പരീക്ഷ എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഒരു ഉൾഭയത്തോടെയല്ലാതെ ആ വാക്കിനെ ഉൾക്കൊള്ളാൻ കാലങ്ങളായുള്ള പരീക്ഷാരീതികൾ നമ്മളെ പ്രാപ്തരാക്കിയിട്ടില്ല. കാലങ്ങളായി നിലവിലുള്ള പരീക്ഷകളിൽ മിക്കതും നമ്മുടെ ഓർമ്മയെ മാത്രം പരീക്ഷിക്കുന്നവയാണ്. നമ്മുടെ നൈപുണ്യം അളക്കുന്ന പരീക്ഷകൾ ഇന്നും തുലോം കുറവാണ്. നമ്മുടെ ഓർത്തു വയ്ക്കാനുള്ള കഴിവിനെ മാത്രം ആശ്രയിച്ചുള്ള പരീക്ഷാരീതിയുടെ ഉപജ്ഞാതാവായ ഫ്രെഡ്രിക് കെല്ലി തന്നെ “ഈ പരീക്ഷകൾ വളരെയധികം അപരിഷ്കൃതമായതിനാൽ അവ ഉപേക്ഷിക്കണം. എന്ന് പിന്നീട് തള്ളി പറഞ്ഞതാണ് എന്നതാണ് കൗതുകം.”

ഉന്നത പഠനത്തിലേക്കും ജോലിയിലേക്കും ഉള്ള ഒരു താക്കോലാണ് എന്നുള്ളത് കൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയും ആ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ വളരെ സമ്മർദ്ദത്തോടെയുമാണ് വിദ്യാർത്ഥികളും മാതാപിതാക്കളും ഒക്കെ പരീക്ഷകളെ നോക്കി കാണുന്നത്. ഫുൾ എ പ്ലസ് കിട്ടാത്തതിന് മകളെ അച്‌ഛൻ തല്ലിച്ചതച്ചു, പരീക്ഷയിൽ തോറ്റത്തിനാൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, എൻട്രൻസ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു എന്നിങ്ങനെയുള്ള വാർത്തകൾ നാം സ്ഥിരമായി മാധ്യമങ്ങളിൽ കാണുന്നതും മേൽപറഞ്ഞ സമ്മർദ്ദം മൂലമാണ്.

കോവിഡ് കാലം വിദ്യാഭ്യാസ ലോകത്തെ ആകെ മാറ്റി മറിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്ക് പെട്ടെന്നു എല്ലാവരും മാറിയെങ്കിലും എല്ലാ പാഠഭാഗങ്ങളും പൂർണമായി വിജയകരമായി പഠിപ്പിച്ചു മനസിലാക്കിക്കാൻ സാധിച്ചു എന്ന് അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ അവകാശപ്പെടാൻ സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഈ മാർച്ച്- ഏപ്രിലിൽ വരുന്ന പരീക്ഷകൾക്ക് അധിക സമ്മർദ്ദ ഭാരം ഉണ്ടാവും എന്നുറപ്പാണ്. അതുകൊണ്ട് തന്നെയാണ് ഇത്തവണ പരീക്ഷയെക്കുറിച്ച് എഴുതാം എന്ന് ഞാൻ തീരുമാനിച്ചതും.

ഒന്ന് മുതൽ ഒമ്പത് വരെ

ഒന്നാം ക്ലാസുകാരനെ കൗഡ് കമ്പ്യൂട്ടിങ് വിദഗ്ധനാക്കാം എന്ന് പറഞ്ഞു പല ഓൺലൈൻ പഠന ആപ്പുകളും പരസ്യം ചെയ്യുന്ന കാലമാണിത്. ജനിക്കുമ്പോൾ തൊട്ടെ മക്കളെ ഡോക്ടറും എഞ്ചിനീയറും പോലീസും കളക്ടറും ആക്കാൻ നടക്കുന്ന മാതാപിതാക്കളെ ഭംഗിയായി വല വീശിപിടിക്കാൻ ശ്രമിക്കുന്നുണ്ട് ഈ ഓൺലൈൻ വിദ്യഭ്യാസ വാണിഭക്കാർ. അവരുടെ മോഹന വലയത്തിൽ പെട്ടു പോകരുത്. കുട്ടിക്കാലം കുട്ടികൾക്ക് ആസ്വാദ്യമായിരിക്കണം. പഠനത്തിന്‍റെ കൂടെ കളിയും, ചിരിയും, ഓട്ടവും, ചാട്ടവും, മരംകേറ്റവും, വീണു കാലു മുറിയലും ഒക്കെ വേണം. കുറഞ്ഞ പക്ഷം ഒരു അഞ്ചാം ക്ലാസ് വരെയെങ്കിലും അത് അങ്ങനെ ആവുന്നതാണ് അവരുടെ സന്തുലിത വികസനത്തിന് സഹായകമാകുക.

anandam - exam

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വേനൽ പരീക്ഷകളുടെ ഉദ്ദേശ്യം അടുത്ത തരത്തിലേക്ക് അവരെ ഉയർത്തുക എന്നത് മാത്രമാണ് എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ റാങ്ക് മേടിച്ചില്ലെങ്കിലും പാസ്സ് ആയാൽ മതി എന്ന നിലപാട് സ്വീകരിച്ചാൽ മേൽപറഞ്ഞ സന്തുലിത വികസനവും സാധ്യമാവും കുട്ടി അടുത്ത തലത്തിലേക്ക് അനായാസം നടന്നു കേറുകയും ചെയ്യും. (മിക്ക സ്ക്കൂളുകളിലും മാർച്ച് പരീക്ഷയുടെ മാർക്ക് പ്രസിദ്ധപ്പെടുത്താറില്ല. അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടിയോ ഇല്ലയോ എന്ന് മാത്രമേ പറയാറുള്ളൂ എന്നും കൂടി ഓർക്കുക) മിക്കപ്പോഴും ഒരു എട്ടാം ക്ലാസ് ഒക്കെ കഴിയുമ്പോഴാണ് സ്കൂളുകൾ പിന്നെയും മാർക്ക് കുറവുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങുക. അതും പത്തിൽ ആരും തോറ്റ് സ്കൂളിന് ചീത്തപ്പേരുണ്ടാകാതിരിക്കാൻ. (അഡ്മിഷൻ കുറയും എന്നുള്ളത് കൊണ്ടാണ് കേട്ടോ, അല്ലാതെ പിള്ളേര് തോക്കണേലുള്ള ദണ്ണം കൊണ്ടൊന്നുമല്ല)

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...