“ഹലോ മരിയ, ഇന്നുമുതൽ ഞാൻ ഫേരീയാണ്. ഭാര്യ അവളുടെ വീട്ടിൽ പോയിരിക്കുകയാണ്. കുറച്ചുദിവസം കഴിഞ്ഞേ മടങ്ങു. നീയിങ്ങു പോരേ... നമുക്കൊന്ന് ആഘോഷിക്കാം.” ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായ അയാൾ അവളെ ക്ഷണിച്ചു. ഭാര്യയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന വിശ്വസ്തനായ അയാളുടെ തനിനിറം പുറത്തുവരുന്നത് ഇത്തരമവസരങ്ങളിലാണ്.

ഫോണിന്‍റെ മറുതലയ്ക്കൽ നിന്ന് മരിയയുടെ ഉത്സാഹം നിറഞ്ഞ ശബ്ദം ഒഴുകി വന്നു, “അയാം ഓൾവെയ്സ് റെഡി.” ഭാര്യയുടെ അസാന്നിധ്യം കാമുകിയോടൊത്ത് ഉല്ലസിക്കാനുള്ള അവസരമാക്കുന്ന നല്ലവനായ ഭർത്താവ്. പങ്കാളി ചതിയനാണെന്ന കാര്യമറിയാതെ ഫോണിലൂടെ നിരന്തരം ക്ഷേമാന്വേഷണം നടത്തുന്ന ഭാര്യ. അങ്ങകലെ ഭർത്താവും കാമുകിയും മറ്റൊരു ജീവിതം ആഘോഷിക്കുകയാണെന്ന് പാവം ഭാര്യയുണ്ടോ അറിയുന്നു? പിന്നീട് ഏതോ അവസരത്തിൽ ഭാര്യ സ്വന്തം ഫ്ളാറ്റിൽ നിന്നും ഭർത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടിയതോടെ ആ ദാമ്പത്യം തകർച്ചയുടെ വക്കിലെത്തി. നല്ല നടപ്പിന് വിധേയനാകാമെന്ന് ഭർത്താവിന്‍റെ ഒറ്റ സമ്മതത്തിലായിരുന്നുവത്രേ അവരുടെ കുടുംബ ജീവിതം ഭദ്രമായത്. ഒരു മനഃശാസ്ത്രജ്ഞന്‍റെ കേസ് ഡയറിയിലെ സംഭവമാണിത്.

സമൂഹത്തിൽ ഇപ്രകാരം എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ അവിഹിതബന്ധങ്ങളുടെ എത്രയെത്ര കഥകൾ. എന്തുകൊണ്ട് അവിഹിത ബന്ധങ്ങളുണ്ടാകുന്നുവെന്ന ചോദ്യത്തിന് നൂറുനൂറ് കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകൂമെങ്കിലും അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതത്തെ ശിഥിലീകരിക്കുകയാണ് ഇവരെന്ന് ആരും സമ്മതിക്കും.

പ്രണയമെന്നത് അവിചാരിതമായി സംഭവിക്കുന്ന ഒരു വികാരമാണ്. എന്നാൽ വിവാഹമെന്നത് ചിലപ്പോൾ വീണ്ടുവിചാരമില്ലാതെ തീരുമാനിക്കപ്പെടുന്ന ഒരു കരാറാണ്. (എല്ലാ വിവാഹങ്ങളും അങ്ങനെയാണെന്നല്ല) ഒട്ടും ചോർച്ചയില്ലാത്തവരാണ് വിവാഹമെന്ന ബന്ധനത്തിൽ അകപ്പെടുന്നതെങ്കിൽ കാര്യങ്ങളുടെ പോക്ക് മറ്റൊരു ദിശയിയിലേക്കാകുമെന്ന് ഉറപ്പാണ്. സാധവും ശാന്തനുമായ ഭർത്താവിന് ഉഗ്രകോപിയും തന്‍റേടിയും വാശിക്കാരിയുമായ ഭാര്യയെയായിരിക്കും ചിലപ്പോൾ സഹിക്കേണ്ടി വരുക. ഇത് മറിച്ചും സംഭവിക്കാം. ഇത്തരക്കാർക്ക് വിവാഹജീവിതം അസ്വസ്ഥതകൾ നിറഞ്ഞ ഒരു ജയിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രഹസ്യങ്ങൾ

തങ്ങളെ ഉൾക്കൊള്ളാത്ത പങ്കാളിയിൽ വിശ്വാസം ഇല്ലാതാകുന്നതോടെയാമ് പലർക്കും അവിഹിതബന്ധങ്ങൾ ആശ്വാസമായി മാറുന്നത്. ചെറിയൊരു ശതമാനം പേരാണ് ഇത്തരം ബന്ധങ്ങളിൽ അകപ്പെടുന്നത്. വിവാഹശേഷമുള്ള അവിഹിത ബന്ധങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് ഇത്തരം ബന്ധങ്ങൾ രഹസ്യമായി സൂക്ഷിക്കാനാകും താൽപര്യം. കാമുകിയുണ്ടെന്ന കാര്യം സമൂഹത്തിന് മുന്നിൽ വിളിച്ചുകൂവാൻ ഒരു ഭർത്താവും തയ്യാരാകില്ല. അതുതന്നെയാകും അവിഹിത ബന്ധം നയിക്കുന്ന സ്ത്രീയുടെ മനോഭാവവും.

വിവാഹജീവിതം സംതൃപ്തമല്ലാത്ത ഒരാൾക്ക് കാമുകിയുടെയോ കാമുകന്‍റെയോ സാന്നിധ്യം താൽക്കാലികമായി ആഹ്ളാദകരമാണെങ്കിലും കാലാന്തരത്തിൽ അത് സ്വന്തം കുടുംബജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശഅനങ്ങൾ അതീവരൂക്ഷമായിരിക്കും.

വിവാഹേതര ബന്ധങ്ങൾ

എല്ലാത്തരത്തിലും,സംതൃപ്തമായ ദാമ്പത്യം, ഭാര്യയും ഭർത്താവും ഒരുപോലെ കുടുംബത്തോട് ഉത്തരവാദിത്തം പുലർത്തുന്നവരായിരുന്നിട്ടുകൂടി കേരളത്തിൽ വിവാഹേതര ബന്ധങ്ങളുടെ എണ്ണം കൂടിവരുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും കൊലപാതങ്ങളും ഗർഭഛിദ്രങ്ങളുമെല്ലാം ഇത്തരം അവിഹിത ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇതൊരു പൊതു പ്രവണതയാണെന്ന് പറയാനാകില്ല.

ഭർത്താവിന്‍റെ മദ്യപാനം, പങ്കാളിയുടെ നിരന്തരമായ അവഗണന, ഭൗതിക ജീവിതത്തോടുള്ള ആസക്തി, ലൈംഗിക താൽപര്യം, കുടുംബ- സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളൊക്കെയാണ് ചെറിയൊരു പക്ഷത്തെ അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...