പ്രണയ വിവാഹമായാലും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായാലും പെൺകുട്ടികളെ സംബന്ധിച്ച് ഭർത്താവിന്‍റെ വീട് ഒരു അപരിചിത ഇടമായിരിക്കും. ഇതൊരു വലിയ പ്രശ്നമായി മാറുന്നത് ഭർത്താവിന്‍റെ വീട്ടുകാരെക്കുറിച്ച് പെൺകുട്ടിയുടെ മനസ്സിൽ നെഗറ്റീവ് ചിന്തകളുണ്ടാകുമ്പോഴാണ്. ഈ സാഹചര്യത്തിൽ ചില പെൺകുട്ടികളെങ്കിലും യാതൊരു അടിസ്‌ഥാനവുമില്ലാതെ ഭർതൃവീട്ടിലെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു തുടങ്ങും.

ഇതേപ്പറ്റി മാര്യേജ് കൗൺസിലറായ നയന പറയുന്നതിങ്ങനെയാണ്. “ഭർതൃവീട്ടുകാരെക്കുറിച്ച് പെൺകുട്ടികളുടെ മനസ്സിൽ ആശങ്ക രൂപപ്പെടുന്നത് സ്വഭാവികമായ കാര്യമാണ്. പക്ഷേ പലപ്പോഴും ഈ ആശങ്ക കൂടികൂടി വന്ന് പെൺകുട്ടികൾ ചില മുൻവിധികളിൽ ചെന്നെത്തും. ഭർത്താവിന്‍റെ വീട്ടുകാർ ഈ സാഹചര്യത്തിൽ തന്നോട് എങ്ങനെയുള്ള പെരുമാറ്റമാകും കാഴ്ചവയ്‌ക്കുകയെന്ന്. ഭൂരിഭാഗം പേരും നെഗറ്റീവായി തന്നെ ചിന്തിക്കും. ഇതിന് 2 കാരണങ്ങളുണ്ട്. ഒന്ന് ഭർതൃവീട്ടിലെ എല്ലാ കുടുംബാംഗങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് പെൺകുട്ടിയ്ക്ക് മുൻക്കൂട്ടി നല്ല പരിചയമുണ്ടായിരിക്കുമെന്നതാണ്. അല്ലെങ്കിൽ ഭാവി ഭർത്താവിന്‍റെ വീട്ടുകാരെക്കുറിച്ച് ഒന്നും അറിയില്ലെന്നതാണ്.” ഈ രണ്ട് സ്ഥിതിയിലും പല തരത്തിലുള്ള ചിന്തകളാവും അവളുടെ മനസ്സിൽ രൂപം കൊള്ളുക.

സ്വയം അഡ്ജസ്റ്റ് ചെയ്യാനാവില്ലെന്ന ഭയം

ഭർതൃവീട്ടിലെ അംഗങ്ങളെപ്പറ്റിയും അവരുടെ സ്വഭാവരീതികളെപ്പറ്റിയും പുതുതായി എത്തുന്ന പെൺകുട്ടി അജ്തയായിരിക്കും. അതുകൊണ്ട് ഭർതൃവീട്ടിലെ ഏതെങ്കിലും കുടുംബാംഗത്തോട് സ്വന്തം ഇഷ്‌ടങ്ങളും താൽപര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ പറയാൻ പെൺകുട്ടിയ്ക്ക് സങ്കോചം തോന്നാം. അതുപോലെ അമ്മായിയമ്മ എന്ത് പറഞ്ഞാലും ഇഷ്‌ടമല്ലെങ്കിൽ കൂടി അതങ്ങ് സമ്മതിക്കും. മനസ്സിലുള്ള കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാനാവാതെ നവവധു വീർപ്പുമുട്ടും. അതവളെ കടുത്ത നിരാശയിലേക്കാവും നയിക്കുക.

