മദ്യത്തിന് കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറായിക്കൊള്ളൂ, പേരുകേട്ട ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ടാണിത്. വിഷം  കുടിച്ച്‌ സ്വന്തം കീശയുടെ ഭാരം കുറയ്‌ക്കൂ എന്ന്. ഇതേ പത്രത്തിൽ മറ്റൊരു വാർത്തയും ഉണ്ടായിരുന്നു. മദ്യപാനിയായ ഭർത്താവ്‌ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്തകളിലെ ഈ വൈരുദ്ധ്യം മദ്യപാനത്തിന്‍റെ സാമൂഹിക പ്രശ്നങ്ങളിലേക്കും വിരൽചൂണ്ടുന്നു.

സ്‌റ്റാറ്റസ് സിംബൽ

മദ്യലഹരി  മൂത്ത് അച്‌ഛൻ മകനെ തലയ്‌ക്കടിച്ചു കൊന്നു, ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തുടങ്ങിയ വാർത്തകൾ ഇന്ന് സാധാരണമാണ്. മദ്യപാനം കൊണ്ട്‌ എത്രയെത്ര കുടുംബങ്ങളാണ് നശിക്കുന്നത്. അതുകൊണ്ട് ആർക്കാണ് പ്രയോജനം? മദ്യ വ്യവസായത്തിനും സർക്കാരിനും കോടികളുടെ നേട്ടമാണ് ഉണ്ടാകുന്നത്. പണം മുടക്കുന്നവരെ തൃപ്‌തിപ്പെടുത്താൻ സംഗതി കലക്കനാക്കുന്നതിൽ മദ്യരാജാക്കൻമാരും മത്സരിക്കുന്നു.

ദൈനംദിന ജീവിതം അടിമുടി സ്‌റ്റൈലാവണമെന്ന് ആഗ്രഹിക്കുന്നവരാണ് യുവതലമുറ. എന്ത് അണിയണം, എന്ത് കഴിക്കണം എന്നിങ്ങനെ എന്തിലും ആധുനികതയുടെ സ്‌പർശം വേണമെന്ന്‌ അവർക്ക് നിർബന്ധമാണ്. അവരെ സംബന്ധിച്ച് മദ്യം കഴിക്കാത്തവർ ആണല്ല. വൈകുന്നേരം ഒരല്‌പം അല്ലെങ്കിൽ ആഴ്‌ചയൊടുവിലുള്ള രണ്ട് പെഗ്ഗ് സ്‌റ്റാറ്റസ്‌ സിംബലിന്‍റെ ഭാഗമാണ്. എന്നാൽ ഈ കൊലയാളി ശീലം സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് അവരെ സംബന്ധിച്ച് രണ്ടാമതായി വരുന്ന കാര്യം മാത്രമാണ്.

വെറുമൊരു രസത്തിനായി തുടങ്ങുന്ന മദ്യപാനം ക്രമേണ വ്യക്‌തിയുടെ ആരോഗ്യത്തെയും ഉറച്ച സാമൂഹിക ബന്ധങ്ങളെയും സാമ്പത്തിക സ്‌ഥിതിയെയും തകിടംമറിക്കുന്നു. മദ്യപാനം ഒരു വ്യക്‌തിയെ എല്ലാത്തരത്തിലും തകർക്കുന്നു എന്നർത്ഥം.

ഫാഷൻ

മദ്യത്തിന് പൂർണ്ണമായും അടിപ്പെടുന്ന വ്യക്‌തിക്ക് ലഹരിയില്ലാതെ ഒരു നിമിഷം പോലും പിടിച്ച് നില്‌ക്കാനാവില്ല. എവിടെ വേണമെങ്കിലും ആർക്കൊപ്പവും ഇരുന്ന്‌ മദ്യപിക്കാൻ ഇത്തരക്കാർക്ക് മടിയുണ്ടാവില്ല. പണ്ട് ഷാപ്പ് എന്നു വെച്ചാൽ നാട്ടിൻപുറത്തെ കള്ളുകുടിയന്മാരുടെ കേന്ദ്രമായാണ് കരുതിയിരുന്നത്. ഇന്ന് അതിനൊരു ബാർ കൾച്ചർ പരിവേഷം തന്നെ ലഭിച്ചു കഴിഞ്ഞു.

പബ്ബ് കൾച്ചർ വ്യാപകമായാൽ കള്ളുകുടിയന്മാർക്ക്‌ അതൊരു അടിയാകാനാണ് സാധ്യത. പബ്ബുകളിൽ ഹാർഡ് ലിക്കർ നിഷിദ്ധമാണെന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാൽ ആ നിയന്ത്രണവും ക്രമേണ പബ്ബുകൾ മറികടന്നേക്കുമെന്ന്‌ നിരീക്ഷിക്കപ്പെടുന്നു. കേവലം ബിയറിലും ബ്രഡ്‌ഡിലും മാത്രമൊതുങ്ങാതെ റം, ബ്രാൻഡി, വിസ്‌കി, വോഡ്‌ക തുടങ്ങിയ ‘ഹോട്ടു’കളും പബ്ബുകളിൽ സ്‌ഥാനം പിടിച്ചേക്കാം. പുതിയ കാലത്തിന്‍റെ ജീവിതരീതി എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം കാര്യങ്ങൾ സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ജീവിതം ആസ്വദിക്കാൻ മദ്യപാനമാണ് ഉചിതമായവഴി എന്നാണ് പലരും വിശ്വസിക്കുന്നത്. എല്ലാ വേദനകളും മറക്കാനായി മദ്യത്തെ ‘സ്‌ട്രെസ്സ് ബസ്‌റ്റർ തെറാപ്പി’യായാണ് അവർ കരുതുന്നത്. മകന് 10-ാം ക്ലാസിൽ നല്ല മാർക്ക് കിട്ടിയാൽ, കൊച്ചുമകന്‍റെ പിറന്നാളിന് എന്നുവേണ്ട, ‘ഇവനില്ലാതെ’ എന്ത് ആഘോഷം എന്നു വിശ്വസിക്കുന്നവരാണ് മദ്യപർ. വേദന മറക്കാനും സന്തോഷിക്കാനുമൊക്കെ മദ്യം അടുത്ത കൂട്ടുകാരനാവുന്നു. മദ്യപാനം ഒരു ശീലമാകുന്നതോടെ കുടുംബത്തിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അഭിപ്രായഭിന്നതകൾ രൂക്ഷമായി ക്രമസമാധാനം നഷ്‌ടമാവും. മക്കളുടെ രോഗവും ട്യൂഷൻ ഫീസുമൊന്നും കുടുംബനാഥന് ഒരു പ്രശ്നമേ അല്ലാതാവും. മദ്യത്തിനു മുന്നിൽ വ്യക്‌തി ബന്ധങ്ങളും സാമൂഹ്യ മര്യാദകളും തികച്ചും നിഷ്‌പ്രഭമാവും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...