പ്രശസ്‌ത പോപ് ഗായിക ബ്രിട്ന സ്‌പിയേഴ്‌സും കളിക്കൂട്ടുകാരനായിരുന്ന ജാസൺ അലക്‌സാണ്ടറും തമ്മിലുള്ള വിവാഹ ജീവിതത്തിന് കേവലം 48 മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കൻ നടി ജീൻ ഏക്കറും ഇറ്റാലിയൻ നടൻ റുഡോൾഫ് വെലോറ്റിനയും തമ്മിലുള്ള ദാമ്പത്യത്തിന്‍റെ ദൈർഘ്യം വെറും 6 മണിക്കൂർ മാത്രവും! അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പക്ഷേ, ഇതൊന്നും അത്ര അസാധാരണമല്ല. ദാമ്പത്യബന്ധങ്ങൾ വസ്ത്രം മാറുമ്പോലെ മാറാൻ അവർക്കൊരു മാനസിക‎ ബുദ്ധിമുട്ടുമില്ല.

നിസ്സാരവും വിചിത്രവുമായ കാരണങ്ങളുടെ പേരിലാണ് പാശ്ച്ചാത്യനാടുകളിൽ വിവാഹമോചനങ്ങൾ ഏറെയും നടക്കുന്നത്. ഭർത്താവ് ഉച്ചത്തിൽ സംസാരിച്ചു. ഭാര്യ ഉറക്കത്തിൽ കൂർക്കം വലിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടിയാവും ഒരുനാൾ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ദാമ്പത്യം മതിയാക്കി ഇറങ്ങിപ്പോവുക.

കേരളത്തിലും വിവാഹമോചനങ്ങളുടെ എണ്ണം നാൾക്കുനാൾ പെരുകി വരികയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. എത്രയെത്ര വിവാഹ മോചനക്കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്.

ജോലിക്രമം, വീട്ടിൽ ചെലവഴിക്കാൻ സമയമില്ലായ്മ, അവിഹിത ബന്ധങ്ങൾ, കുത്തഴിഞ്ഞ ജീവിതം, മദ്യപാനം, പുകവലി, പണം അമിതമായി ചെലവഴിക്കൽ തുടങ്ങിയ നിസ്സാര പ്രശ‌നങ്ങളാണ് പല വിവാഹബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്ന് മനഃശാസ്ത്രജ്ഞ‌ന്മാർ ചൂണ്ടിക്കാട്ടുന്നു.

മാറുന്ന ബന്ധങ്ങൾ

സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ ഇന്ന് വളരെ ബുദ്ധിപൂർവ്വമാണ് വീട്ടിലേയും പുറത്തേയും ചുമതലകൾ നിർവഹിക്കുന്നത്. വീട്ടമ്മയുടെ റോളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് കടന്നുചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നതും കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കിയയയ്ക്കുന്നതും ഭർത്താവിന്‍റെ കാര്യങ്ങൾ നോക്കിനടത്തുന്നതുമായിരുന്നു അവളുടെ ജീവിതക്രമം. എന്നാലിന്ന് വീടിന് വെളിയിലും ഒരു ലോകമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ദമ്പതിമാരായ ഹരിയും നിമ്മിയും. വിവാഹം കഴിഞ്ഞതു മുതൽ അടുക്കള ജോലികളിൽ നിമ്മിയെ സഹായിക്കാൻ ഹരി എന്നും ഒപ്പം കൂടും. നിമ്മിക്ക് അത് വലിയ ആശ്വാസമായിരുന്നു. ജോലികൾ എളുപ്പത്തിൽ ചെയ്‌തു തീർക്കാനും ഭർത്താവിന്‍റെ സാന്നിധ്യം സഹായിച്ചിരുന്നു. അടുക്കള സ്ത്രീകളുടേത് മാത്രമായ ഒരു ലോകമാണെന്ന് ധരിക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. എന്നാൽ ജോലികളിലൊന്നും സഹായിച്ചില്ലെങ്കിലും അടുക്കളയിൽ ഭർത്താവിന്‍റെ സാന്നിധ്യം വലിയൊരാശ്വാസമാണ് ഉണ്ടാക്കുന്നതെന്ന് ഭൂരിഭാഗം വീട്ടമ്മമാരും വിശ്വസിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കൊച്ചു കൊച്ചു വർത്തമാനങ്ങളും തമാശകളും അടുക്കളയിലെ മുഷിപ്പൻ അന്തരീക്ഷത്തിൽ ആഹ്ളാദം പകരുന്നുവെന്നാണ് അവർ പറയുന്നത്.

ഒരു ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്‌ഥയാണ് തിരുവനന്തപുരം സ്വദേശിനി ബിന്ദു. ഭർത്താവ് അനിൽകുമാർ ബിസിനസ്സ് രംഗത്തും. വീടിനോട് ചേർന്നുള്ള ഓഫീസിലിരുന്നാണ് അനിൽ ബിസിനസ്സ് നിയന്ത്രിച്ചിരുന്നത്. രാവിലെ തനിക്ക് ഓഫീസിലും കുട്ടികൾക്ക് സ്‌കൂളിലും പോകേണ്ടതുകൊണ്ട് വീട്ടിൽ ഒരു സഹായിയെ നിർത്തിയിട്ടുണ്ട്. ഭർത്താവും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട് വലിയൊരാശ്വാസമാണെന്ന് ബിന്ദു പറയുന്നു. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ഭർത്താവ് വീട്ടുജോലികളും ചെയ്യും. കുടുംബത്തോട് പൂർണ്ണമായ അർപ്പണ മനോഭാവവും സ്നേഹവും പുലർത്തു ന്നതുകൊണ്ട് ജീവിതം ഇവർ ആസ്വദിക്കുകയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...