ബന്ധങ്ങളിൽ അതിജീവനത്തിന്‍റെ ഓക്സിജൻ പോലെയാണ് രണ്ടുപേർക്കിടയിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകൾ! അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലെങ്കിൽ, അതിന്‍റെ അളവ് കുറഞ്ഞാൽ ശ്വാസം മുട്ടും. അതുപോലെ ബന്ധങ്ങളിൽ സ്വാതന്ത്യ്രത്തിന്‍റെ സ്പേസ് കിട്ടിയില്ലെങ്കിലും ശ്വാസം മുട്ടും. ഇത്തരം ചെറിയ സ്പേസുകൾക്ക് വഴി തുറക്കുന്നതാണ് രണ്ടു പേർക്കിടയിലെ സൗന്ദര്യപ്പിണക്കങ്ങൾ എങ്കിലോ? അങ്ങനെ ഒരു ബ്രേയ്ക്കിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പ്രണയിച്ചു വിവാഹം കഴിച്ചതാണ്. പക്ഷേ ആളെ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പഴയ ത്രിൽ ഇല്ല എന്ന് പലരും പറയുന്നതു കേട്ടിട്ടില്ലേ? അത്തരം ബേറടി മാറ്റാനും ഉപകരിക്കും ചെറിയ ബ്രേക്കുകൾ. ഒരുമിച്ചുള്ള യാത്രയിൽ ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ ചെറിയ ബ്രേയ്ക്ക്. ആ ഇടവേളകൾ യാത്രയുടെ വിരസത കുറയ്ക്കും. അതുപോലെ ഓരോ ബ്രേക്കപ്പിനു ശേഷവും ബന്ധത്തിൽ കൂടുതൽ മധുരവും ആവേശവും കടന്നു വരും.

“ഒരിക്കൽ ഞങ്ങൾ വഴക്കിട്ടപ്പോൾ ഈ ബന്ധം ഇനി മുന്നോട്ടു പോകില്ലെന്ന് വിചാരിച്ചതാ... എന്നാൽ പരസ്‌പരം എത്രമാത്രം ഡിപ്പെന്‍റഡ് ആണെന്ന് ആ ചെറിയ അകൽച്ചയിൽ ഞങ്ങൾ പഠിച്ചു. സത്യം പറഞ്ഞാൽ ആ ചെറിയ ബ്രേക്ക് വലിയ അദ്ഭുതമാണ് സൃഷ്ടിച്ചത്.” മുഖത്ത് ആത്മവിശ്വാസത്തിന്‍റെ തിളക്കവുമായി കരുണ ഇതു പറയുമ്പോൾ സംശയിക്കേണ്ട. സംഗതി സത്യം തന്നെ.

നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ചട്ടീം കലവുമായാൽ തട്ടീം മുട്ടിയും ഒക്കെ ഇരിക്കുമെന്ന്. ഈ തട്ടലും മുട്ടലും കൊണ്ട് ഉണ്ടാകുന്ന അപശബ്ദങ്ങളും പോറലുകളും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ ഭയപ്പെടേണ്ട. അതൊക്കെ നല്ലതാണ്. നിങ്ങളുടെ ബന്ധത്തിൽ വഴക്കും ദേഷ്യവും ഒന്നും ഒരിക്കലും സംഭവിച്ചിട്ടില്ലെങ്കിൽ മനസ്സിലാക്കുക, എന്തോ ഒരു ഇഴയടുപ്പം നിങ്ങൾക്കിടയിൽ കുറവുണ്ട്.

ഒരു നല്ല ബന്ധം എന്ന് വിളിക്കണമെന്നുണ്ടെങ്കിൽ അവിടെ കുറച്ച് സ്പേസ് വേണം. ഒന്നു പിണങ്ങീട്ട് ഇണങ്ങുമ്പോഴുള്ള ആ സുഖം ഒന്നു വേറെ തന്നെ! അതാണ് അനുഭവസ്‌ഥർ പറയുന്നത്.

ലിവ് ഇൻ റിലേഷൻഷിപ്പും, പുതുമഴയിൽ തളിർക്കുന്ന നാമ്പുപോലെ ചെറിയ ചെറിയ പ്രണയങ്ങളും ധാരാളം ഉടലെടുക്കുന്ന ഇക്കാലത്ത്, കൂടിച്ചേരലുകളും ബ്രേക്കപ്പുകളും അനിവാര്യം.

വിരഹത്തിന്‍റെ അഞ്ചു മാസങ്ങൾ

ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ അഞ്ചുമാസം നീണ്ട ഒരു വഴക്ക് സംഭവിച്ചു. ആദ്യത്തെ 3 വർഷങ്ങളിൽ ബന്ധത്തിന്‍റെ തീവ്രത കൂടി വന്നു. പരസ്പരം യാതൊരു കുറവുകളും അക്കാലത്ത് അനുഭവപ്പെട്ടതുമില്ല. ആർക്കു വേണ്ടിയാണോ നാം കൂടുതൽ സമയം ചെലവഴിക്കുന്നത്, അത് പിന്നീട് ബാധ്യത ആവുന്നു. പണ്ട് ആവേശത്തോടെ സംസാരിച്ചിരുന്ന കാര്യങ്ങൾക്ക് ആവേശം കുറയുന്നു. ഇങ്ങനെ പോവുമ്പോൾ മനസ്സാകെ അസ്വസ്ഥമായി. സ്വരം നല്ലതായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്ന് പറയാറില്ലേ. അങ്ങനെയും ചിന്തിച്ചു. അതേ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഫോൺ വേണ്ട, മേസേജ് അയക്കേണ്ട, കാണണ്ട എന്നൊക്കെ. അതൊക്കെ നടപ്പാക്കുകയും ചെയ്‌തു.

ഞാൻ എന്‍റെ ജീവിതത്തിലേക്ക് മടങ്ങി അവരും. ഇടയ്ക്കിടയ്ക്ക് അവരുടെ ഓർമ്മ തേടി വരും. അതൊക്കെ സ്വയം അടക്കി. അങ്ങനെ അഞ്ചു മാസം കടന്നുപോയി. സത്യത്തിൽ ജീവിതത്തിൽ എന്തോ ഒരു കുറവുണ്ടെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാണ്. ഇനി തമ്മിൽ സംസാരിക്കില്ലെന്ന് ഞങ്ങൾ പരസ്പരം തീരുമാനിച്ചതാണ്. പക്ഷേ കണ്ണും മനസ്സും ആ രൂപം തേടുന്നതായി സ്വയം മനസ്സിലായി. വിധി നിയോഗമാകാം, വീണ്ടും ഞങ്ങൾ കണ്ടുമുട്ടി. വീണ്ടും ഒന്നിച്ചു. പഴയതിലും ആവേശം ആ റീയൂണിയനിൽ ഞങ്ങൾക്കു തോന്നി. പരസ്പരം സ്പേസ്, ഗ്യാപ് കൊടുത്തപ്പോൾ സ്നേഹത്തിന്‍റെ ഫീൽ തിരികെ വന്നു. ജയ്പൂർ സ്വദേശീയായ സ്മിതയുടെ അനുഭവം ഇതാണ്. ഇതേ അനുഭവം മറ്റു പലർക്കും ഉണ്ടായിട്ടുണ്ടാകാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...