്കിയ അമ്മയും കരച്ചിലോടു കരച്ചിൽ. പെൺകുട്ടിയുടെ അച്ഛനും കുറേ കൂട്ടുകാരും മൊബൈൽ പരിശോധിച്ചു. ഒരച്ഛനും കാണാനിഷ്ടപ്പെടാത്ത കാഴ്ചകളാണ് മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു പിതാവ്.

ഈ മൊബൈൽ ഫോണിന്‍റെ ഉടമയാര് എന്ന അന്വേഷണമാണ് നാട്ടുകാരെ പിന്നെ ഞെട്ടിച്ചത്. പെൺകുട്ടിയുടെ അച്ഛന്‍റെ അനിയന്‍റെ മകൻ. ആരുടെ മകനായാലെന്താ, വൃത്തികേടു കാണിച്ചവനെ ഓടിച്ചിട്ടിടിക്കുകയായിരുന്നു നാട്ടുകാർ. ആ പയ്യന്‍റെ മാതാപിതാക്കൾ പോലും നാട്ടുകാരുടെ കൂടെക്കൂടി. എന്തൊക്കെയുണ്ടായിട്ടെന്ത്, മൊബൈലിൽ നഗ്നത ചിത്രീകരിക്കപ്പെട്ട പെൺകുട്ടി ഇപ്പോൾ കൂട്ടുകാരോട് പോലും മിണ്ടാറില്ല.

കിലുക്കാംപെട്ടി പോലെ വീട്ടിലും സ്കൂളിലും ഓടിച്ചാടി നടന്ന ആ പെൺകുട്ടി ഇന്ന് വിഷാദരോഗിയാണ്. സ്വന്തം സഹോദരന്‍റെ വിവേകമില്ലായ്മയുടേയും ക്രൂരതയുടേയും ഇര.

പഠനത്തിൽ മാത്രമല്ല, നൃത്തത്തിലും സംഗീതത്തിലുമൊക്കെ മുൻപന്തിയിലായിരുന്നു രശ്മി. നല്ല സ്വഭാവും പെരുമാറ്റവും കാരണം അവൾ സകലർക്കും പ്രിയങ്കരിയാണ്. പലപ്പോഴും മുതിർന്നവർ രശ്മിയെ പ്രശംസിക്കുന്നതു കേൾക്കുമ്പോൾ മറ്റു കുട്ടികൾക്ക് അവളോട് അസൂയ തോന്നാറുമുണ്ട്.

എന്നാൽ യാദൃശ്ചികമായി ഒരു ദിവസം രശ്മിയുടെ നഗ്നചിത്രം ഇന്‍റർനെറ്റിൽ കാണാനിടയായ വിവരം കൂട്ടുകാരി സൂചിപ്പിച്ചപ്പോൾ രശ്മി ഞെട്ടിപ്പോയി. ആദ്യം അവൾക്ക് വിശ്വാസിക്കാനായില്ല. പക്ഷേ സംഭവം വാസ്തവമാണെന്നറിഞ്ഞപ്പോൾ രശ്മി തകർന്നുപോയി. ഇതെങ്ങനെ സംഭവിച്ചു? മൊബൈൽ ക്യാമറയാണ് വില്ലനായത്. ഇത്തരം സംഭവങ്ങളിലെ ഇരകൾ മിക്കപ്പോഴും സ്ത്രീകളാണ്.

ആലപ്പുഴയിലെ മൂന്നു പ്ലസ് ടു വിദ്യാർത്ഥിനികൾ ക്ലാസ്സ് മുറിയിൽ ആത്മഹത്യ ചെയ്തു. നാടിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച ഈ വാർത്ത പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്നു. പെൺകുട്ടികളോടു പ്രണയം നടിച്ച രണ്ടു യുവാക്കൾ അവരുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ അവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി.

കണ്ണുകൾ പിന്നാലെ...

തേവരയിൽ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഫ്ളാറ്റിലും അരങ്ങേറി ഇത്തരം ഒരു മൊബൈൽ അഭ്യാസം. രാത്രി എട്ടരയോടെ രണ്ടാം നിലയിലുള്ള കുളിമുറിയിൽ കുളിക്കുകയായിരുന്നു പെൺകുട്ടി. പുറത്ത് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ പാരപ്പറ്റിനു മുകളിൽ മൊബൈലുമായി നിൽക്കുന്നു ഒരു അപരിചതൻ. പെൺകുട്ടി ഭയന്നു നിലവിളിച്ചു. ബഹളം കേട്ടതോടെ അയാൾ ഓടിരക്ഷപ്പെടുകയും ചെയ്തു. ഇത്തരം കേസുകളിൽ നടപടിയുണ്ടാകാനുള്ള സാധ്യത വിരളമായതിനാൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയില്ല. എന്നാൽ അയാൾ കുളിമുറിയിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാവോ എന്ന ആശങ്കയായി പെൺകുട്ടികൾക്കും കുടുംബത്തിനും. മുമ്പൊക്കെ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചായിരുന്നു മൊബൈൽ ശല്യക്കാരുടെ അഭ്യാസമെങ്കിൽ ഇപ്പോൾ വീടുകളിൽ പോലും അരങ്ങേറുന്നു. ക്യാമറയിൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ നിമിഷനേരത്തിനകം മറ്റു മൊബൈലുകളിലേക്ക് പ്രചരിത്തിട്ടുണ്ടാവുമെന്നതും ആശങ്ക ജനിപ്പിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...