ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോർണിയയിൽ നിന്ന് നിയമവും പഠിച്ചു. 2017ൽ അമേരിക്കൻ സെനറ്ററായി കാലിഫോർണിയയിൽ ചുമതലയേറ്റു.

ഭാരതീയ വംശജരായ നിരവധി പ്രമുഖർ അമേരിക്കയിൽ ഉന്നത പദവികളിലെത്തിയിട്ടുണ്ട്. പക്ഷേ കമലാ ഹാരിസ് എന്ന സ്ത്രീ വ്യത്യസ്തയാണ്. അമേരിക്കൻ പ്രസിഡന്‍റായ ഡൊണാൾഡ് ട്രംപിനും ഉള്ളിന്‍റെ ഉള്ളിൽ ഇവർ ഡെയ്ഞ്ചറസ് ആണെന്ന ചിന്ത ജനിപ്പിക്കാൻ കഴിഞ്ഞ വനിത. ഇവരുടെ കുടുംബബന്ധം, ഇങ്ങ് ദക്ഷിണേന്ത്യയിലേക്ക് വരെ നീളുമ്പോൾ ഇന്ത്യയ്ക്ക് തീർച്ചയായും അഭിമാനിക്കാം.

കാലിഫോർണിയയിലെ സെനറ്ററായ കമലാ ഹാരിസിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മുമ്പ് ഡൊണാൾഡ് ട്രംപിനെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സഹായിച്ച കമല, ഇത്തവണ ഡമോക്രാറ്റിക് പാർട്ടി മുഖേന ബൈഡനെ പിന്തുണക്കുകയാണ്. അങ്ങനെയാണ് നവംബറിൽ നടക്കാൻ പോകുന്ന യുഎസ് തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നിർണായകമാവുന്നത്. വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ സ്‌ഥാനാർത്ഥി എന്ന വിശേഷണം കമലയ്ക്ക് ലഭിച്ചു കഴിഞ്ഞു. അമേരിക്കയ്ക്ക് കമലയുടെ നേതൃത്വം അത്രയേറെ അനിവാര്യമായ സംഗതിയായി ഡെമോക്രാറ്റിക് പാർട്ടി ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

ഒരു സൂപ്പർ ഫൈറ്റർ ആയിട്ടാണ് ബൈഡൻ, കമലയെ വിശേഷിപ്പിക്കുന്നത് വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് ഇത്രയും അർഹതയുള്ള മറ്റൊരൾ ഇല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു. വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ ഭാഗ്യം ലഭിച്ച പ്രഥമ ഏഷ്യൻ വംശജ കൂടിയാണ് കമലാ ഹാരിസ്. കമലയുടെ സ്‌ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബൈഡൻ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.

“വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് കമലാ ഹാരിസിനെ നോമിനേറ്റ് ചെയ്യുന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. അവർ ഒരു ധീര യോദ്ധാവും അമേരിക്കയുടെ കാർക്കശ്യമുള്ള ഭരണാധികാരികളിൽ ഒരാളുമാണ്. കാലിഫോർണിയയുടെ അറ്റോർണി ജനറൽ പദവിയിലിരിക്കെ കമലയുടെ പ്രവർത്തന മികവ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ ബാങ്കുകൾക്ക് അവർ ഉയർത്തിയ വെല്ലുവിളികൾ, പണിയെടുക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ചൂഷകരിൽ നിന്ന് സംരക്ഷിക്കാനുള്ള വ്യഗ്രത എല്ലാം അന്നു തൊട്ടെ ശ്രദ്ധേയമായിരുന്നു. എന്‍റെ കൂടെ കമല ഉണ്ടെന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.”

പ്രസിഡന്‍റ് സ്‌ഥാനത്തിനുള്ള മത്സരം

പ്രസിഡന്‍റ് സ്‌ഥാനത്തിനായുള്ള മത്സരത്തിൽ കമല പുറത്തായതിനു ശേഷം ബൈഡൻ, വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് കമലയെ തെരഞ്ഞെടുക്കുമെന്ന ശ്രുതി വ്യാപകമായിരുന്നു. ബൈഡന്‍റെ തീരുമാനം ഔദ്യോഗികമായി സ്‌ഥിരീകരിക്കപ്പെട്ട ശേഷം കമലയും ബൈഡന് നന്ദി പറഞ്ഞു കൊണ്ട് ട്വീറ്റ് ചെയ്‌തു.

“അമേരിക്കൻ ജനതയ്ക്കു വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച വ്യക്‌തിയാണ്. നമ്മുടെ ജീവിതത്തിന്‍റെ സുരക്ഷയ്ക്കായി അദ്ദേഹം പോരാടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആശയങ്ങൾക്കനുസൃതമായ ഒരു അമേരിക്കയെ വികസിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും. പാർട്ടിയുടെയും അദ്ദേഹത്തിന്‍റെയും തീരുമാനപ്രകാരം വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തെ സർവ്വ സൈന്യാധിപനാക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഞാൻ ചെയ്യും.” കഴിഞ്ഞ വർഷം ബൈഡൻ പാർട്ടിയുടെ നേതൃത്വത്തിലെത്തിയ ശേഷം കമല പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാനുണ്ടാവില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...