മാസങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജകുടിയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തിയത് സന്തോഷാശ്രുക്കളോടെയാണ് ലോകം കണ്ടുനിന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) അസാധാരണമാംവിധം നീണ്ട വാസത്തിന് ശേഷമായിരുന്നു അവരുടെ മടക്കം. സുനിത വില്യംസും മറ്റ് മൂന്ന് ബഹിരാകാശയാത്രികരും സഞ്ചരിച്ച ബഹിരാകാശ പേടകം ഫ്ളോറിഡയ്ക്ക് സമീപമുള്ള കടലിൽ വിജയകരമായി ഇറക്കുകയായിരുന്നു. മനുഷ്യരാശിയുടെ മഹത്തായ വിജയമായി ഈ നിമിഷം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വാസ്തവത്തിൽ ഈ യാത്ര മുഴുവൻ ക്ഷമയുടെ ഒരു ഇതിഹാസമായി മാറിയിരിക്കുന്നു. സുനിത വില്യംസിന്‍റെയും ബാരി ബുച്ച് വിൽമോറിന്‍റെയും ഈ യാത്ര യഥാർത്ഥത്തിൽ 10 മാസം മുമ്പാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിന് ശേഷം അവർ തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ സാങ്കേതിക കാരണങ്ങളാൽ തിരിച്ചുവരവ് വൈകി.

കഴിഞ്ഞ സെപ്റ്റംബറിൽ 60 വയസ്സ് തികഞ്ഞ സുനിത വില്യംസ് അന്താരാഷ്ട്രതലത്തിൽ പ്രശസ്‌തയായ രണ്ടാമത്തെ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയാണ്.“താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു.” എന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി സുനിതയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

നാസയുടെ സ്പേസ് എക്സ‌് പ്രോഗ്രാമിന് കീഴിൽ ഈ മടക്കയാത്ര തത്സമയം സംപ്രേഷണം ചെയ്‌തു. ഇത് ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. 2022 ഡിസംബർ 15-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് സുനിത വില്യംസ് തന്‍റെ ബഹിരാകാശ യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അതിലൊന്നാണ് അവരുടെ ബഹിരാകാശ പേടകത്തിന്‍റെ താപ കവചത്തിലെ പ്രശ്നം. ഈ പ്രശ്‌നം കാരണം മടക്കയാത്ര വൈകി ഐഎസ്എസിൽ കൂടുതൽ സമയം തങ്ങേണ്ടി വന്നു.

സുനിത വില്യംസിന്‍റെ യാത്ര

അവരുടെ വ്യക്തിപരമായ നേട്ടം മാത്രമല്ല ലോകമെമ്പാടുമുളള ആളുകൾക്ക് പ്രചോദനവും അഭിമാനത്തിന്‍റെ നിമിഷവുമാണ്. കഠിനാധ്വാനം, സമർപ്പണം, ധൈര്യം എന്നിവ ഉണ്ടെങ്കിൽ നമുക്ക് ഏത് വെല്ലുവിളിയെയും നേരിടാനും നമ്മുടെ ലക്ഷ്യങ്ങൾ നേടാനും കഴിയുമെന്ന സന്ദേശം ഈ യാത്ര നൽകുന്നു.

ഇതിനുപുറമെ സുനിതയുടെ ഈ നേട്ടം സ്ത്രീകൾക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും ഒരു പ്രചോദനം കൂടിയാണ്. ബഹിരാകാശത്ത് സുനിത വില്യംസിന് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു അവയിൽ ചിലത് താഴെ പറയുന്നവയാണ്.

സാങ്കേതിക പ്രശ്‌നങ്ങൾ

ബഹിരാകാശ പേടകത്തിന്‍റെ താപ കവചത്തിൽ പ്രശ്‌നമുണ്ടായിരുന്നു. അത് മടക്കയാത്ര വൈകിപ്പിച്ചു. ബഹിരാകാശത്ത് ആശയവിനിമയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. അതുമൂലം സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നതിലും ദൗത്യ നിർവ്വഹണത്തിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

ജീവൻരക്ഷാ സംവിധാനത്തിലെ പ്രശ്നം

ബഹിരാകാശ പേടകത്തിന്‍റെ ജീവൻരക്ഷാ സംവിധാനത്തിൽ പ്രശ്‌നം നേരിട്ടു. ഇത് സുനിതയുടേയും സഹയാത്രികന്‍റെയും ആരോഗ്യത്തേയും സുരക്ഷയേയും കുറിച്ച് ആശങ്ക ഉയർത്തി.

ശാരീരിക പ്രശ്നങ്ങൾ

ബഹിരാകാശത്ത് ഗുരുത്വാകർഷണബലം കുറഞ്ഞതിനാൽ പേശികൾ വേദനിക്കാൻ തുടങ്ങി.

ഉറക്ക പ്രശ്‌നങ്ങൾ

ബഹിരാകാശത്ത് ഉറക്ക പ്രശ്‌നങ്ങൾ നേരിട്ടു. അതുമൂലം ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെട്ടു. ബഹിരാകാശത്ത് ദഹനപ്രശ്‌നങ്ങൾ നേരിട്ടതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...