പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒന്നിച്ചു കഴിയാമെന്ന് സ്വയം തീരുമാനമെടുക്കുമ്പോഴാണ് നല്ല ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്കൾക്കാണ് സാമൂഹിക സുരക്ഷിതത്വം കൂടുതൽ ആവശ്യമായിട്ടുള്ളത്. അതിനാൽ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ ഉടനെ കല്യാണം കഴിച്ചു കൊടുക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു.

നൂറ്റാണ്ടുകളായി ഇതാണ് നാട്ടു നടപ്പും. നല്ല ചെറുക്കനെ കെട്ടിയാൽ സ്ത്രീയുടെ ജീവിതം സുരക്ഷിതമായി എന്ന് സമൂഹം കരുതുന്നു. അച്‌ഛനും ഭർത്താവും പിന്നെ മക്കളും സ്ത്രീയെ സംരക്ഷിച്ചു കൊള്ളും എന്നാണ് എല്ലാവരും കരുതുന്നത്.

ഇന്നും കല്യാണപ്രായം ചെറുക്കനും പെണ്ണിനും 22-23 ആണ്. ഈ പ്രായമാകുമ്പേഴേക്കും വിദ്യാഭ്യാസവും കഴിഞ്ഞ് ജോലിയൊക്കെ പലരും സമ്പാദിച്ചിട്ടുണ്ടാവും. കരിയറിസ്റ്റുകളായവർ പിന്നെയും ഒരഞ്ചു വർഷം കഴിഞ്ഞാവും വിവാഹ ജീവിതത്തെപ്പറ്റി ഗൗരവമായി ആലോചിക്കുക. രണ്ടുപേർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ സത്യത്തിൽ രണ്ട് കുടുംബങ്ങൾ ആണ് ഒന്നായി തീരുന്നത്. സാമൂഹിക ജീവിതത്തിലും ഈ ബന്ധങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു. ഒരാൾ വ്യക്‌തിപരമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് വിധേയമാവുന്നത് വിവാഹത്തോടെയാണെന്ന് ചുരുക്കം.

മറിച്ചു വയ്‌ക്കുന്നത് ആപത്ത്

ആർക്കൊപ്പമാണോ ജീവിതം തുടങ്ങാൻ പോകുന്നത് ആ വ്യക്‌തിയെപ്പറ്റി പൂർണ്ണമായി അറിഞ്ഞിരിക്കണം. സൗന്ദര്യം, ആരോഗ്യവതി, സൽസ്വഭാവി തുടങ്ങിയ ഗുണങ്ങൾ ഒക്കെയാണ് പെണ്ണിനെ സംബന്ധിച്ച് ആദ്യ പരിഗണനയിൽ വരുന്നത്. സൽസ്വഭാവിയാണോ, ജോലിയുണ്ടോ, സാമ്പത്തികം എന്നോക്കെയാവും ആദ്യം ചെറുക്കന്‍റെ കാര്യത്തിൽ ചോദിച്ചറിയുന്നത്. ഇത്തരം കാര്യങ്ങളിൽ പൂർണ്ണ തൃപ്തി വന്നാലാണല്ലോ വിവാഹം ഉറപ്പിക്കുന്നത്. ഇരുകൂട്ടരും അന്വേഷിച്ചറിയുന്നതും കൈമാറുന്നതുമായ കാര്യങ്ങൾ വച്ചാണ് ബന്ധം ഉറപ്പിക്കുന്നത്. ഇതിൽ പക്ഷേ എന്തെങ്കിലും ഏറ്റകുറച്ചിലുകൾ ഉണ്ടാവാതെ നോക്കണം.

ഒന്നും തന്നെ മറച്ച് വയ്‌ക്കാൻ പാടില്ല. ഇങ്ങനെ നിർദോഷമെന്ന് കരുതി മറച്ചു വയ്‌ക്കുന്ന കാര്യങ്ങൾ ഭാവിയിൽ ആപത്തായി തീരാറുണ്ട്. വിശ്വാസമാണ് ഒരു ബന്ധത്തിന് അടിത്തറയിടുന്നത്. അത് ഉലയുമ്പോൾ സ്വഭാവികമായും ബന്ധങ്ങൾക്ക് വിള്ളൽ വീഴും. അതിനാൽ എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി ആദ്യമെ തന്നെ വെളിപ്പെടുത്തണം.

കവിത ചെയ്തതുപ്പോലെ.

കവിത കാണാൻ സുന്ദരിയാണ്. ബികോം വരെ പഠിച്ചിട്ടുണ്ട്. അവളടെ കല്യാണം വളരെ ആർഭാടമായാണ് നടന്നത്. വരൻ എൻഞ്ചീനിയർ ആയിരുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ആയിരുന്നു ജോലി. കവിതയുടെ അമ്മാവന്‍റെ അയൽവാസിയായിരുന്നു വരൻ. അദ്ദേഹം വഴിയാണ് ആലോചന വന്നത്. കവിത തന്‍റെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിവരങ്ങളും ആദ്യമെ തന്നെ ചെക്കനോട് പറഞ്ഞിരുന്നു. അവളുടെ സത്യസന്ധതയും മനോഭാവവും കണ്ടിട്ടാണ് അതുവരെ എഞ്ചിനീയറെ മതി എന്ന് ശഠിച്ചിരുന്ന ചെറുക്കൻ കവിതയെ കല്യാണം കഴിക്കാൻ തീരുമാനം എടുത്തത്.

കല കരടായി മാറും

ആദ്യ രാത്രിയാണ് പക്ഷ കവിതയുടെ ഭർത്താവിന്‍റെ ശ്രദ്ധയിൽ ആ കാര്യം പെട്ടത്. കവിതയുടെ മുതുകിൽ ഒരു വലിയ വെള്ളപാണ്ട് ഉണ്ട്. ഈ കാര്യം കവിതയും വീട്ടുകാരും മറച്ച് വച്ചിരുന്നു. ഇപ്പോൾ ട്രീറ്റ്മെന്‍റ് നടക്കുന്നുണ്ടെന്ന് കവിത പറഞ്ഞിട്ടും ഭർത്താവത് കേൾക്കാൻ കൂട്ടാക്കിയില്ല. ഡോക്ടർ ഈ കല പൂർണ്ണമായും മാറും എന്ന് ഗ്യാരിന്‍റി കൊടുത്ത കാര്യവും കവിത പറഞ്ഞെങ്കിലും വിശ്വാസ വഞ്ചന കാട്ടിയതായാണ് ഭർത്താവിന് തോന്നിയത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...