“വിവാഹത്തിന്‍റെ തുടക്ക നാളുകളിൽ ഇത്തരം പ്രയാസം എല്ലാ പെൺകുട്ടികളും നേരിടാറുണ്ട്. പക്ഷേ അത് സ്‌ഥായിയാകണമെന്നില്ല. എന്തെങ്കിലും കാര്യത്തെപ്പറ്റി സ്വന്തം അഭിപ്രായം പറയുന്നത് തെറ്റല്ല. സ്വന്തം അഭിപ്രായം ഏറ്റവം നല്ല രീതിയിൽ പ്രസന്‍റ് ചെയ്യുകയാണെങ്കിൽ ചുറ്റുമുള്ളവർ അതിന് പ്രാധാന്യം കൊടുക്കുക തന്നെ ചെയ്യും. ഭർതൃവീട്ടുകാരുമായി പതിയെ തുറന്ന് ഇടപ്പെടാനുള്ള ശ്രമങ്ങൾ പെൺകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകണം. എന്നാൽ സ്വന്തം അഭിപ്രായം പറയുന്നത്  ആരും അംഗീകരിക്കില്ലെന്ന ധാരണയിലെത്തുന്നത് വിഡ്ഢിത്തരമാണ്.” മാര്യേജ് കൗൺസിലർ നയന പറയുന്നു.

സ്വാതന്ത്യ്രം നഷ്ടപ്പെടുമെന്ന ഭയം

വിവാഹശേഷം സ്വന്തം വീട്ടിലെ പോലെയുള്ള സ്വാതന്ത്യ്രം ഭർത്താവിന്‍റെ വീട്ടിൽ കിട്ടുമോയെന്ന കാര്യം വിവാഹത്തിന് മുമ്പ് പല പെൺകുട്ടികളുടേയും മനസ്സിൽ ഉണ്ടാകുന്ന ഒരു ചിന്തയാണ്. അതേക്കുറിച്ച് നയന പറയുന്നതിങ്ങനെയാണ്, “വിവാഹമെന്നത് പുതിയ ബന്ധങ്ങളുടെ രൂപം കൊള്ളൽ കൂടിയാണ്. അല്ലാതെ തടവിലാക്കപ്പെടുന്ന സ്‌ഥിതി വിശേഷമല്ല. പുതിയ ബന്ധങ്ങൾക്ക് പുതിയ കുറെ പ്രതീക്ഷകളുണ്ടാകും. അതൊക്കെ പൂർത്തികരിക്കേണ്ടതും ആവശ്യമാണ്. ഓരോ പുതിയ ബന്ധവും പരസ്പരം മനസ്സിലാക്കാനും പരസ്പരമുള്ള പ്രതീക്ഷകളെ പൂർത്തീകരിക്കാനും കഴിയുന്നത്ര ഉറപ്പുള്ളതാക്കണം. ഈ ഉത്തരവാദിത്തം പെൺകുട്ടികളുടേത് മാത്രമല്ല മറിച്ച് ഭർതൃ കുടുംബാംഗങ്ങളും നവവധുവിന്‍റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കണം.”

പെൺകുട്ടികളെ പിടികൂടുന്ന ഒരു പ്രധാനപ്പെട്ട ആശങ്കയാണ് വസ്ത്രധാരണം. സ്വന്തമിഷ്ടമനുസരിച്ച് വസ്‌ത്രങ്ങൾ അണിയാനും ഭക്ഷണം കഴിക്കാനും കറങ്ങാനും മറ്റും ഭർതൃവീട്ടുകാർ വിലക്കേർപ്പെടുത്തുമോയെന്ന ആശങ്കപ്പെടുന്നവരായിരിക്കും കൂടുതൽപ്പേരും. എന്തിനേറെ എന്തെങ്കിലും ചെയ്യണമെങ്കിൽ ചിലർക്കെങ്കിലും അമ്മായിയമ്മയുടെയോ അമ്മായിയച്ഛന്‍റെയോ മുൻകൂട്ടിയുള്ള അനുമതി തേടേണ്ടി വരും. അങ്ങനെയാണെങ്കിൽ മുതിർന്നവരുടെ അനുമതി തേടുന്നതിൽ എന്താണ് തെറ്റുള്ളത്? സ്വന്തം വീട്ടിലായാലും എന്തെങ്കിലും ചെയ്യും മുമ്പേ മാതാപിതാക്കളുടെ അഭിപ്രായം പെൺകുട്ടികൾ ചോദിക്കാറില്ലേ?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...