അന്ന് വൈകുന്നേരം പതിവുപോലെ ശാലിനിയും വിവേകും കലഹിച്ചു. ശാലിനി ആവശ്യപ്പെട്ടതുപോലെയുള്ള ബെഡ് ഷീറ്റും കർട്ടനും ഭർത്താവ് കൊണ്ടുവന്നില്ലെന്നതിനെ ചൊല്ലിയായിരുന്നു കലഹം. ഭാര്യയുടെ ഇഷ്‌ടത്തെ മറികടന്ന് അമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ട ഫ്‌ളവർ ഡിസൈനുള്ള ബെഡ്‌ഷീറ്റും ഡാർക്ക് കളറിലുള്ള കർട്ടനും വിവേക് വാങ്ങിയതായിരുന്നു കലഹത്തിന് കാരണമായത്. പോരെ പൂരം!

മിക്ക വീടുകളിലും സംഭവിക്കുന്ന ഒരു കാര്യമാണിത്. അമ്മയോട് സ്നേഹവും അടുപ്പവും നല്ലതാണെങ്കിലും ഭാര്യയുടെ ആഗ്രഹങ്ങളേയും സ്വപ്‌നങ്ങളേയും കണ്ടില്ലെന്ന് നടിക്കുന്നത് ഭർത്താവിന് ഭൂഷണമല്ല. എല്ലാ സമയത്തും അമ്മയെ പുകഴ്‌ത്തി പറയുക, അമ്മ പറയുന്നത് മാത്രം ചെയ്യുക, ചെറിയ കാര്യങ്ങൾക്കു വരെ അമ്മയോട് അഭിപ്രായമാരായുക, എന്തിനും അവരെ ആശ്രയിക്കുക ഇങ്ങനെ എന്തിനും ഏതിനും അമ്മയ്‌ക്കു മാത്രം പ്രാധാന്യം കൽപിക്കുന്ന ഭർത്താവിനെ ഏത് പെണ്ണാണ് സഹിക്കുക. ഇത്തരം അമ്മക്കുട്ടന്മാർ അമ്മയ്‌ക്ക് മുന്നിൽ വിനീത വിധേയരായി നിൽക്കും. ചില സാഹചര്യങ്ങളിൽ ഏകാധിപതികളായ ചില അമ്മാരുടെ വാക്ക് വിശ്വസിച്ച് ഈ അമ്മക്കുട്ടന്മാർ ഭാര്യമാരോട് നിരന്തരം കലഹിക്കുകയോ മർദ്ദിക്കുകയോ ചെയ്യുന്നതും വിരളമല്ല.

ഭാര്യയ്ക്കും നൽകണം പ്രാധാന്യം

മറ്റാരെക്കാളിലും കൂടുതൽ ഭർത്താവ് തന്നെ സ്‌നേഹിക്കണം, തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും. എന്നാലും ഭർത്താവ് അമ്മക്കൊപ്പം അൽപം സമയം ചെലവഴിക്കുന്നതിൽ അവർക്ക് എതിർപ്പൊന്നുമില്ല. പക്ഷേ ഇത് സദാ സമയവുമായാൽ ഭാര്യമാരുടെ മട്ടുമാറുമെന്ന് മാത്രം. എന്തിനും ഏതിനും അമ്മയ്‌ക്ക് പിറകെ നടക്കുന്നത് ചിലപ്പോൾ ഭാര്യയിൽ നീരസമുണ്ടാക്കാം.

സ്വകാര്യ നിമിഷങ്ങൾ ഭർത്താവ് തനിക്കൊപ്പം ചെലവഴിക്കണമെന്നാവും ഏത് ഭാര്യയും തീവ്രമായി ആഗ്രഹിക്കുക. അതിനാൽ ഭർത്താവ് ഭാര്യയ്ക്കു വേണ്ട പ്രാധാന്യം നൽകണം. ഒരു കാര്യം ഓർക്കുന്നത് നന്ന്. വിവാഹത്തിനു മുമ്പ് അമ്മയുടെ തണലിലായിരുന്നല്ലോ നിങ്ങളുടെ പ്രിയ ഭർത്താവ്. ആ തണലിൽ നിന്നും ഒരു മകനെന്ന നിലയിൽ ഭർത്താവിന് എളുപ്പമൊരു മാറ്റം സാധ്യമാവണമെന്നില്ല. ഭാര്യയ്‌ക്കും അമ്മക്കുമിടയിലുള്ള ബാലൻസിംഗ് വളരെ സാവധാനമേ നടക്കൂ.

മനസ്സു വേദനിപ്പിക്കരുതേ

സ്വയം എന്തെങ്കിലും പാകം ചെയ്‌ത് ഭാര്യ വളരെ പ്രതീക്ഷയോടെയാവും ഭർത്താവിന് മുന്നിൽ വിളമ്പുക. ഭർത്താവ് അത് രുചിച്ചു നോക്കി എന്‍റെ അമ്മയുണ്ടാക്കുന്ന അതേ രുചിയാണെന്ന് പറയുമ്പോൾ ഭാര്യയ്‌ക്കുണ്ടാവുന്ന സന്തോഷം എത്രമാത്രമായിരിക്കും. നേരെ മറിച്ച് “എന്‍റെ അമ്മയുണ്ടാക്കുന്നതിന്‍റെ ഏഴയലത്ത് വരില്ല ഇത്” എന്ന് ഭർത്താവ് പറയാനിടയായാലുണ്ടാകുന്ന അവസ്‌ഥ എന്തായിരിക്കും. തീർച്ചയായും ഭാര്യയുടെ മനസ്സ് വേദനിക്കുക തന്നെ ചെയ്യും. ഇങ്ങേർക്ക് അമ്മ കഴിഞ്ഞേയുള്ളു എന്തും എന്ന് ഭാര്യ ചിന്തിക്കാനിടയായാൽ അവരെ തെറ്റു പറയാനാവില്ല. ഏത് കാര്യത്തിലും ഭാര്യയെ സ്വന്തം അമ്മയുമായി താരതമ്യം ചെയ്യുന്നത് അവർക്ക് ഇഷ്‌ടമാവില്ലെന്ന് ഭർത്താക്കന്മാർ ഓർക്കുന്നത് നന്നായിരിക്കും. അത്തരം താരതമ്യപ്പെടുത്തലുകളെ അവർ ശക്‌തിയുക്‌തം എതിർക്കും.

ഭർത്താവ് പക്വമതിയാകണം

സ്വന്തമായി തീരുമാനങ്ങളും ലക്ഷ്യങ്ങളുമുള്ള ആളായിരിക്കണം ഭർത്താവെന്നാണ് ഏത് ഭാര്യയും ആഗ്രഹിക്കുക. എന്നാൽ ചെറിയ കാര്യത്തിനു പോലും അമ്മയോട് അഭിപ്രായം ചോദിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് കടുത്ത അമർഷം തോന്നും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...