ഓർക്കുക, ഈ വിഷപ്പുകയ്ക്ക് നാം വലിയ വില കൊടുക്കേണ്ടി വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ നാം ഇനിയും മറന്നു പോകരുതാത്ത ചില പ്രധാന കാര്യങ്ങൾ ഉണ്ട്. നമ്മുടെ എക്കോ സിസ്റ്റത്തെയും ഫുഡ്‌ ചെയിനെയും വരെ കടന്നാക്രമിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഒരിക്കലും കത്തിക്കരുത് എന്ന് പറയുന്നതിന്‍റെ ആരോഗ്യപരമായ വസ്തുതകൾ പങ്കു വെയ്ക്കുന്നു കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. പ്രവിൺ വൽസലൻ.

വർഷങ്ങളായി ബ്രഹ്മപുരത്ത് തള്ളിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തീ പിടിച്ചപ്പോൾ കഴിഞ്ഞ ഏതാനും ദിവസങ്ങൾ എറണാകുളം മൊത്തം പുകഞ്ഞു, പുക ശ്വസിച്ചു ശ്വാസം മുട്ടി. ദിവസങ്ങളുടെ പരിശ്രമം കൊണ്ട് പുക അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞു. എന്നാൽ പോലും പുക അന്തരീക്ഷത്തിൽ കൂടുതൽ അകലങ്ങളിൽ വരെ വ്യാപിച്ചു കഴിഞ്ഞു. വീശുന്ന കാറ്റിന്‍റെ ഗതി അനുസരിച്ചു പുക സമീപ ജില്ലകളിലേക്കും വ്യാപിക്കുകയുണ്ടായി.

വളരെ അധികം പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ലോകമെമ്പാടുമുള്ള ഒരു വലിയ പ്രശ്നമാണ്. എന്നാൽ ബ്രഹ്മപുരത്ത് സംഭവിച്ച മലിനീകരണം ഇതിലും വലിയ തോതിലാണ്. ഏക്കറുകണക്കിന് സ്ഥലത്ത് പ്ലാസ്‌റ്റിക്കും മറ്റ് മാലിന്യങ്ങളും വൻ കൂമ്പാരമായി കുമിഞ്ഞു കൂടുന്നതും കത്തിക്കുന്നതും എല്ലാം കൊച്ചിയെ സദാ മാരകമായ അന്തരീക്ഷ മലിനികരണത്തിന്‍റെ ഭീഷണിയിലാക്കുന്നുണ്ട് .

ഒരു പ്രദേശത്തു പ്ലാസ്റ്റിക് മാലിന്യം തീപ്പിടിക്കുമ്പോൾ ഉണ്ടാകുന്ന ഷോർട് ടെം പ്രശ്നങ്ങൾ വളരെ വലുതാണ്. ഈ പുക ശ്വസിക്കുന്നത് മൂലം പെട്ടെന്ന് ശ്വാസതടസവും തുടർന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും അക്യൂട്ട് ബ്രോങ്കൈറ്റിസ് ഉണ്ടാക്കുകയും ചെയ്യും. പുക നിറഞ്ഞ അന്തരീക്ഷത്തിൽ കഴിഞ്ഞാൽ ചുമ, ഓക്കാനം, തലവേദന, കാഴ്ച മങ്ങൽ തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. ചിലപ്പോൾ ഇത് റിയാക്ടീവ് എയർവേ ഡിസ്‌ഫംഗ്ഷൻ സിൻഡ്രോം (RADS), അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിൻഡ്രോം (ARDS) പോലുള്ള കാര്യമായ ശ്വസന ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

പലപ്പോഴും ഈ അവസ്ഥ ആശുപത്രിവാസത്തിലേക്ക് രോഗിയെ എത്തിക്കാനിടയുണ്ട്. ചിലർക്കെങ്കിലും ICU, വെന്‍റിലേഷൻ ആവശ്യങ്ങൾ നേരിട്ടേക്കാം. ഇത് കെമിക്കൽ ന്യൂമോണിറ്റിസിന് കാരണമാകും. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ഇന്‍റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരെയാണ് പൊതുവെ അന്തരീക്ഷ മലിനീകരണം കൂടുതൽ ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ കത്തി ഉണ്ടാകുന്ന ദോഷകരമായ വാതകങ്ങളുമായുള്ള സമ്പർക്കം മൂലം ഈ രോഗ അവസ്ഥകൾ വീണ്ടും വഷളാകുന്നത് ആശുപത്രിവാസത്തിലേക്ക് നയിച്ചേക്കാം. കോമോർബിഡിറ്റികളുള്ള അതായത് രണ്ടിൽ കൂടുതൽ രോഗവസ്ഥകൾ ഉള്ള ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരെ വിഷപ്പുക വളരെ മോശമായി ബാധിക്കാനിടയുണ്ട്. അതുപോലെ, ഗർഭിണികൾ, ശിശുക്കൾ, എന്നിവരെയും കൂടുതൽ ബാധിക്കുന്നു. അതിനാൽ നവ ജാത ശിശുക്കളെയും കുട്ടികളെയും ഈ വിഷ വാതകങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...