കായികരംഗത്ത് അദ്ഭുത പ്രതിഭാസമാണ് ദീപ മാലിക്. സ്വന്തം അംഗവൈകല്യത്തെ മറികടന്നാണ് ലക്ഷക്കണക്കിനാളുകളുടെ പ്രേരണാശക്‌തിയായി മാറിയത്. പദ്മശ്രീ, അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് എന്നിവ നേടിയ ദീപ മാലിക് പാരാലിംപിക് റിയോ 2016 ൽ പതക്കം നേടുന്ന ഇന്ത്യയുടെ ആദ്യത്തെ വനിത പാരാലിംപിക് അത്‍ലറ്റ് ആണ്. 1999 ൽ ട്യൂമർ ഉണ്ടാവുകയും തുടർന്ന് 29-ാം വയസ്സിൽ പക്ഷാഘാതം പിടിപെട്ടിട്ടും ദീപ മാലിക് വികലാംഗത്വത്തെ സ്വന്തം ഇച്ഛാശക്‌തി കൊണ്ടാണ് നേരിട്ടത്. മനശക്‌തിയാർജിച്ചാൽ ഏത് ശാരീരിക വൈകല്യത്തെയും ചെറുത്ത് തോൽപ്പിക്കാനാവും. ദീപ മാലിക് അതാണ് തെളിയിച്ചത്.

കായികരംഗത്ത് ഈ നേട്ടത്തിന് പ്രേരണ?

എന്‍റെ ആദ്യ പ്രേരണ എന്‍റെ അച്ഛന്‍റെയും അമ്മയുടെയും പരിചരണം തന്നെ. അവരാണ് എന്‍റെ മനസ്സിൽ ശുഭാപ്തി വിശ്വാസത്തിന്‍റെ വിത്ത് പാകിയത്. കുട്ടിക്കാലത്ത് 5 വയസ്സുള്ളപ്പോൾ നട്ടെല്ലിൽ ട്യൂമറുണ്ടായതിനെത്തുടർന്ന് പക്ഷാഘാതം ഉണ്ടായി. അപ്പോഴൊക്കെ അച്ഛനും അമ്മയും ധൈര്യം തന്നു. കുട്ടിക്കാലത്തെ ആ ധൈര്യം ആണ് എനിക്ക് ഈ നിമിഷം വരെ തുണയായത്.

മറ്റൊന്ന് എന്‍റെ രണ്ട് പെൺമക്കൾക്കും പ്രേത്സാഹനവും പിന്തുണയും നൽകി ജീവിക്കുകയെന്ന തീവ്രമായ ആഗ്രഹം. എന്നെയവർ നിസ്സഹായയും ദു:ഖിതയുമായ അമ്മയായി കാണരുത്. കുട്ടികളുടെ ജീവിതം സന്തുഷ്ടി നിറഞ്ഞതാക്കാൻ എനിക്ക് സ്വയം കാര്യങ്ങൾ ചെയ്യേണ്ടി വന്നു.

മൂന്നാമതായി സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ നിന്നും ശാരീരികവൈകല്യത്തെ എങ്ങനെയാണ് സമൂഹം നോക്കി കാണുന്നത് എന്നതിനെപ്പറ്റി ചിന്തിച്ചു.

ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന നിമിഷമേതാണ്?

രണ്ട് പെണ്മക്കളുടെ അമ്മയായ നിമിഷം. ഇന്ന് എന്‍റെ മൂത്ത മകൾ വികലാംഗർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. അവൾ ഇതേ മേഖലയിൽ പിഎച്ച്ഡിയും എടുത്തു. ഫീലിംഗ് ഹാപ്പിനസ് എന്ന സംഘടന അവൾ നടത്തുന്നുണ്ട്. വികലാംഗരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അവൾ മുഖ്യമായും ഗ്രാമമേഖലയിലാണ് ബോധവൽക്കരണം നടത്തുന്നത്. 500 വികലാംഗർക്ക് വീൽചെയർ വിതരണവും ചെയ്തിരുന്നു. അവൾക്ക് അന്താരാഷ്ട്ര രംഗത്ത് യംഗ് ലീഡർ അവാർഡ് കിട്ടിയിട്ടുണ്ട്. വുമൻ ട്രാൻസ്ഫോമിംഗ് ഇന്ത്യ അവാർഡും കിട്ടി.

ഇളയമകൾ എംബിഎ ചെയ്ത് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നു. അവർ ഇരുവരുമാണ് എന്നെ കുളിപ്പിക്കുന്നത്. ഡയപ്പർ ധരിപ്പിക്കുന്നത്. അവരാണ് എന്നെ സാമൂഹിക പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. അവർ കാരണമാണ് ഞാൻ കോൻ ബനേഗ കരോർപതിയിൽ അമിതാബ്ബച്ചന്‍റെ ജന്മദിന എപ്പിസോഡിൽ പങ്കെടുത്തതും.

വെല്ലുവിളി അതിജീവിക്കാൻ ശുഭാപ്തി വിശ്വാസം എത്രത്തോളം സഹായിച്ചിട്ടുണ്ട്?

1999 ൽ എനിക്ക് പക്ഷാഘാതം ഉണ്ടായപ്പോൾ ഭർത്താവ് സൈന്യത്തിൽ നിന്നും നേരത്തെ വിരമിച്ചു. കുടുംബത്തിൽ ഒരു ഭാരമായി ഞാൻ മാറുമെന്ന് അന്നൊക്കെ ആളുകൾ പറയുമായിരുന്നു. എങ്ങനെ ചെലവ് നടത്തും? ഇക്കാര്യം എന്നെ വേദനിപ്പിച്ചു. അന്ന് ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു. ഭർത്താവായാലും പിതാവായാലും ശരി ആരിൽ നിന്നും ചെലവ് സ്വീകരിക്കുകയില്ലെന്ന്. അതിനായി ഞാൻ റെസ്റ്റോറന്‍റിൽ ജോലി ചെയ്തും കാർ റേസിംഗ് ചെയ്തും മോട്ടോർ സൈക്കിൾ ഇവന്‍റുകളിൽ നിന്നും പണം കണ്ടെത്തി. മോട്ടിവേഷണൽ സ്പീക്കറായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...