മാസം തികയാതെ ജനിച്ച കുട്ടികൾ ഏറ്റവും കൂടുതൽ മരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇതിന്‍റെ കാരണം ഗർഭധാരണത്തിന് ശേഷം അമ്മയ്ക്ക് ശരിയായ പോഷകാഹാരം ലഭിക്കാത്തതാണ്. ഗർഭധാരണത്തിന് ശേഷം അമ്മ ഭാരിച്ച ജോലി ചെയുന്നത്, ആശുപത്രിയിൽ ആധുനിക സാങ്കേതിക സംവിധാനമില്ലാത്തത് ഇങ്ങനെ വേറെയും കാരണങ്ങൾ ഉണ്ടാകാം. എന്ത് തന്നെ ആയാലും, മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു മാസം മാത്രമേ അതിജീവിക്കാൻ കഴിയൂ. അത്തരമൊരു സാഹചര്യത്തിൽ കംഗാരു പരിചരണം നവജാതശിശുവിന് അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല.

സാങ്കേതികവിദ്യ എളുപ്പമാണ്

കംഗാരു കെയർ എന്നത് മാസം തികയാതെ പിറന്ന നവജാത ശിശുക്കളെ പരിപാലിക്കുന്നതിനുള്ള ഒരു സാങ്കേതികതയാണെന്ന് 'ഇന്‍റർനാഷണൽ കംഗാരു കെയർ അവയർനസ് ഡേ'യിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നിയോനറ്റോളജി ചാപ്റ്ററിലെ നിയോനാറ്റോളജിസ്റ്റ് ഡോ.നവീൻ ബജാജ് പറയുന്നു. മാസം തികയാതെയുള്ള ജനനം മൂലം ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾക്കാണ് കംഗാരു പരിചരണം കൂടുതലും ഉപയോഗിക്കുന്നത്. ഇതിൽ, കുഞ്ഞിനെ മാതാപിതാക്കളുടെ നെഞ്ചിൽ ചേർത്തു വെയ്ക്കുന്നു. അതുമൂലം കുഞ്ഞിന്‍റെ ചർമ്മവുമായി മാതാപിതാക്കളുടെ ചർമ്മം നേരിട്ട് സമ്പർക്കം പുലർത്തുന്നു, ഇത് വളരെ ഫലപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതും കുഞ്ഞിനെ നിലനിർത്തുന്നതുമാണ്. മാസം തികയാതെയോ അല്ലാതെയോ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നന്നായി പരിപാലിക്കുന്നതിന് കംഗാരു പരിചരണം പ്രയോജനകരമാണ്.

ആരോഗ്യവും ശുചിത്വവും പാലിക്കേണ്ടത് പ്രധാനമാണ്

കംഗാരു കെയർ ടെക്നിക്കിൽ കുഞ്ഞിനെ പരിപാലിക്കാൻ ഏറ്റവും നല്ല വ്യക്തി അമ്മയാണെന്ന് ഡോ.നവീൻ പറയുന്നു, എന്നാൽ ചില കാരണങ്ങളാൽ അമ്മയ്ക്ക് കുട്ടിക്ക് കംഗാരു പരിചരണം നൽകാൻ കഴിയില്ല എങ്കിൽ പിതാവ് അല്ലെങ്കിൽ ഏതൊരു അടുത്ത കുടുംബാംഗത്തിനും ചെയ്യാൻ കഴിയും. കുട്ടിയുടെ ഉത്തരവാദിത്തം കൈകാര്യം ചെയ്യാൻ കഴിയുന്ന സഹോദരങ്ങൾ, മുത്തശ്ശിമാർ, അമ്മായിമാർ, അമ്മാവൻമാർ തുടങ്ങിയവർ കുട്ടിക്ക് കംഗാരു പരിചരണം നൽകിക്കൊണ്ട് അമ്മയുടെ ഉത്തരവാദിത്തത്തിന്‍റെ ഒരു ഭാഗം പങ്കിടാൻ കഴിയും. ഇതുകൂടാതെ, കംഗാരു പരിചരണം നൽകുന്ന വ്യക്തി ശുചിത്വത്തിന്‍റെ പൊതുവായ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. അതായത് എല്ലാ ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പതിവായി കൈ കഴുകുക, സ്വയം വൃത്തിയായി സൂക്ഷിക്കുക, കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക, മുതലായവ. പ്രധാനമാണ്.

കംഗാരു കെയർ എപ്പോൾ തുടങ്ങണം

കംഗാരു പരിചരണം അല്ലെങ്കിൽ സ്കിൻ ടു സ്കിൻ സമ്പർക്ക രീതി കുട്ടിയുടെ ജനനം മുതൽ ആരംഭിക്കണമെന്നും പ്രസവാനന്തര കാലയളവ് വരെ തുടരാമെന്നും ഡോക്ടർമാർ വിശ്വസിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്‍റെ ദൈർഘ്യം തുടക്കത്തിൽ സൂക്ഷിക്കണം. ആദ്യത്തെ 30 മുതൽ 60 മിനിറ്റ് വരെ, അത് കഴിഞ്ഞ് ക്രമേണ അമ്മ ഇത് ശീലമാക്കുന്ന അനുസരിച്ചു കൂട്ടി കൊണ്ടുവരാം. ഈ വിദ്യ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം അമ്മയിൽ വന്ന ശേഷം കഴിയുന്നത്ര നേരം ഇത് ഉപയോഗിക്കാം. കംഗാരു പരിചരണത്തിന്‍റെ ദൈർഘ്യം തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് കൂടുതൽ ആവശ്യമാണ്. അതിനാൽ കുഞ്ഞിന് കംഗാരു പരിചരണം നൽകുമ്പോൾ അമ്മയ്ക്ക് സ്വയം വിശ്രമിക്കാനോ, ഉറങ്ങാനോ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...